2019, ജൂൺ 9, ഞായറാഴ്‌ച

പശു രാഷ്ട്രീയം പശുവിനോട് ചെയ്തത്

പശു രാഷ്ട്രീയം പശുവിനോട് ചെയ്തത്?

ഗോമാതാവിനു ഗോ രക്ഷ എത്രയോ നിർണ്ണായകമാണ് എന്നാണ് തെരുവിലെ കാഴ്ചകൾ ദിവസവും എന്നെ ഓർമ്മിപ്പിക്കുന്നത്. ഒരു പക്ഷെ പശുവിന്റെ ഗുണങ്ങളെക്കുറിച്ചു യോഗിയോടും പ്രഖ്യാ താക്കൂറിനോടും വരെ ഞാൻ യോജിക്കും. എന്നാൽ 2014 നു ശേഷം പശു കർഷകർക്ക് തങ്ങളുടെ കൃഷി ഒരു ബാധ്യത ആവുകയാണ്. കർഷകർക്ക് തങ്ങളുടെ പശുവിനെ ഒരു അത്യാവശ്യം വന്നാൽ വിൽക്കാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല അവ പ്രായമായാൽ പുലർത്താനും സാധിക്കുന്നില്ല. അതുകൊണ്ടു സ്വാഭാവികമായും അവയെ ഉപേക്ഷിക്കുകയാണ് പതിവ്. ഇവ കൃഷി ഇടങ്ങൾ വ്യാപകമായി നശിപ്പിക്കുന്നുമുണ്ട്. യോഗി ആദിത്യ നാഥ്‌ U  P യിൽ തിരിച്ചടി നേരിടുന്നത് ഇക്കാരണത്താലാണ്.   ഡയറി  ഫാം ഉടമകൾ അവയെ തുറന്നു വിടുകയാണ്. ദില്ലിയിൽ തന്നെ ഇങ്ങനെ ഏകദേശം അറുപതിനായിരത്തോളം പശുക്കൾ ഉണ്ടത്രേ. ഇവ ട്രാഫിക് പ്രശ്നങ്ങളും അപകടങ്ങളും ധാരാളം ഉണ്ടാക്കാറുണ്ട്. എന്തിനെ ചാണകത്തിൽ ചവിട്ടിയും വണ്ടി തെന്നിയും കിടപ്പിലായവർ ഏറെയുണ്ട്. തെരുവ് പശുക്കളുടെ ആക്രമണം ഏറ്റു ഏകദേശം അൻപതോളം പേർ കഴിഞ്ഞ വർഷം മരിച്ചിട്ടുണ്ട്.  പശുക്കളുടെ മുഖ്യ ആഹാരം വഴിയോര മാലിന്യങ്ങളാണ്. അഥവാ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഭക്ഷണാവശിഷ്ടങ്ങൾ. ഇത്തരം പശുക്കളുടെ വയറ്റിൽ ശരാശരി 53 കിലോ പ്ലാസ്റ്റിക് ഉണ്ടാകും എന്നാണ് കണക്കു. എൺപതു കിലോ വരെ കണ്ടെത്തിയിട്ടുണ്ട്. (750 കെജി പ്ലാസ്റ്റിക് ഒരു ആനയുടെ വയറ്റിൽ നിന്ന് കിട്ടിയിരുന്നു. 2050 ആകുമ്പോൾ കടലിൽ മത്സ്യങ്ങളെക്കാൾ പ്ലാസ്റ്റിക് പെരുകും ). മാലിന്യം തിന്നു ശരാശരി ആയിരം പശുക്കൾ എങ്കിലും ലക്‌നൗവിൽ തന്നെ പ്രതിവർഷം മരിക്കുന്നു എന്നാണ് കണക്ക്.

മനുഷ്യനെപ്പോലെ പശുക്കളും സംരക്ഷിക്കപ്പെടേണ്ടതാണ്. പശു ആശുപത്രികളും പശു ആംബുലൻസും ഉണ്ടാക്കുന്നതിനു മുൻപേ പ്രായമായ പശുക്കളെ സംരക്ഷിക്കാൻ ഉടമകൾക്ക് ധനസഹായം നൽകുകയും ഉപേക്ഷിക്കപ്പെടുന്ന പശുക്കളെ ഗവണ്മെന്റ് ഫാമുകളിൽ എത്തിച്ചു സംരക്ഷിക്കാൻ മുൻകൈ എടുക്കുകയും ആണ് ചെയ്യേണ്ടത്. ഏറ്റവും ഉപരി പ്ലാസ്റ്റിക് എന്ന വിപത്തിനെ തടയാൻ എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ ഞാനും പശു രാഷ്ട്രീയത്തെ തുണയ്ക്കാം. 

2019, ജൂൺ 2, ഞായറാഴ്‌ച

കേരളത്തെ ഇടത്തേക്ക് ചലിപ്പിക്കാൻ രാഹുൽ...



