2012, ജനുവരി 5, വ്യാഴാഴ്‌ച

ഓര്‍ക്കണം, ടിഗ്രയുടെയും ഓസ്റ്റിന്റെയും തകര്‍ച്ച


ഓര്‍ക്കണം, ടിഗ്രയുടെയും ഓസ്റ്റിന്റെയും തകര്‍ച്ച

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പ്രളയ സാധ്യതയെക്കുറിച്ച് പഠിച്ച കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് വിവരാവകാശനിയമപ്രകാരം കേരള സര്‍ക്കാര്‍ കരസ്ഥമാക്കിയിരുന്നു. അതില്‍ പറയുന്നത്, പ്രളയ സാധ്യത 6,003 ക്യുമെക്‌സായി കണക്കാക്കുമ്പോള്‍ 136 അടി ജലനിരപ്പില്‍ 13 സ്പില്‍വേയും തുറന്നുവെച്ചാലും ജലനിരപ്പ് 156.02 അടിയായി ഉയരുമെന്നാണ്.

അണക്കെട്ടിന്റെ ആകെ ഉയരത്തെക്കാള്‍ വെള്ളം പൊങ്ങിയാല്‍ അണക്കെട്ട് ഭേദിക്കുന്ന വെള്ളം അതിന്റെ താഴെ പതിക്കുകയും ആ സമയം അടിത്തറയിളകി അണക്കെട്ട് നിലംപതിക്കുകയും ചെയ്യും. രണ്ട് വിധത്തിലാണ് തകര്‍ച്ചയുണ്ടാകുന്നത്. അണക്കെട്ട് ഭാഗികമായോ പൂര്‍ണമായോ അടിത്തറയില്‍നിന്ന് നിരങ്ങിമാറും. വെള്ളപ്പൊക്കത്താല്‍ പ്രളയജലം ഒഴുകിയെത്തി മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് ഈ വിധം തകരുകയായിരുന്നു. ഇനി, നിരങ്ങിമാറുന്നതിനു പകരം അണക്കെട്ടിന്റെ ഏറ്റവും താഴ്ഭാഗം ഇളകി മറിയാം. പെന്‍സില്‍വാനിയയിലെ ഓസ്റ്റിന്‍ അണക്കെട്ട് ഇങ്ങനെയാണ് തകര്‍ന്നത്. നിരങ്ങിമാറലും അവിടെ സംഭവിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ പോലുള്ള അണക്കെട്ടില്‍ ഒരു സാഹചര്യത്തിലും ജലാശയനിരപ്പ് മാക്‌സിമം വാട്ടര്‍ ലെവലിന്റെ മുകളിലേക്ക് ഉയര്‍ത്തരുത്. 152 അടിയായാലും 136 അടിയായാലും വലിയ വെള്ളപ്പൊക്കമുണ്ടായാല്‍ അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകാന്‍ സാധ്യതയുണ്ടെന്ന് ചുരുക്കം. 1886ലെ പാട്ടക്കരാര്‍ അനുസരിച്ച് മുല്ലപ്പെരിയാര്‍ ജലാശയത്തില്‍ 155 അടിക്ക് മുകളില്‍ വെള്ളം ശേഖരിക്കാന്‍ പാടില്ല. അത് കരാറിന്റെ ലംഘനമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