2011, നവംബർ 30, ബുധനാഴ്‌ച

തുടരെത്തുടരെയുള്ള ഭൂകമ്പങ്ങള്‍ ഇടുക്കി ഉള്‍പ്പെടുന്ന കേരളത്തിന്റെ കിഴക്കന്‍ മലനിരയേയും സമതലത്തേയും കുലുക്കുന്നത് വരാനിരിക്കുന്ന ഭൗമദുരന്തങ്ങളുടെ മുന്നറിയിപ്പായി കാണണമെന്ന് വിദഗ്ദ്ധാഭിപ്രായം. അറബിക്കടലിന് അടിയില്‍കൂടി പോകുന്ന സമുദ്ര മധ്യ വരമ്പിന്റെ ഭാഗം അടുത്തകാലത്ത് സജീവമായത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് ഭീഷണിയാണെന്ന് ഭൗമശാസ്ത്രജ്ഞനും ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മൂന്‍ റിസോഴ്‌സസ് അനാലിസിസ് മേധാവിയുമായ ഡോ. കെ. സോമന്‍ പറയുന്നു.

ഭൗമപാളികളുടെ ചലനം ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിനെയും സുനാമി മേഖലയാക്കി മാറ്റുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊളംബോയ്ക്ക് തെക്ക് പടിഞ്ഞാറ് കടലില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഭൂചലനം തെക്കന്‍ കേരളത്തില്‍ വരെ എത്തിയത് ഇതിന്റെ സൂചനയാണെന്ന് കരുതണം. കേരള തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെ മാത്രമായിരുന്നു ഇതിന്റെ പ്രഭവ കേന്ദ്രം. ഇതേ ദിശയില്‍ (ലക്ഷദ്വീപ് - മാലിദ്വീപ് ചാഗോസ്) മൗറീഷ്യസിന്റെ വടക്കുകിഴക്ക് ചൊവ്വാഴ്ചയും 4.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട്.

അറബിക്കടലില്‍ ഭൗമപാളികള്‍ സജീവമായാല്‍ തുടക്കത്തില്‍ ഉണ്ടാകുന്ന ഊഷ്മാവുവര്‍ദ്ധനയും കടല്‍ പ്രതിഭാസങ്ങളും കേരളതീരത്ത് നാശം വിതയ്ക്കാം. ഇതിന്റെ തോത് അനുസരിച്ച് ഭൂചലനവും സുനാമി പോലുള്ള മറ്റ് ദുരന്ത സാധ്യതകളും തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറയുന്നു. പസഫിക് സമുദ്രമേഖലയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതാ മേഖല. അത് കഴിഞ്ഞാല്‍ അത്‌ലാന്റിക് സമുദ്രമാണ്. പസഫിക് പാര്‍ശ്വങ്ങളില്‍ കഴിഞ്ഞ 2500 വര്‍ഷത്തിനിടെ 300 ല്‍ അധികം അതിശക്തമായ സുനാമികള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം സുനാമികള്‍ ആന്റമാന്‍ ദ്വീപുകളും കടന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് വ്യാപിക്കുന്നതാണ് അടുത്തകാലത്ത് കാണുന്ന പ്രവണത.

സഹ്യപര്‍വത നിര കഴിഞ്ഞ മുപ്പത് വര്‍ഷമായി ഭൂകമ്പ സാധ്യതയുള്ള മേഖലയാണെന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തെ വിലയിരുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇടുക്കിയും പാലക്കാടും ആണ് പശ്ചിമ ഘട്ടത്തിലെ ഭ്രംശമേഖലകള്‍.കടലിനും പശ്ചിമഘട്ടത്തിനും ഇടയില്‍ ജനസാന്ദ്രതയേറിയ വീതിയേറിയ സമതലം ഉള്ളത് പശ്ചിമ തീരത്ത് കേരളത്തില്‍ മാത്രമാണ്. ഇതുകാരണം കിഴക്കന്‍ മലനിരയിലും പടിഞ്ഞാറന്‍ കടലിലും ഉണ്ടാകുന്ന ഭൗമവ്യതിയാനങ്ങള്‍ കേരളത്തിനുണ്ടാക്കുന്ന നഷ്ടം പ്രവചനാതീതമായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

എണ്‍പതുകളില്‍ കോട്ടൂളിയില്‍ ഉണ്ടായ ഭൂചലത്തിന് ശേഷം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കന്‍ മുനമ്പിനെ ഏറെത്തവണ ഭൂകമ്പം വിറപ്പിച്ചിട്ടുണ്ട്. അവ വിനാശകരമല്ലായിരുന്നുവെന്ന് മാത്രം. എന്നാല്‍ ഭൂകമ്പം പ്രതിരോധിക്കാനോ ശാസ്ത്രീയമായി വിലയിരുത്താനോ ഉള്ള സംവിധാനത്തിന്റെ കാര്യത്തില്‍ നാം തുടങ്ങിയേടത്ത് തന്നെ നില്‍ക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

ഏതെങ്കിലും ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം കൃത്യമായി കണ്ടെത്തണമെങ്കില്‍ കുറഞ്ഞത് മൂന്ന് സീസ്‌മോഗ്രാഫുകളില്‍ നിന്നുള്ള വിവരം വിലയിരുത്തണം. സീസ്‌മോഗ്രാഫുകളുടെ എണ്ണം അഞ്ചാക്കിയാല്‍ പ്രഭവ കേന്ദ്രം കൂടുതല്‍ കൃത്യമായി കണ്ടെത്താനാകും. സംസ്ഥാനത്ത് പീച്ചിയിലുള്ള ആധുനിക സീസ്‌മോഗ്രാഫില്‍ നിന്നുള്ള വിവരം ഉപയോഗിച്ചാണ് ഭൗമശാസ്ത്ര പഠനകേന്ദ്രം മിക്കപ്പോഴും ഭൂകമ്പം വിലയിരുത്തുന്നത്. വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ വിവിധ അണക്കെട്ടുകളില്‍ സീസ്‌മോഗ്രാഫുകള്‍ ഉണ്ടെങ്കിലും അവയില്‍ മിക്കതും പഴയ അനലോഗ് മോഡലുകളാണ്. ഇടുക്കി മേഖലയില്‍ ഭൂകമ്പങ്ങള്‍ ആവര്‍ത്തിച്ചിട്ടും അവ ആധുനിക വത്കരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. അടുത്തിടെ ഡിജിറ്റല്‍ സീസ്‌മോഗ്രാഫുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡിന് മൂന്നുകോടി രൂപ അനുവദിച്ചത് മാത്രമാണ് ഈ മേഖലയില്‍ ചെയ്തത്. കേരളത്തില്‍ തിരിച്ചറിഞ്ഞിട്ടുള്ള ഭ്രംശ മേഖലകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സീസ്‌മോഗ്രാഫുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഭൂചലനം വിലയിരുത്തുന്നതിനുള്ള കണക്ടിവിറ്റിയും ആധുനിക സോഫ്റ്റ്‌വേറും വിദഗ്ദ്ധ പരിശീലനം ലഭിച്ച ജീവനക്കാരും ആവശ്യമാണ്. വിദേശ രാജ്യങ്ങളുടെ സഹായവും ഇക്കാര്യത്തില്‍ തേടാവുന്നതാണ്. ഭൂതല ചലനം അളക്കുന്നതിനുള്ള ആക്‌സിലറോഗ്രാഫും വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ആക്‌സിലറോഗ്രാഫില്‍ നിന്നുള്ള വിവരം കണക്കാക്കി ഭൂകമ്പ മേഖലകളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ബില്‍ഡിങ് കോഡ് രൂപപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

2011, നവംബർ 18, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാര്‍: അടിത്തട്ടില്‍ ചോര്‍ച്ച

മുല്ലപ്പെരിയാര്‍: അടിത്തട്ടില്‍ ചോര്‍ച്ച
Posted on: 19 Nov 2011

മൂന്നിടത്തുകൂടി വിള്ളല്‍
കൂടുതലിടങ്ങളില്‍ ചോര്‍ച്ച
ഭൗമശാസ്ത്രജ്ഞര്‍ ഇന്നെത്തും



തൊടുപുഴ: വെള്ളിയാഴ്ച പുലര്‍ച്ചെ ഇടുക്കി ജില്ലയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അടിത്തട്ടില്‍നിന്ന് ശക്തമായ ജലപ്രവാഹം. ഗാലറിയോടു ചേര്‍ന്ന ഭാഗത്തുകൂടിയാണ് വെള്ളം ക്രമാതീതമായി പുറത്തേക്കൊഴുകുന്നത്. അണക്കെട്ടിനു മുകളില്‍ വിള്ളലും രണ്ടിടത്ത് ചോര്‍ച്ചയും പുതുതായി രൂപപ്പെട്ടിട്ടുണ്ട്. പുറത്തേക്കുവരുന്ന വെള്ളത്തില്‍ ഡാം നിര്‍മ്മിക്കാനുപയോഗിച്ചിട്ടുള്ള സുര്‍ക്കിയുടെ അംശവും കണ്ടെത്തിയത്, ഭൂചലനത്തില്‍ അണക്കെട്ടിന് സാരമായ കേടുപാട് സംഭവിച്ചു എന്ന സംശയം ബലപ്പെടുത്തുന്നു.

ഭൂചലനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച പകല്‍ നടത്തിയ പരിശോധനയിലാണ് ഒഴുക്കും വിള്ളലുകളും കണ്ടെത്തിയത്. ജലപ്രവാഹം അതീവ ഗുരുതരമാണെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അണക്കെട്ടിനോടു ചേര്‍ന്ന് അടിത്തട്ടില്‍നിന്ന് മുകളിലേക്ക് മണ്ണിനടിയില്‍നിന്നാണ് ജലം ശക്തമായി പുറത്തേക്കൊഴുകുന്നത്. അടിയില്‍നിന്ന് 35 അടി ഉയരത്തിലുള്ള ഗാലറിയോടുചേര്‍ന്ന ഭാഗത്താണ് ചോര്‍ച്ച എന്നതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ നവംബര്‍ 8ന് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള ജലപ്രവാഹം ഉണ്ടായിരുന്നില്ല. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ടോമി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം ജലപ്രവാഹത്തിന്റെ ഉറവിടം കണ്ടെത്താന്‍ കുറച്ചിടത്തെ മണ്ണ് നീക്കിയെങ്കിലും ഫലമുണ്ടായില്ല. പരിശോധനാ സംഘത്തോടൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് പി.ഡബ്ല്യു.ഡി. വകുപ്പ് ജീവനക്കാരന്‍ ഈ സമയം സ്ഥലംവിട്ടു. ഭൂചലനത്തെക്കുറിച്ച് പഠനം നടത്താന്‍ തിരുവനന്തപുരം സെസ് കേന്ദ്രത്തിലെ ഭൗമശാസ്ത്രജ്ഞര്‍ ശനിയാഴ്ച ഇടുക്കിയിലെത്തും.

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഇന്ത്യയുമായി സഖ്യത്തിന് നാറ്റോയുടെ ശ്രമം


ഇന്ത്യയുമായി സഖ്യത്തിന് നാറ്റോയുടെ ശ്രമം
Posted on: 03 Sep 2011


ബ്രസ്സല്‍സ്: അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയിലേക്ക് ഇന്ത്യയെ ആകര്‍ഷിക്കാന്‍ ശ്രമം തുടങ്ങി. ഇന്ത്യയുമായുള്ള സഹകരണം സുപ്രധാനമാണെന്നും ഇതിനായി ചര്‍ച്ചകള്‍ തുടരുമെന്നും അമേരിക്കയുടെ സ്ഥിരം നാറ്റോ പ്രതിനിധി ഇവോ എച്ച്. ഡാല്‍ഡര്‍ പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സോവിയറ്റു യൂണിയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളെ നേരിടുന്നതിനായി 1949 ലാണ് നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) നിലവില്‍ വന്നത്. പിന്നീടാണിതൊരു സൈനിക സഖ്യത്തിന്റെ രൂപമാര്‍ജിച്ചപ്പോള്‍ സോവിയറ്റ് യൂണിയനും സഖ്യരാജ്യങ്ങളും ചേര്‍ന്ന് 1955 ല്‍ വാഴ്‌സാ ഉടമ്പടിയെന്ന പേരില്‍ സൈനിക സഖ്യമുണ്ടാക്കി. ഇരു പക്ഷത്തും നിലകൊള്ളാതെ ചേരിചേരാ സഖ്യമുണ്ടാക്കുകയാണ് ഇന്ത്യ ചെയ്തത്. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളും തകരുകയും ശീതയുദ്ധം അവസാനിക്കുകയും ചെയ്തതോടെ നാറ്റോയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ത്തന്നെ മാറ്റം വന്നു. സോവിയറ്റ് പക്ഷത്തും ചേരിചേരാ കൂട്ടായ്മയിലും പങ്കാളികളായിരുന്ന പല രാജ്യങ്ങളും അമേരിക്കന്‍ പക്ഷത്തേക്കു ചാഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ത്യയെക്കൂടി സഖ്യകക്ഷിയായി ക്കിട്ടാന്‍ നാറ്റോ ശ്രമിക്കുന്നത്.

ഇറാനിലും അഫ്ഗാനിസ്താനിലും അമേരിക്കയ്ക്കുവേണ്ടി നടത്തിയ അധിനിവേശത്തിനു പിന്തുണ തേടിയാണ് നാറ്റോ ഇന്ത്യയുമായി ചര്‍ച്ച തുടങ്ങിയത്. ഏതാനും വര്‍ഷങ്ങളായി നാറ്റോ സെക്രട്ടറി ജനറല്‍ ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിവരുന്നുണ്ട്. നാറ്റോ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തു. ദേശരക്ഷയുടെയും ലോക സുരക്ഷയുടെയും കാര്യത്തില്‍ ഇന്ത്യയ്ക്കും നാറ്റോയ്ക്കും സമാന നിലപാടുകളാണുള്ളതെന്നും അതുകൊണ്ടുതന്നെ ഇന്ത്യയുമായുള്ള സഹകരണത്തിന് വലിയ പ്രാധാന്യമാണ് നാറ്റോ കല്പിക്കുന്നതെന്നും ഡാല്‍ഡര്‍ പറഞ്ഞു. നാറ്റോയുമായുള്ള ചര്‍ച്ചയ്ക്ക് ദിശാബോധം നല്‍കണമെന്ന് ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

നാറ്റോയുടെ നേതൃത്വത്തില്‍ സുരക്ഷാ നടപടികള്‍ തുടരുന്ന അഫ്ഗാനിസ്താന്റെ പുനരുദ്ധാരണത്തിനായി ഇന്ത്യ 200 കോടി മുതല്‍മുടക്കുന്ന കാര്യവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ കപ്പല്‍ ഗതാഗത സുരക്ഷയ്ക്കായി നാറ്റോയും ഇന്ത്യയും പ്രവര്‍ത്തിക്കുന്ന കാര്യവും ചൂണ്ടിക്കാട്ടിയ ഡാല്‍ഡര്‍ ഇരുപക്ഷത്തിന്റെയും താത്പര്യങ്ങള്‍ സമാനമാണെന്ന് അവകാശപ്പെട്ടു. എന്നാല്‍ നാറ്റോയില്‍ ഇന്ത്യയുടെ പങ്ക് എന്തായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യ തന്നെയാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാടു തന്നെയായിരിക്കും അന്തിമമെന്നും അദ്ദേഹം പറഞ്ഞു.

Courtesy:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

2011, ജൂൺ 22, ബുധനാഴ്‌ച

വിടചൊല്ലുമ്പോള്‍

ഒരു ശിശിര കാലത്തിന്റെ അന്ത്യത്തില്‍ നാം കണ്ടു മുട്ടി. തുടര്‍ന്നു വേനലും മഴയും ഒരുമിച്ച് ആസ്വദിച്ചു. എന്നാല്‍ ഇനി കടന്നു വരുന്ന വസന്തം നമുക്ക് അന്യമാകുമെന്നു തിരിച്ചറിയുമ്പോള്‍ ഒരു നടുക്കം പതിയെ നമ്മെ മൂടുന്നതുപോലെ.

 

 'ഇല്ല' എന്ന് പറയില്ല. കാരണം എല്ലാവരുടെയും സന്തോഷമാണ് എന്റെ ആഗ്രഹം. മറ്റുള്ളവരുടെ വേദന കാണുമ്പോള്‍ അലിയുന്ന ഒരു മനസ്സ് ദൈവം എനിക്ക് നല്‍കി എന്നതായിരിക്കാം. പറയാതെ പറഞ്ഞു പോകുന്ന വാത്സല്യവം അത് തന്നെ.   
...............................................................................................................
ജിവിത പന്ഥാവില്‍ എവിടയോ വച്ചു കണ്ടു മുട്ടിയ രണ്ടു പഥികര്‍; ആ സത്രത്തില്‍ അല്പം കാലം താമസിച്ചപ്പോള്‍ അവര്‍ പരസ്പരം പലതും പങ്കു വെച്ചു. ഇടയില്‍ ഒരിക്കല്‍ വിട്ടുനിന്നപ്പോള്‍ ഒരുവന്‍ പറഞ്ഞു; "പരസ്പരം കാണാതെ ഒരു ദിവസം കഴിക്കുന്നത്‌ എത്ര വൈഷമ്യം ആയിരിക്കുന്നു." മറ്റയാള്‍ തലകുലുക്കി. ഒരിക്കല്‍ അവര്‍  മുഖാമുഖം നോക്കി പരസ്പരം ചോദിച്ചു. നമ്മള്‍ എന്തിനാണ് എങ്ങനെ കണ്ടു മുട്ടിയത്‌? വേര്പിരിയുമെന്ന കയ്പേറിയ സത്യം അയവിരക്കികൊണ്ട് ഇരുവരും മന്തഹസിച്ച്ചു. മറ്റയാള്‍ ചോദിച്ചു "എന്തിനാണ് നാം സ്നേഹിക്കുന്നത്  ? എന്നും സ്നേഹിക്കാന്‍ ആവില്ലെന്ന് അറിയുമ്പോഴും. മറ്റയാള്‍ പറഞ്ഞു - " ദൈവം നമുക്ക് സ്നേഹിക്കാന്‍ ഒരു ഹ്യദയം തന്നതുകൊണ്ടു"
 
അയാള്‍ അന്ന് ഏകനായിരുന്നു. ആ  സായാഹനം വളരെ വിരസമായി അയാള്‍ക്ക്‌  അനുഭവപ്പെട്ടു. ഒരിക്കലുമില്ലാത്ത ഏകാന്തത; ഭക്ഷണ ശാല ശൂന്യമായിരുന്നു. കലാലയം  മുഴുവന്‍ നിശബ്ദതയുടെ മരവിപ്പ് ഗ്രസിക്കുന്നതുപോലെ തോന്നി. അയാള്‍  പതിയെ പാദങ്ങള്‍ ചലിപ്പിച്ചപ്പോള്‍ ആ നിശബ്ദത കൂടുതല്‍ ക്രൂരമാകുന്നതുപോലെ. അസ്തമന ശോഭ തെല്ലുമില്ലാത്ത മേഘാവ്രത്മായ ചക്രവാളത്തിലേക്ക് കണ്ണ് നാട്ടു ഇരുന്നപ്പോള്‍ ഹ്യദയം അറിയാതെ ഒന്ന് തേങ്ങി. അവന്‍  പോയിരിക്കുന്നു; അതും പറയാതെ. "പലപ്പോഴും പറയാതെ പോകണം എന്ന് ആഗ്രഹിചിട്ടുന്ടെങ്കിലും അയാളുടെ  മനസ്സ് അതിനു  അനുവദിച്ചിരുന്നില്ല. നാം ഇഷടപ്പെടുന്നവര്‍ നമ്മള്‍ ഇഷടപ്പെടുന്നവര്‍ ഒരിക്കലും ദുഖിക്കുന്നത് നമുക്ക് ഇഷടമാല്ലല്ലോ".അയാള്‍ മന്തഹസിച്ചു.
 