ശബരിമല വിഷയവും വെള്ളപ്പൊക്കവും പിണറായിക്ക് എതിരായെന്ന ചിന്തയാണ് പരക്കെ ഉള്ളത്. ഇതിൽ വലിയ വാസ്തവം ഇല്ല എന്നു
 വേണം കരുതാൻ. എന്നാൽ ഇതറിയാൻ അടുത്ത ഉപതെരഞ്ഞെടുപ്പോ അസ്സംബ്ലി ഇലെക്ഷനോ വരെ കാത്തിരിക്കേണ്ടി വരും.  ഇത്തവണ കോൺഗ്രസ്‌ കേരളത്തിൽ നേടിയ തകർപ്പൻ വിജയം ഒരു പക്ഷെ കടുത്ത കോൺഗ്രസ്‌ അനുഭാവികൾ പോലും പ്രതീക്ഷിച്ചിരുന്നില്ലായിരിക്കണം. രാജ്യത്തെങ്ങും തന്നെ പ്രാദേശിക വിഷയങ്ങൾ ബാധിക്കാത്ത ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്. കേരളത്തിൽ പരക്കെ ഉണ്ടായിരുന്ന മോദി വിരുദ്ധ വികാരം കോൺഗ്രസിന് അനുകൂലം ആയി. അത് മത ന്യൂന പക്ഷങ്ങളെ ഏകോപിക്കുക കൂടി ചെയ്തപ്പോൾ കോൺഗ്രസ്‌ മികച്ച വിജയം കൊയ്തു. രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയതോടെ കേന്ദ്രത്തിൽ ഒരു പക്ഷെ കേരളത്തിൽ നിന്നും ഒരു പ്രധാനമന്ത്രിയെ അയക്കാൻ കഴിഞ്ഞാൽ ഗുണമാകും എന്ന ചിന്ത ജനങ്ങൾ തള്ളി കളഞ്ഞതുമില്ല. മോദി താഴെ ഇറങ്ങേണ്ടി വരുമെന്നായിരുന്നു ബഹുഭൂരിപക്ഷവും കേരളീയരും മനസ്സിൽ എങ്കിലും ചിന്തിച്ചിരുന്നത്.

ഇലക്ഷന് കഴിഞ്ഞപ്പോൾ ഇല്ലത്തു നിന്നും ഇറങ്ങുകയും ചെയ്തു അമ്മാത് ഒട്ടും എത്തിയില്ല എന്ന അവസ്ഥയിലായി കേരളീയർ. എന്നാൽ ഇടതിന് തങ്ങൾ നൽകിയ വൻ തകർച്ച പൊറുക്കാൻ കേരളം തയ്യാറാകുമോ എന്നതാണ്  പ്രസക്തമായ ചോദ്യം. ഇതിനു ഒരു പ്രശ്ചാത്യം ചെയ്യാൻ കേരളം തീരുമാനിച്ചാൽ വില നൽകേണ്ടി വരുന്നത് കോൺഗ്രസ്‌ ആയിരിക്കും. വലിയ അഴിമതി ആരോപണങ്ങൾ ഒന്നുമില്ലാതെയാണ് ഇടതു സർക്കാർ കേരളത്തിൽ ഭരണം നടത്തുന്നത്. വികസന പ്രവർത്തനങ്ങളിലും പിന്നിലല്ല. ഒപ്പം  പിണറായിവിരുദ്ധ നിലപാട് കേരളത്തിൽ നിലനിൽക്കുന്നു എന്നു കരുതി കോൺഗ്രസ്‌ ആലസ്യത്തിൽ ആകാനും ഇടയുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത ആഘാതത്തിൽ പുനർ വിചിന്തനം ചെയ്യാൻ ഇടതു സർക്കാർ ശ്രമിക്കുകയും ചെയ്യും. ശബരിമല വിഷയത്തിലൂടെ ന്യൂന പക്ഷങ്ങളെ കയ്യിലെടുക്കാമെന്ന പിണറായിയുടെ അടവുനയം പാളി എന്നും പറയാൻ ഇപ്പോഴും സമയം ആയിട്ടില്ല.

എപ്പോഴും  വോട്ടറുടെ നിലപാട് അറിയാൻ തിരഞ്ഞെടുപ്പ് കഴിയണം എന്നാണ് യാഥാർഥ്യം. അതിനു അടുത്ത തിരഞ്ഞെടുപ്പ് വരെ നമുക്ക് കാത്തിരിക്കേണ്ടി വരും. എപ്പോഴും ആന്റി ഇൻ കുമ്പൻസിക്ക് പേര് കേട്ട കേരളം ഇടതിനെ ഒന്നും കൂടി തുണക്കാൻ ചിന്തിച്ചാൽ അതുഭുതപ്പെടാൻ ഒന്നുമില്ല.