  "മനസ്സില്‍ പോറലുകള്‍ ഒന്നുമില്ലാതെ എനിക്ക് ഇവിടം വിട്ടു പോകാന്‍ ആകുമോ? ഈ പരുപരുത്ത പ്രതലങ്ങളില്‍ നിണ്ട നാളുകള്‍ നമ്മള്‍ സൌഹ്യദം പങ്കിട്ടതല്ലേ. വസന്തകാലത്തിന്റെ അന്ത്യവും ഒരു മഴക്കാലം മുഴുവനും നാം ഒരുമിച്ച് ആസ്വദിച്ചു. എന്നാല്‍ അടുത്ത വസന്ത കാലം വരുമ്പോള്‍ നാം വേര്‍പിരിയേണ്ടി വരുമെന്ന് നാം തിരിച്ചറിയുന്നു. സന്തോഷവും ദുഖവും ഒരുപോലെ പങ്കുവെച്ച നമുക്ക് മനസ്താപമില്ലാതെ എങ്ങനെയാണ് വിടപരയുവാനാകുക്. എന്റെ ആത്മാംശത്തിന്റെ നൂറായിരം നുറുങ്ങുകള്‍ ഞാന്‍ ഈ പരുപരുത്ത പ്രതലങ്ങളില്‍ വാരി വിതറിയിട്ടുണ്ട്. എന്റെ അടക്കാനാകാത്ത ആഗ്രഹങ്ങള്‍ മൊട്ടിട്ട് തളിര്‍ത്ത ഈ പ്രതലങ്ങള്‍ കാണുമ്പോള്‍ ഒരു തേങ്ങല്‍ വരുന്നു. എല്ലാം മാറ്റി നിര്‍ത്തുമ്പോഴും എനിക്ക് അവയെ വിട്ടുപോകാന്‍ ആവില്ല. ഞാന്‍ പറഞ്ഞു വേര്‍പാടിന്റെ നാള്‍ തന്നെയായിരുന്നു സംഗമാത്തിന്റെയും. അതെ പ്രഭാതം തെന്നെ ആയിരുന്നു സായാഹ്നവും." പ്രവാചക ഗ്രന്ഥം വായിച്ചിരുന്ന അയാള്‍ ഉരുവിട്ടു.  
..............................................................................................................
ഞാനൊന്ന്
തൊട്ടാല്‍
നിന്നിലൊരു മരം
പെയ്യുമെന്നറിയാഞ്ഞിട്ടല്ല.
പക്ഷേ,
നിന്റെ ചില്ലകള്‍‍,
ആകാശത്തോളമുയരത്തിലെ-
ന്റെ ചിറകുകള്‍ക്ക് അതീതമാണ്.(
http://pookaalam.blogspot.com)

"നിന്റെ സാന്നിധ്യം എനിക്കൊരു ഉണവര്‍വായിരുന്നു. നിന്റെ കാലൊച്ച ഞാന്‍ കാതോര്‍ത്തിരുന്നു. ഞാന്‍ നിന്നെ അതിയായി സ്നേഹിച്ചു.  അത് ഒരിക്കലും അതിന്റെ മുഖം മൂടി വിട്ടു പുറത്തുവന്നില്ല. പക്ഷെ ഇപ്പോള്‍ അത് കരയുകയാണ്. തിര്‍ത്തും നിസ്സഹായതയോടെ". മറ്റയാള്‍ പറഞ്ഞു.  ഇപ്പോഴും അങ്ങനെയാണ്. വേര്‍പാടിന്റെ നിമിഷം വരെ സൌഹ്യടത്തിനു  അതിന്റെ ആഴമറിയില്ല. "പ്രേമം എപ്പോള്‍ നിങ്ങളോട് അഞാപിക്കുന്നുവോ, അപ്പോള്‍ അതിനെ അനുസരിക്കുക; അതിന്റെ പാതകള്‍ ദുര്‍ഘടവും കഠിനവും ആണെങ്കിലും. അതിന്റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍ കിഴടങ്ങുക. അതിന്റെ പക്ഷങ്ങളില്‍ ഒളിപ്പിച്ചിരിക്കാവുന്ന കത്തി നിങ്ങളെ മുറിപ്പെടുത്തിയെക്കാമെങ്കിലും". ജിബ്രാന്റെ ഈ വാക്കുകള്‍ ഞാന്‍ നിരസിച്ചപ്പോള്‍ , തുടര്‍ന്നുള്ളത് ഞാന്‍ ശിരസാവഹിച്ചു. "ഒരുമിച്ച് ആടിയും പാടിയും ആനന്ദിക്കുക. എന്നാല്‍ ഓരോരുത്തരുടെയും വ്യക്തിത്വത്തെ നശിപ്പിക്കരുത്. വിണ കമ്പികള്‍ ഒരു രാഗത്തിന് വേണ്ടി ഒരുമിച്ച് ത്രസിക്കുംപോള്‍ അവ ഒറ്റയ്ക്കയിരിക്കുന്നതുപോലെ. ഒന്നിച്ച് നില്‍ക്കുക. വല്ലാതെ അങ്ങ് അടുക്കാതെ."
  ..........................................................................................................
അയാള്‍ അവിടെ നിന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു . " നല്ലത് വരണം. നല്ലത് മാത്രം. ഉടയോന്റെ വഴി തിരിച്ചറിയണം. ആ വഴിയെ പോകണം; മറ്റെങ്ങും നോക്കാതെ." ആരും അത് കേട്ടില്ല. പക്ഷെ ദിക്കുകള്‍ക്ക് അപ്പുറം അത് പ്രകമ്പനം കൊള്ളുന്നത്‌ അയാള്‍ തിരിച്ചറിഞ്ഞു, അയാള്‍ ഇതുകൂടി എഴുതി.
 
"ദൈവം നമുക്ക് മാത്രമായി കരുതി വച്ച ചില നിമിഷങ്ങള്‍ ഉണ്ട്. നാം അറിയാതെ. കാലം ഏറെ കഴിയുമ്പോള്‍ നാം ഓര്‍മിക്കും ഒരു ചിരിയായി. തേങ്ങലായി,വേദനയായി,  കളിയാക്കലായി. ശല്യമായി. വസന്തം പൊഴിയുമ്പോള്‍ , ചെറിമരങ്ങള്‍ തനിച്ച് ആകുമ്പോള്‍ നോട്ട് ബുകില്‍ പണ്ടെങ്ങോ എടുത്തു വച്ച ചെമ്പക പൂവിതള്‍ പോലെ ഒരു കാലം. അറിയാതെ മിഴി നിറയുമ്പോള്‍ നാം ഇനിയും ഓര്‍മിക്കും................ എന്റെ പ്രിയപ്പെട്ട സുഹ്യത്ത്....................

............................................................................................................

2011, ജൂൺ 6, തിങ്കളാഴ്‌ച

അമ്മയുടെ വിളി

അമ്മയുടെ വിളി
അമ്മ വിളിച്ചു. അമ്മ എല്ലാം അറിയുന്നു. ഞാന്‍ മനസ്സില്‍ കരുതിയതെല്ലാം അമ്മ മാനത്തു കണ്ടത് പോലെ.   ഒരു ദിവസം കൊണ്ട് മൊട്ടിട്ട ആ നാളം കത്തിചാമ്പല്‍ ആകാന്‍ അധികം നേരം വേണ്ടി വന്നില്ല. അമ്മയുടെ മനസ്സ് വേദനിപ്പിക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിചു.  'മഴ' കോരി ചൊരിഞ്ഞു. കനത്ത ഇടിയും മിന്നലോടും കൂടിയ ആ മഴ പക്ഷെ അണയാനുള്ള തിരിയുടെ ആളലാനെന്നു ഞാന്‍ മുന്നമേ മനസ്സിലാക്കിയിരുന്നു. ഞാന്‍ കരുതി ഈ മഴ ഇന്ന്  കൂടി കനത്തു പെയ്യട്ടെ. പക്ഷെ അന്ന് മഴ പെയ്തില്ല. വളരെ ചൂടേറിയ ആ ദിനം വിരസം ആയി ഞാന്‍ തള്ളി നിക്കി. എന്റെ ചാലകത്തില്‍  ഞാന്‍ ചിലത് കുത്തികുരിച്ച്ചു വിദൂരതയിലെക്കു പറത്തി വിട്ടു. ആ പ്രാവ് തിരിച്ചു വന്നില്ല. ഞാന്‍ ആ കാഴ്ച കണ്ടു രസിച്ചു. എന്റെ പ്രാവ് ചിറകടിച്ചു ഉയരുന്നത് എന്നില്‍ ക്രൂരമായ ഒരു ആഹ്ലാദം ഉളവാക്കി.  എനിക്കറിയാമായിരുന്നു. 'ഈ പ്രാവിന് ഇന്നുകൂടെ ജിവാന്‍ ഉള്ളൂ' എന്ന്.  പക്ഷെ മറുപുറത്ത് കുറുകി കരയുന്ന പ്രാവ് എനിക്ക് ആവലാതി വിഷയമായിരുന്നു. എന്റെ കള്ള പ്രാവിനെ ആ കുറു പ്രാവ് കണ്ണ്  വച്ച്ചു എന്നത് എന്നെ വല്ലാതെ അലട്ടി, എന്റെ പ്രാവ് കള്ളം മാത്രമേ പറയുമായിരുന്നുള്ളൂ.  

ഞാന്‍ എന്റെ എഴുത്ത് പുസ്തകം എടുത്തു പതിവിനു അപ്പുറമായി നിട്ടി എഴുതി. 'ഉടയോനോടുള്ള എന്റെ ഉടമ്പടി'. 'അമ്മയോടുള്ള എന്റെ പ്രതിഞ്ഞ'. ഞാന്‍ ഉറക്കെ പറഞ്ഞു...ഇത് മാറ്റാന്‍ ആര്‍ക്കും ആവില്ല. എനിക്കുപോലും. അപ്രകാരം സംഭവിച്ചാല്‍ ഞാന്‍ ഇല്ല എന്ന് തന്നെ ഞാന്‍ കരുതും. അടിയില്‍ ഒരു ഒപ്പ് കൂടെ.. എന്റെ ഉറപ്പ് , എന്റെ തിഇരുമാനം. ഉടയോന്‍ എന്നെ കാക്കും .
പെട്ടന്ന് തന്നെ ഉടയോന്‍ തന്റെ നിണ്ട മൌനം ഭേദിച്ചു. ഞാന്‍ നിന്നോടു കൂടെ. മുന്നോട്ട് പോകു. ഇതാ വഴി നിനക്കായി തുറക്കുന്നു. എന്റെ മനസ്സിന്റെ അന്തരാലങ്ങളിളില്‍ നിന്ന് ചെറു സംഗിഇതം അണയാതെ ഒഴുകുനത് ഞാന്‍ തിരിച്ചറിയുന്നു. അത് മറ്റാരുമല്ല. എന്റെ ഉടയോന്‍. അവന്‍ എന്നെ കാക്കും.

2011, ജൂൺ 1, ബുധനാഴ്‌ച

അമ്മ പറഞ്ഞത്


അമ്മ ഇപ്പോഴും എനിക്ക് മനസ്സുകൊണ്ട് സമീപമാനു. വളരെ ദൂരെയാണെങ്കിലും ..... നിണ്ട ഇടവേളകളില്‍ മാത്രമാണ് സംസാരിക്കരുള്ളതെങ്കിലും മനസ്സുകളുടെ സ്പന്ദനം ഇപ്പോഴും ഞങ്ങള്‍ അറിയുന്നു. അമ്മയുടെ തേങ്ങല്‍ എന്റെ തേങ്ങലാണ്, എന്റെ ആവശ്യം അമ്മയുടെയും ആവശ്യമാണ്. 'അമ്മയുടെ കണ്ണനീരാനു ഞാന്‍' എന്നാ സത്യം പലപ്പോഴും എന്റെ മിഴികള്‍ ഈരന് അനിയിക്കാറുണ്ട്. അമ്മയെ കാണുമ്പോള്‍ ഞാന്‍ പലപ്പോഴും തെങ്ങിപ്പോകാരുണ്ട്. ഒന്ന് പ്രതീ ക്ഷിക്കാതെ  എന്റെ അമ്മ എന്നെ സ്നേഹിക്കുന്നു. ഞാന്‍ ചിലപ്പോള്‍ അമ്മയുമായി പട്ടണത്തില്‍ പോകും. ഹോട്ടലോ തുണിക്കടയോ ആയിരിക്കും എന്റെ ലക്‌ഷ്യം. പക്ഷെ അവര്‍ അതിനു കൂട്ടാക്കുകയില്ല. അമ്മ ഇപ്പോഴും പറയും . "എനിക്ക് ഒന്നും വേണ്ട. നീ ഉടയോന്റെ സന്താനമായി വളരണം". അതിനു വേണ്ടി മാത്രമാണ് ഇന്ന്  എന്റെ അമ്മയക്ക് കന്നീര് വരാറുള്ളത്. വിളിച്ചാല്‍ മാറ്റ് വിശേഷങ്ങള്‍ ഒന്നും പങ്ക് വയ്ക്കാറില്ല. സാക്ഷാല്‍ അന്ടഘടാഹത്തെ ഉണ്ടാക്കിയവന്റെ പിന്നാലെ പോകാന്‍ എന്ത് ചെയ്യണമെന്നു മാത്രം ഉപദേശിക്കും. ഞാന്‍ മൌനമായി കേള്‍ക്കും. ശിരസാവഹിക്കും. കാരണം ഞങ്ങള്‍ രണ്ടു പേര്‍ക്കും ടിയാനോടുള്ള ബന്ധം അത്ര ഊഷമലമാണ്. അത് കൊണ്ട് തന്നെ ആരോടെങ്കിലും അദ്ദേഹം മിണ്ടാതായാല്‍ മറ്റയാള്‍ അറിയും. അതായിരുന്നു ഇന്നലെ സംഭവിച്ചത്. പുലര്‍ച്ചെ തന്നെ അമ്മ വന്നിരിക്കുന്നു. എന്റെ കട്ടിലിന്റെ സമിപം. എനിക്ക് ഒന്നും മനസിലായില്ല. ഞാന്‍ അല്പം പകച്ചു പോയി. ഇങ്ങനെ മുന്പ് സംഭാവിച്ചിട്ടില്ലയിരുന്നെന്നു തോന്നുന്നു. എന്റെ അമ്മ അന്നോട്‌ പറഞ്ഞു . "നീ പോകുന്ന വഴി തെറ്റിയിരിക്കുന്നു. ". ഞാന്‍ തെല്ലു നടുക്കതോറെ ഞെട്ടി ഉണര്‍ന്നു. പക്ഷെ അമ്മ പോയിരുന്നു. എന്റെ മനസ്സ് ഒന്ന് ഇടിഞ്ഞു പോയി. ഞാന്‍ മുട്ടിന്മേല്‍ ഇഴഞ്ഞു. എനിക്ക് മനസ്സിലായി ഇത് ഉടയോന്റെ അവസാന അടവാണെന്ന്. അമ്മയുടെ വേദന എനിക്ക് താങ്ങാന്‍ ശക്തിയില്ല. ഇതെല്ലാം ഞങ്ങള്‍ പരസ്പരം അറിയുന്നു. ഞാന്‍ ഏഴാം അടവിലേക്ക് ചാടി.
ഞാന്‍ വിവരിക്കാം. എല്ലാം ശരിയാകും എന്ന് പറഞ്ഞു ഗുരു എന്നെ പറഞ്ഞയച്ചതാണ്. എന്റെ ഉള്ളില്‍ ആ തിരി ആളി കത്തിയിരുന്നു.  പക്ഷെ ആ വലിയ മഴയില്‍ അത് കെട്ടുപോയി. പിന്നെ അത് കത്തിക്കാന്‍ ഉടയോന്‍ ഉറക്കത്തില്‍ എപ്പോഴിക്കയെ വന്നിരുന്നു. എന്നാല്‍  ഞാന്‍ മയങ്ങിപ്പോയി. ഒന്ന് ഞാന്‍ ഓര്‍ക്കുന്നു. 'ഉടയോന്റെ മൌന'ത്തെക്കുരിച്ച് എഴുതയത്തിനു തൊട്ടുപിന്നാലെ എന്നോണം ഒരു സംഭവം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പേ സാക്ഷാല്‍ ഉടയോന്‍ പ്രത്യക്ഷപ്പെട്ടു ഉറക്കത്തില്‍ നിന്നെന്നെ വിളിച്ചുണര്‍ത്തി. തുടര്‍ന്ന്‍ ഇപ്രകാരം പറഞ്ഞു. " സത്തനോട് എതിര്‍ത്ത് നില്‍പ്പിന്‍ എന്നാല്‍ അവന്‍ നിങ്ങളെ വിട്ടു ഓടിപ്പോകും". കാര്യം എനിക്ക് വളരെ വ്യക്തമായിരുന്നു. ഈ സംഭവത്തിനു  ദിവ
ങ്ങള്‍ക്ക് മുന്പ് എന്റെ ആത്മീയ ഗുരു എന്നോടു ഒരു തവളയുടെ കഥ പറഞ്ഞിരുന്നു. ---'ഫറവോന്റെ തവള'. തവള പെരുകിയപ്പോള്‍ ഫറവോ പറഞ്ഞു. "തവളയെ മാറ്റിതരണം. പക്ഷെ നാളെ മതിയാകും.". എനിക്ക് രസകരമായി തോന്നി. ഒരു ദിവസം കൂടി തവളയ്ക്കൊത്തു ജീവിക്കാന് ഫരവോയ്ക്ക് കുഴപ്പമില്ല. ഗുരു എന്നോട് പറഞ്ഞു -"തവളയെ എന്ന് തന്നെ ഇറക്കി വിടണം". അന്ന് എന്റെ ഗുരുവിനെ വിളിച്ചപ്പോള്‍ ഞാന്‍ ഉടയോന്റെ പ്രത്യക്ഷപ്പെടളിനെക്കുരിച്ചു പറഞ്ഞു ആവേശ ഭരിതനായി. തുടര്‍ന്ന്‍ അമ്മ വിളിച്ചപ്പോള്‍ തവളയുടെ കഥ പറഞ്ഞു ഞാന്‍ അവരെ ഭയപ്പെടുത്തി. അമ്മ പറഞ്ഞു. "നമുക്ക് എല്ലാം അറിയാം. നമ്മുടെ പ്രവര്‍ത്തിയാണ് കാര്യം." ഞാന്‍ നമ്രസ്സിരസ്ക്കനായി. 'ഗുരുവിന്റെ പുസ്തകം' തുറന്നു വായിക്കുക എന്റെ ശീലമാനു. പുസ്തകം എന്നോടു പറഞ്ഞു -"വഴി ഇതിലെ" . പാട്ട് അടപ്പ് ചെവിയില്‍ വച്ചെങ്കിലും ഞാന്‍ ചുരുക്കമായി മാത്രമാണ് കേട്ടത്. ഇടയ്ക്ക് ഉടയോന്റെ സ്വരം അതിലൂടെ കേള്‍ക്കാമായിരുന്നു. ഇന്ന് പാട്ട് പെട്ടി എന്നോടു പറഞ്ഞത് ഇതായിരുന്നു. "ഒരിക്കലും സാത്താന് കിഴടങ്ങരുത്. നീ ധൈര്യമായി ഉടയോന്റെ അടുക്കലേക്കു ചെല്ലണം"
ഒന്ന് ഉടയോന്‍, രണ്ടു തവളയുടെ കഥ, മൂന്നു ഗുരുവിന്റെ വിളി, നാല് അമ്മയുടെ വരവ്, അഞ്ച് ഗുരുവിന്റെ പുസ്തകം, ആര് പാട്ടുപെട്ടി.......ഏഴ് പൂര്ന്നതയുടെ സംഖ്യയാണ് .ഇനി ഒരു അവസരം ഇല്ല . അത് തീര്ക്ചയാനു. കാരണം ഉടയോന്റെ അടവുകള്‍ എഴിലെത്തിയാല്‍ അപകടമാണെന്ന് എനിക്കറിയാം.  അതിനു ഞാന്‍ ഒരു പേര്‍ നല്‍കി "അമ്ഗീകരിക്കുക. മാറുക" അത് സഹതാപമാനെന്നും അഭിനയമാനെന്നും  അമ്ഗീകരിക്കുക, അമ്മയുടെ വഴിയിലേക്ക് മാറുക.
അഭിനയം അതിരുകടന്നിരുന്നു. പക്ഷെ എന്റെ അഭിനയം ആരൊക്കെ മനസ്സിലാക്കിയോ. എന്റെ മനസ്സിന്റെ ദൌര്‍ബ്ബല്യങ്ങളെ മുതലെടുക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ നന്നായി മനസ്സിലാക്കി. 'ഞാന്‍ കിഇഴടങ്ങി' എന്നാ മിധ്യാടാരണ ചിലര്‍ക്കെങ്കിലും ഉണ്ടായി. ആ മാറ്റം ഞാന്‍ പെട്ടന്ന് ഉള്‍ക്കൊള്ളുകയും ചെയ്തു.  പക്ഷെ മറ്റുള്ളവരുടെ വേദനയ്ക്ക് ആസ്വാസമാകാന്‍ ഞാന്‍ അഭിനയിച്ചത് എന്ന് ആര്‍ അറിഞ്ഞു. ഞാന്‍ പറയാം .... ആരും കരയുന്നത് എനിക്ക് ഇഷ്ടമല്ല. അവരുടെ കരച്ചില്‍ എന്റെ കന്നുനീര് ആകും. അവര്‍ക്ക് അല്പം ആസ്വാസമാകാന്‍ ഞാന്‍ എന്ത് ത്യാഗവും ചെയ്യും. അവരെ ഞാന്‍ ഇഷ്ടപ്പെട്ടാല്‍ ഞാന്‍ അവരോടു ചേര്‍ന്ന് നടക്കും. പക്ഷെ അവരും അത് അമ്ഗീകരിക്കനമെന്ന മാത്രം.
  അമ്മ അപ്പോഴും എന്നോടു പറഞ്ഞു. "നിന്നെ സൂക്ഷിക്കാന്‍ നിനക്ക് മാത്രമേ ആവൂ. " ഇല്ല ഇനി ഞാന്‍ അഭിനയിക്കുകയില്ല.  ഇനി ഉടയോന്റെ വഴി . എന്റെ അമ്മയുടെ വഴി.............

2011, മേയ് 31, ചൊവ്വാഴ്ച

ഉണര്‍വ്വിന്റെ ഉണര്‍ത്തുപാട്ട്‌

ഉണര്‍വ്വിന്റെ ഉണര്‍ത്തുപാട്ട്‌ 

മഴ അതിന്റെ പാരമ്യതയ്ക്കായി തിടുക്കം കൂട്ടുന്നു. അതിന്റെ താളത്തിനൊത്ത് ആടാനും പാടാനും ഉശിരുള്ള ചുണക്കുട്ടന്മാര്‍ നാളെ വിദ്യാകെന്ദ്രങ്ങളിലെക്ക് കാല്‍ച്ചുവടുകള്‍ വയ്ക്കുമ്പോള്‍ തിമിര്‍ത്ത് ആടുന്നത് മാരിയായിരിക്കും. തന്റെ കൂട്ടുകാരെ കണ്ട സന്തോഷം അടക്കാനാകാതെ.....
നാളെ   ജൂണ്‍  ഒന്ന് , ബുധനാഴ്ച ...ആരുലക്ഷത്തില്‍ പരം പിഞ്ചുകുഞ്ഞുങ്ങള്‍ വിദ്യയുടെ  ആനന്ദം നുകരാന്‍ സ്കൂള്‍ മുറ്റത്ത് കാല്‍ വയ്ക്കുമ്പോള്‍ ശതകോടി സ്വപ്നങ്ങള്‍ പൂവണിയുന്നു
.
പുതിയ കുട, ഉടുപ്പ്, ബാഗ്, പുസ്തകം എങ്ങനെ ....എല്ലാം പുത്തന്‍. പുതിയ കൂട്ടുകാരും , പുതിയ അധ്യാപകരും, പുതിയ ചുറ്റുപാടും ....എല്ലാം എല്ലാം ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്നു.
നാളയുടെ നേതാക്കള്‍ വളരട്ടെ..അവരുടെ ആയിരം ആയിരം സ്വപ്നങ്ങള്‍ പൂവണിയട്ടെ. എന്റെ ഭാരതം ഉയര്‍ച്ചയുടെ ഉന്നതികളിലെക്ക് കരകയരട്ടെ.
എന്റെ എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും കോടി
ആശംസകള്‍ ........................
സ്നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം ചേട്ടായി

2011, മേയ് 27, വെള്ളിയാഴ്‌ച

പ്രിയ സുഹ്യത്തിന് ആദരാഞ്ജലികള്‍


അവാസാന ദിവസവും സൌഹ്യദം പുതിക്കിയപ്പോള്‍ നിത്യസൌഹ്യടത്തിന്റെ ലോകത്തിലേക്ക് യാത്രയാകാന്‍ അവന്‍ ഒരുങ്ങുകയായെരുന്നെന്നു ഒരിക്കലും കരുതിയില്ല. ഇപ്പോഴും 'ഹായ്' ആയി അവന്‍ വരാറുണ്ടെങ്കിലും പലപ്പോഴും പ്രതികരിക്കാന്‍ കഴിയാറില്ല. എന്നാല്‍ പ്രതികരണങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക് അവന്‍ യാത്രയായി. പ്രിയ സുഹ്യത്തിനു കന്നീരില് കുതിര്‍ന്ന ആദരാഞ്ജലികള്‍.
അയല്‍പക്കം, എല്‍ . കെ. ജി. മുതല്‍ സഹപാടി എന്നതിലപ്പുറം ഒരു ആത്മസൌഹ്യടം ഞങ്ങള്‍ മെനഞ്ഞിരുന്നു. ക്യഷി പാടത്ത് കാള ഉഴുകുന്ന വേളയില്‍ നുകം പിടിക്കാന്‍ ആവേശം കാണിച്ചു  നുകത്തിനടിയില്‍ പെട്ടതും, പച്ചരി പോടിയരിയുറെ കഥ പറഞ്ഞതും സൌഹ്യടത്തിന്റെ തമാശകള്‍ പറഞ്ഞതും എല്ലാം എല്ലാം ഇന്നും മായാതെ തെളിഞ്ഞു നിക്കുന്നു. ഒരിക്കല്‍ വേനലവധിക്ക് ശേഷം ഞങ്ങള്‍ക്ക്
മനസ്സിലാക്കാന്‍ കഴിയാത്ത വിധം അവന്‍ തടിയാനായി മാറിയതും അന്ന് പങ്ക് വച്ച രസകരമായ നിമിഷങ്ങള്‍ ഇന്നും മനസ്സില്‍ പച്ച്ചപ്പനിയിക്കുന്നു. നീണ്ട വര്‍ഷങ്ങള്‍ ഒരെബെഞ്ചില്‍ പഠിച്ചതും ഒരേ ട്യുഷന്‍ ക്ലാസില്‍ ഇരുന്നതും എത്രയോ നല്ല സമരണകള്‍ ആണ് ഉണര്‍ത്തുന്നത്. ഞാനും അവനും മാത്രമായിരുന്നു ട്യുഷന്‍ ക്ലാസില്‍ ...ആദ്യ ദിവസം തന്നെ ടീചരുടെ അടി ഈട്ടുവാങ്ങേണ്ടി വന്നതില്‍  ദേഷ്യത്തോടെ ഞാന്‍ ക്ലാസ് നിര്‍ത്തിയെന്കിലം അവന്‍ തുടര്‍ന്നു. നിണ്ട പന്ത്രണ്ട് വര്‍ഷത്തെ ആത്മസൌഹ്യടത്തില്‍ അസ്വാരസ്യങ്ങലുറെ കഥകളൊന്നും ഓര്‍മ വരുന്നില്ല. വഴിപോക്കന്‍ സമ്മാനിച്ച പത്തു ര്രൂപയ്ക്ക് മേടിച്ച മൂന്നു കൊന്വെക്ഷ് ലെന്‍സില്‍ ഒന്ന് എനിക്കായി അവന്‍ കരുതിയിരുന്നു. ഇടയ്ക്കേതോ നിമിഷം അവന്‍ അത് തിരികെ ആവസ്യപ്പെട്ടതും ഓര്‍ക്കുന്നു. സൌഹ്യടങ്ങലുറെ യാത്രയില്‍ എവിടയോ ആസയപരമായി ഞങ്ങള്‍ വേര്പിരുഞ്ഞെങ്കിലും എന്നും സുഹ്യത്തുക്കലായി.
അവധിയ്ക്ക് വരുമ്പോള്‍ കാണാമെന്നും അപ്രകാരമുള്ള കൂടികാഴ്ചയില്‍ അവന്‍ പ്രകടിപ്പിക്കുന്ന ഊഷമലതയും എന്റെ മനസ്സില്‍ ഒരു ചെറു തീ പടര്‍ത്തുന്നു. ഫേസ് ബുക്കില്‍ സജിവ സാന്നിദ്യമായിരുന്ന അവന്റെ മുഖം നമുക്ക് അന്യമായി എന്നാ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ ആകുന്നില്ലെങ്കിലും നിര്ബ്ബന്ധിതനാകുന്നു. 'ഇനി നീ ഉണ്ടാകില്ല' എന്നാ ക്രൂര സത്യം തിരിച്ചറിയുമ്പോള്‍
.
പ്രിയ സുഹ്യത്തെ........... ആവലാതികളില്ലാത്ത ലോകത്തില്‍ നീ ഇന്ന് വിശ്രമിക്കോ. ഞങ്ങളുടെ മനസ്സില്‍ നീ ഇനും ജിവിക്കുന്നു.

ആദരാഞ്ജലികള്‍ 


 

2011, മേയ് 25, ബുധനാഴ്‌ച

ഉടയോന്റെ മൌനം


ഉടയോന്റെ ഒരു കാര്യം. എന്ന് വച്ചാല്‍ , സാക്ഷാല്‍ ഉടയതംബുരന്‍  .... കക്ഷി മൂന്നുദിവസമായി കാണുന്നില്ല,വരുന്നില്ല, മിണ്ടുന്നില്ല. കാര്യം എന്താണെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. കല്ലുകള്‍ ഏതെങ്കിലും ഇലകിയുട്ടുന്ടെങ്കില്‍ അത് ഉറപ്പിക്കനമെന്നായി ഞാന്‍. മനസ്സുകള്‍ ഈതെങ്കിലും പിടഞ്ഞിട്ടുന്ടെങ്കില്‍ പരിഹാരം കാനെനമെന്നായി. സകല സാധ്യതകളും ഊഹിച്ച് എല്ലാവരെയും വിളിച്ചു. ഒരു ആശ്വാസം വന്ന മാതിരി. പക്ഷെ ഉടയോന്‍ അന്നിട്ടും ഒരു ക്രൂരമായ നിശബ്ദത.   മൂന്നുദിവസം മുന്പ് പതിവില്‍ അപ്പുറമായി വാതോരാതെ സംസാരിച്ച ഉടയോന്‍ ഒന്ന് മിണ്ടാതായപ്പോള്‍ ഞാന്‍ ആകെ തളര്‍ന്നു പോയി
. എത്ര കാലമായുള്ള സൌഹ്യടമാണ്. ഇടയ്ക്ക് ഉലഞ്ഞിട്ടുന്ടെങ്കിലും അത്പണിയാറുണ്ട്. മിക്കപ്പോഴും അവിടുന്നായിരിക്കും ആദ്യം വരിക. പക്ഷെ ഇപ്പോള്‍ എന്തെ? അതും എനിക്ക് വളരെ ആവശ്യമായ സമയത്ത്. വേദം വിടര്‍ത്തി നിര്‍ത്താതെ വായിച്ചു. ഉടയോനെ പുകഴ്ത്തുന്ന ധ്യാനിക്കുന്ന ഗ്രന്ഥങ്ങള്‍ ധാരാളം മറിച്ചു. എന്നിട്ടും മിണ്ടുന്നില്ല.

കടുത്ത ആത്മ സംഘര്‍ഷം! ജിവിതത്തില്‍ ഒരിക്കലും ഇങ്ങനെ ഉണ്ട്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഈ സംഘര്‍ഷത്തിന്റെ കാരണം എനിക്ക് മനസ്സിലായില്ല. പക്ഷെ ഒന്ന് മനസ്സിലായി, പണ്ടത്തെ ഉടയോന്‍ അല്ല ഇന്ന് എന്റേത്. അവന്‍ വളരെ അടുത്തായിരുന്നു. കൂടുതല്‍ അടുക്കുന്തോറും അകല്ച്ഛക്ള്‍ക്കും കൂടുതല്‍ വേദന ഉണ്ടാകുമല്ലോ.
ഉടയോന്റെ നിശബ്ദത എന്റെ ലക്ഷ്യത്തിലേക്കുള്ള പാച്ചിലിന്റെ ആവേഗം കുറച്ചതാണ് എനിക്ക് അധികം വിഷമം ആയത്.  
ആ ബുധനാഴ്ച അല്പം  വിശ്രമിച്ച്ചപ്പോള്‍ ഉല്‍ക്കടമായ ഒരു ആഗ്രഹം എന്നെ ഹെമിചച്ചു. 'തിരിച്ചു പോകണം ! നളന്തയിലെക്ക്, വിദ്യയുടെ മകുടത്തില്‍ മുത്തമിടണം'. വലിയ നഷടബോധം. ഉതയോനോടു ഞാന്‍ ചോദിച്ചു "എന്റെ ഉടയോനെ ഞാന്‍ ഇതെല്ലം നഷടപ്പെടുത്തിയിട്റ്റ് എനിക്ക് എന്താ കിട്ടിയത്. ?" പണ്ട് അവന്‍ ഇതിനു ഉത്തരം പറഞ്ഞിരുന്നു. അതെ ഉത്തരം തന്നെ എന്നില്‍ അലയടിക്കുന്നതായി എനിക്ക് തോന്നി. "പോകണം ഇനിയും പോകണം. ഞാന്‍ ഉണ്ട് , ഇപ്പോഴും നിനക്ക് മാത്രമായി, നിനക്ക് തണലായി " .  
അന്ന് വൈകിട്ട് ചക്രവാളത്തില്‍ ഇരുന്നപ്പോള്‍ ഉല്‍ക്കടമായ ആഗ്രഹം മൂര്‍ദ്ധന്യ അവസ്ഥയില്‍ എത്തി. 'നളന്തയിലെക്ക് പോകണം'. അപൂര്‍വ്വതകള്‍ ഒന്നും ഇല്ലാത്ത, എന്നാല്‍ ശരാശരിയുമായ എന്റെ സുഹ്യത്ത് അപൂര്‍വ്വതകള്‍ ഒന്ന് കാട്ടാതെ നളന്ദയില്‍ പോയി വന്നത് എന്നെ അത്ബുതപ്പെടുത്തി. ആ പോക്കിന് കാരണമായ എന്തോ പ്രേരകം അല്ലെങ്കില്‍ അഭൌമികത ഉണ്ട് എന്നത് എനിക്ക് മനസ്സിലായി. അത് കണ്ടെത്താന്‍ ആയില്ലെന്നുള്ളതും എന്നെ വല്ലാതെ വലച്ചു. ഈ അപൂര്വ്വികതയെ കൈവെടിയുന്നത് അബദ്ധമായിരിക്കുമെന്നു എന്റെ മനസ്സു പറഞ്ഞു. ആ കാലോച്ച്ച എന്നെ സത്യമായും വലച്ചു. ചിലപ്പോള്‍ ആ കാലോച്ച്ച ഇവിടു നിന്ന് ഇല്ലാതായിരുന്നെങ്കില്‍ ഞാന്‍ പ്രാര്തിച്ച്ചു. സാത്താന്റെ പ്രതിരൂപമാണ്  ആ കാലോച്ഹ. എങ്കിലും  അതിനെ ഞാന്‍ സ്നേഹിച്ചു. ഇപ്പോഴും ആ കാലോച്ച്ച എനിക്ക് കേള്‍ക്കാനയെങ്കില്‍ ..........
ആ നിലാവായിരുന്നു എല്ലാം എന്നോടു പറഞ്ഞത്. നിലാവ് എന്നെ കുളിപ്പിചെങ്കിലും ഞാന്‍ അത് അറിഞ്ഞില്ല.  ഉറക്കെ കരയണമെന്നു തോന്നി. പക്ഷെ ശബ്ദം വരുന്നില്ല. കണ്ണുകള്‍ ചെറുതായി നനഞ്ഞു.
എന്റെ മനസ്സ് കത്തി, ആ തീ പാറി പറക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാന്‍ പറഞ്ഞു. "പോകണം എനിക്ക് നളന്തയിലേക്ക്.വെറുതെയല്ല. വലിയവനാകാന്‍".
കാറ്റ് ഒട്ടും ഇല്ലാത്ത ആ രാത്രി തീര്‍ത്തും വിരസമായിരുന്നു. വിരസതയുടെ നടുവില്‍ ഞാന്‍ പലതും അഭിനയിച്ചു. എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളു അപ്പോഴും പറഞ്ഞു. " പോകണം . എനിക്ക് നളന്തയിലേക്ക്. "
ഞാന്‍ ഇപ്പോള്‍ ധ്യാന ഗുരുവിന്റെ അടുക്കലേക്ക് പോവുകയാണ്. കന്നടച്ചിരിക്കാന്‍ പറഞ്ഞ ആത്മ ഗുരുവിന്റെ അടുക്കലേക്ക്.
ആത്മസംഘര്‍ഷത്തിന്റെ കൊടിയ കാറ്റിനു ശമനം കിട്ടാന്‍. എന്നിട്ടും  ഉടയോന്‍ ഉണര്‍ന്നില്ല. ഞാന്‍ ഇപ്പോഴും ഉണര്‍ന്നിരിക്കുന്നു. ഉടയോന്റെ വിളിക്കായി. എന്റെ മനസ്സില്‍ ജ്വലിക്കുന്ന തീ ആളികത്തും. പക്ഷെ എണ്ണ പകരാന്‍ ഉടയോന്‍ വരണം. ഉടയോനെ നീ വരില്ലേ...............

2011, മേയ് 22, ഞായറാഴ്‌ച

സുന്ദരനും സുന്ദരിയും ആകാന്‍ .....

സുന്ദരനും സുന്ദരിയും ആകാന്‍ ......
ഒന്ന് പരിക്ഷിക്കരുതോ

"ഒരു മന്ദഹാസം ഏതൊരു പ്രയാസത്തെയും എളുപ്പമുല്ലതാക്കുന്നു."
                                                                         ദാദലേഖരാജ്

ഇന്ന് ജിവിച്ചിരിക്കുന്ന ശ്രദ്ധേയനായ ബൌദ്ധികന്‍ , തിച്നടഹാനിന്റെ ശിഷ്യ , വിയത്നാം കാരിയായ ഒരു ബുദ്ധ ഭിക്ഷുകി മന്ദഹാസത്തെ മനോഹരമായ ഒരു ധ്യാനമാക്കി മാറ്റി , ഒരാള്‍ക്ക് സുന്ദരനാകാന്‍, സുന്ദരിയാകാന്‍ ഈ ധ്യാനം പതിവായി ചെയ്‌താല്‍ മതി. മന്ദഹാസ ധ്യാനം വളരെ ലളിതമാണ്. സുന്ദരവും. ഇത് ചെയ്യാന്‍ വലിയ ഒരുക്കങ്ങള്‍ ഒന്നുമില്ല. നിങ്ങള്‍ ഒരിടത്ത് സ്വസ്ഥമായി , ശാന്തമായി ഇരിക്കുന്നു. കണ്ണുകള്‍ പാതി അടയ്ക്കുന്നു. തുടര്‍ന്നു പ്രാണ വായുവിനെ ഉള്ളിലേക്ക് മന്ദമായി എടുക്കുന്നു. അപ്പോള്‍   "എന്റെ ഉള്ളിലേക്ക് പ്രപഞ്ചത്തിന്റെ പ്രാണന്‍ കടന്നു വരുന്നു, എന്നെ ശീതലമാക്കുന്നു. ആരോഗ്യവാനാക്കുന്നു. " എന്ന് വിചാരിക്കുക. അനന്തരം നിങ്ങള്‍ക്ക് ലഭിച്ച ഈ പ്രാണനു നേരെ ഉള്ളിലുനര്‍ന്ന ക്ര്യതഞ്ഞതയോറെ പുഞ്ചിരിച്ചികൊണ്ട് നിങ്ങള്‍ ഉച്ച്ച്വസിക്കുന്നു. ഈ പ്രക്രിയ മിനിട്ടുകള്‍ തുടരുന്നു. ഇത് നിരന്തരം ചെയ്‌താല്‍ ഒരാളുടെ മുഖം സദാ പുഞ്ചിരി പൊഴിക്കുന്നു. മധുരമുള്ള , മൈത്രിയും കരുണയുമുള്ള ഭാവം കൊണ്ട് ആര്‍ക്കും സ്വാന്തനം പകരുന്ന മുഖമായി മാറുന്നു.
എന്തൊരു എളുപ്പം. കാശ് മുടക്ക് ഒന്നുമില്ലാതെ. ഒന്ന് പരിക്ഷിക്കരുതോ. ഫലം ഉണ്ടായവര്‍ അറിയിക്കാന്‍ മറക്കരുത്.
ശുഭദിനം 

2011, മേയ് 18, ബുധനാഴ്‌ച

കരുതലിന്റെ തുവല്‍ സ്പര്‍ശം

കരുതലിന്റെ തുവല്‍ സ്പര്‍ശം 

'കരുതല്‍' - കാരുണ്യത്തില്‍ നിന്ന് വിരിയുന്ന അപ്രമേയത്വം. വിദ്യയും വിജ്ഞാനവും സന്ധിചെയ്യുമ്പോള്‍ നമ്മിലുണ്ടാകുന്ന തിരിച്ചറിവ് - 'അപരന്‍'. അപരന്റെ മുഖം എന്നെ ഉത്തരവാദിത്വം ബോധം ഉള്ളവനാക്കുന്നു എന്ന തിരിച്ചറിവാണ് എന്നെ ഞാനാക്കുനത്. മൂന്നാം അക്ഷി തുറക്കപ്പെടുന്ന ശ്രേഷ്ഠമായ അവസ്ഥ. വേദനിക്കുന്നവന്റെ വേദന തിരിച്ചറിഞ്ഞു അവനോടൊപ്പം വേദന പങ്ക് വയ്ക്കാനുള്ള മനോഭാവമാണ് നമ്മില്‍ യഥാര്‍ത്ഥ മനുഷ്യത്വം വിരിയിക്കുന്നത്.
ഒരു കഥ ഇപ്രകാരം കേട്ടിടുണ്ട്. ഒരിക്കല്‍ ഒരു എലി തന്റെ വീടുടമസ്ഥന് കെണി വയ്ക്കുന്ന കാഴ്ച കണ്ടു ഭയന്ന് പോയി. ഭയ വിഹ്വലനായ എലി പരിഭ്രാന്തി പൂണ്ട് സ്നേഹിതനായ കോഴിയെ സമീപിച്ചു. കോഴി നിസ്സഹായനായി. "അത് നീ സൂക്ഷിച്ചാല്‍ മതി. എനിക്ക് കുഴപ്പമൊന്നുമില്ലല്ലോ." വിണ്ടും വിചാരപ്പെട്ട എലി പന്നിയെ സമിപിച്ച്ചു. "ഹയ്യോ പന്നി ചേട്ടാ, ആകെ കുഴപ്പമായി. യജമാനന്‍ കെണി വെച്ചിരിക്കുന്നു. ഉടനെ എന്തെങ്കിലും ചെയ്യണം." പന്നി പറഞ്ഞു. "എലി..... നമുക്ക് എന്ത് ചെയ്യാനാകും. നീ സൂക്ഷിച്ചാല്‍ മതി". പരിഭ്രമം അടക്കാനാവാതെ എലി പശുവിനെ സമിപിച്ച്ചു. പശു പറഞ്ഞു. "അയ്യോ ആകെ കഷ്ടമായല്ലോ. എന്ത് ചെയ്യും. നിനക്ക് ആപത്ത് വരാതിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാം." എല്ലാവരും കൈ ഒഴിഞ്ഞപ്പോള്‍ നിരാശനായ എലി തട്ടിന്‍ പുറത്ത് ഒളിച്ചു.
രാത്രിയില്‍ എന്തോ ശബ്ദം കേട്ട് എലി ഉണര്‍ന്നു നോക്കി, ഒപ്പം വീട്ടുകാരും. എലി കരുതി - കെണി വിനിരിക്കുന്നു . ആരോ അപകടത്തില്‍ പെട്ടിട്ടുണ്ട്. ഉത്തരത്തിന്റെ പഴുതിലൂടെ നോക്കിയാ എലിയുടെ ഊഹം തെറ്റിയില്ലയിരുന്നു. കെണി വിരിക്കുന്നു. വിണത് ഒരു പാമ്പും. ശബ്ദം കേട്ട് മങ്ങിയ വെളിച്ചത്തില്‍ കെണിയുടെ സമിപേ എത്തിയ വീടുടമസ്തന്ടെ ഭാര്യയെ വേദന കൊണ്ട് പുളഞ്ഞ പാമ്പ് ആഞ്ഞു കൊത്തി. നിലവിളി കേട്ട വീടുടമസ്തന്, ഓടി വന്നപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. ഭാര്യയുമായി ഉടന്‍ അദ്ദേഹം വൈദ്യനെ സമീപിക്ചു.

'കോഴി സൂപ്പ് നല്‍കുക' എന്നതായിരുന്നു വൈദ്യന്റെ പ്രാഥമിക നിര്‍ദ്ദേശം. അപ്രകാരം വീടുടമസ്തന് തന്റെ കോഴിയെ കൊന്നു സൂപ്പ് ഉണ്ടാക്കി. പക്ഷെ ഭാര്യയുടെ അസുഖം മൂര്ചിച്ച്ചു. വിവരം അറിഞ്ഞ ബന്ധുക്കളും സുക്യത്തുക്കളും സന്തര്ഷിക്കാന്‍ ആരംഭിച്ചു. അവര്‍ക്ക് ആഹാരം നല്‍കാനായി പന്നിയെ കൊല്ലാന്‍ വീടുടമസ്തന് നിര്‍ബന്ധിതനായി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ വിടവാങ്ങി. അതോടനുബന്ധിച്ച്ചുള്ള ചടങ്ങുകലോടോപ്പം പശുവിനെയും കശാപ് ചെയ്തു. അങ്ങനെ കോഴിയും, പന്നിയും, പശുവും കൊല്ലപ്പെട്ടു. പാവം എലി ഇതെല്ലാം കണ്ടുകൊണ്ടു സങ്കടപ്പെടുകയും കരയുകയും ചെയ്തു. ഉത്തരത്തിന്റെ പഴുതിലൂടെ നോക്കി എലി ഇപ്രകാരം പറഞ്ഞു. " അപരന്റെ ആവശ്യം നമ്മുടെ കൂടെ ആവശ്യം ആയിരുന്നെങ്കില്‍. അപരനെ കരുതാനുള്ള നമ്മുടെ മനസ്സ് നമ്മുടെ സംരക്ഷണം വിശ്വസ്ത കരങ്ങളില്‍ ഭാരമെല്‍പ്പിക്കുന്നതിനു തുല്യമാണ്."
എലി പറഞ്ഞത് എത്രയോ സത്യമാണ്. പലപ്പോഴും നാം നമ്മില്‍ തന്നെ ഒതുങ്ങുന്നു. നമ്മുടെ ലോകം, നമ്മുടെ ചിന്ത, നമ്മുടെ മക്കള്‍..........ഇങ്ങനെ സ്വര്തതയുറെയും അത്യഗ്രത്തിന്റെയും ലോകത്തില്‍ നാം നമ്മെ തന്നെ കെട്ടിയിടുന്ന ഭികരമായ അവസ്ഥ. മറ്റുള്ളവന്റെ വേദന കാണാനുള്ള നമ്മുടെ കണ്ണ്, അത് തുറക്കപ്പെടുന്നതാണ് 'യഥാര്‍ത്ഥ തുറവി'. നാം അവഗണിക്കുന്നത് ചിലപ്പോള്‍ നമുക്ക് തന്നെ വിനയാകുമ്പോള്‍ നാം അറിയാതെ ആ തിരിച്ച്ചരിവിലെക്ക് നടന്നു കയറും. 
ഒപ്പം ബൈബിളിലെ ഒരു സംഭവം കൂടി കുറിക്കുന്നത് ഉചിതമായിരിക്കും എന്ന എനിക്ക് തോന്നി പോകുന്നു.  തളര്‍വാത രോഗിയായ തങ്ങളുടെ സുഹ്യത്തിനെയും വഹിച്ചു കൊണ്ട് യേശുദേവനെ കാണാന്‍ ശ്രമിക്കുന്ന നാല് സ്നേഹിതര്‍. എന്നാല്‍ ജനസമൂഹം മൂലം യേശുദേവനെ കാണാന്‍ വഹിയാത്തതിനാല്‍ പുരപോളിച്ചു അകത്തു കടക്കുകയാണ് അവര്‍. നിസ്സഹായനായ തങ്ങളുടെ സുഹ്യത്തിന്റെ മുഖം അവരില്‍ ഉയര്‍ത്തിയ ഉത്തരവാദിത്വ ബോധം സൌഖ്യമായി പരിനമിച്ച്ചു.



നാം കരുതുക. ദൈവം സുഖമാക്കും. അപരന്റെ ദുഃഖം നമ്മുടെയും ദുഖമാകട്ടെ. അപരന്റെ വേദന നമ്മുടെയും വേദനയാകട്ടെ. അത് കാണാനുള്ള നമ്മുടെ കണ്ണ്, അത് കേള്‍ക്കാനുള്ള നമ്മുടെ കാത്തു, അത് സ്വീകരിക്കനുല്ല നമ്മുടെ മനസ്സ് വിശാലമാകട്ടെ.
ഈ തിരിച്ചറിവ് നമുക്കുണ്ടാകുന്നതാണ് 
മൂന്നാം കണ്ണ് തുറക്കല്‍. യഥാര്‍ത്ഥ ദിശയിലുള്ള ദ്യക്കിന്റെ ചലനം. നമ്മുടെ ദ്യഷ്ടികള്‍ മുന്നോട്ട് മുഴിക്കട്ടെ. അപരന്റെ കണ്ണുനീര്‍ നമ്മുടെ കണ്ണ് തുരപ്പിക്കുന്നു എങ്കില്‍ അതാണ്‌ യഥാര്‍ത്ഥ മനുഷ്യത്വം.
 അപരന്റെ വേദന നമ്മുടെയും വേദനയാകട്ടെ. അത് കാണാനുള്ള നമ്മുടെ കണ്ണ്, അത് കേള്‍ക്കാനുള്ള നമ്മുടെ കാത്തു, അത് സ്വീകരിക്കനുല്ല നമ്മുടെ മനസ്സ് വിശാലമാകട്ടെ.

ചിരിക്കുന്ന പഴം

ബാക്കി വന്ന പഴമാണ് ചിരിച്ചത്. ചിരിപ്പിച്ച്ചതും . എല്ലാവരും ചിരിച്ച്ചത്കൊണ്ട് ഞാനും ചിരിച്ചു. ആ പഴം മധുരമുള്ളതായിരുന്നു. മഞ്ഞയായി തിളങ്ങുന്ന പഴം. ആ രണ്ടു പഴം നീടിയപ്പോള്‍ എല്ലാവരും ചിരിച്ചു. ഞാനും അറിയാതെ ക്രുരമായി ചിരിച്ചു. ചിരിയുടെ കാരണം അവര്‍ പറഞ്ഞത് ഇതായിരുന്നു. ഒരു കുല പഴം മുഴുവന്‍ പെരുവയരുള്ള ആ  സ്ത്രികള്‍ (എട്ടു  പേര്‍),  തിന്നതിന് ശേഷം ബാക്കിവന്നത് രണ്ട എണ്ണം മാത്രം. ആ രണ്ടാന്നെമാണ് ഞങ്ങള്‍  രണ്ട പേര്‍ക്കും അവര്‍ തന്നത്.  വിശാലമായ ഭക്ഷ്യശാലയില്‍ നിരന്നു കിടക്കുന്ന മേശയും കസേരകളും എല്ലാം അവഗണിച്ച്  ഒരു മേശയ്ക്കു ചുറ്റും തടിച്ച് കൂടുന്നതിന്റെ ഉദ്ദേശ്യം അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്. പഴത്തിന്റെ ചിരിയുടെ മറുവശം മനസ്സിലാക്കതെയല്ല. പക്ഷെ എനിക്ക് കിട്ടിയത് കുലവേട്ടിയവന്റെ വാള്‍ അറിയാതെ മാറി കൊണ്ട ഒരു പഴം. അര്‍ത്ഥ ല്‍ 'മുറിവേറ്റ പഴം'. ഞാന്‍ പറഞ്ഞു "പെണ്ണുങ്ങളെ നിങ്ങള്‍ ചിരിക്ക് . ഞാനും ചിരിക്കട്ടെ. ഈ ചിരി അറിയാത്ത ചിരിയല്ല."  
പക്ഷെ.............. ആ ചിരി എന്നെ ചിന്തിപ്പിച്ചു. എന്നാലും എന്തിനായിരുന്നു ആ ചിരി?. 
മുറിവേറ്റ പഴം എന്നോടു പറഞ്ഞു. "നീ തല്‍കാലം അവരെ  വിശ്വസിക്കണ്ട. എന്നെ തിന്നു.... നിന്റെ കണ്ണ് തുറക്കും." സിസ്റ്റര്‍ അപ്പോള്‍ ആര്‍ത്ത് ചിരിക്കുന്നതായി തോന്നി. കണ്ണാ ടാക്കാരിക്ക് കണ്ണടയില്ലാതെ കാണാമെന്നു. മിനുക്കുകാരിയായിരുന്നു ആര്‍ത്ത് ചിരിച്ചത്. മുറിവേറ്റ പഴം അപ്പോഴും എന്നോടു പറഞ്ഞു. "നീ എന്നെ തിന്നൂ. നിന്റെ കണ്ണ് തുറക്കും". പക്ഷെ പഴം പറഞ്ഞത് കള്ളമായിരുന്നു.  

2011, മേയ് 9, തിങ്കളാഴ്‌ച

സൌഹ്യദങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

സൌഹ്യദങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
സൌഹ്യദ ത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ സൌഹ്യദങ്ങളില്‍ ഒട്ടുമില്ല. സൌഹ്യദം എന്ന് ഞാന്‍ ഉദ്ദേശിച്ചത് - ആത്മാര്‍ത്ഥ സൌഹ്യദം. അങ്ങനെ ഒന്ന് ഉണ്ടോ? എന്ന് വച്ചാല്‍ തന്നെപ്പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയുക. എനിക്കറിയില്ല. പക്ഷെ എനിക്ക് ആവില്ല. എനിക്ക് അങ്ങനെ ആരുമില്ല. തിരിച്ചും. ഞാന്‍ പലപ്പോഴും ചിന്തിക്കും - എനിക്ക് ഞാന്‍ തന്നെ അല്ലെ വലുത്. യേശുദേവന്‍ ഒരിക്കല്‍ പറഞ്ഞു - മനുഷ്യര്‍ നിങ്ങള്‍ക്ക് ചെയ്യണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നത് അവര്‍ക്ക് ചെയ്യുവിന്‍. വളരെ ലളിതം. 'കൊടുക്കുക കിട്ടും'. ഇനിയിപ്പോ വേണ്ടങ്കിലോ അഥവാ  തിരിച്ച് ഒന്ന് വേണ്ടങ്കിലോ ? ഞാന്‍ ബുദ്ധനെ കൂട്ട് പിടിച്ചാല്‍ കൂടുതല്‍ രസകരമാകും. " ആഗ്രഹമാണ് എല്ലാ പ്രശനങ്ങള്‍ക്കും കാരണം.  അത് തമാശ!
സൗഹ്യദങ്ങള്‍ ആവശ്യമുണ്ടോ? ചിലപ്പോള്‍ ഉണ്ടാകും. മുഖം മൂടി അണിഞ്ജ് കൊമാരമാടാന്‍ . മുതല കന്നീര് ഒഴുക്കാന്‍. പല്ലിളിച്ചു കാട്ടാന്‍. അത് മാത്രം. ചിലപ്പോള്‍ സ്നേഹിക്കാന്‍. ചിലപ്പോള്‍ സംസാരിക്കാന്‍. വെറുതെ സമയം കൊല്ലാന്‍. ഇതു ആര് കണ്ടു പിടിച്ചു?. പിന്നെ ഇതിനൊക്കെ ആര്‍ക്ക് സമയം. നേരത്തെ നേരോടെ കാണുന്നവര്‍ ഈ അഭിനയം കാണുമോ ? ഈ നടനം തുടരുമോ? പിന്നെ ഒരു 'അന്നാലും' - വെറുതെ മറ്റുള്ളവര്‍ക്ക് എന്ത് തോന്നും - ലോകം വെറുതെ ചിരിക്കട്ടെ. ആ ഒരു ക്രുരമായ ചാരിതാര്‍ത്ഥ്യം നമുക്കുമില്ലേ. സൌഹ്യദത്തിന്റെ കഥ പറഞ്ഞവര്‍ കാര്യം വരുമ്പോള്‍ കരണം മറിയുന്ന കാഴ്ച ഏറിയത് കണ്ടിട്ടുണ്ട്. പിന്നെ ഇതെല്ലാം ഒരു മുഖം മൂടിയുടെ അടിയില്‍ ഇരുന്നു കാണാനും അഭിനയിക്കാനും കഴിഞ്ഞാല്‍ സൌഹ്യദമാകും. അതെ സൌഹ്യദങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ചതിക്കാത്ത ചന്തു ആര്‍?
ഇനി സൌഹ്യദം. വിശ്വസിക്കാന്‍ കൊള്ളുന്നവര്‍ സൌഹ്യദം. അത് പക്ഷെ വിശ്വസിക്കാന്‍ വയ്യ. അതൊകൊണ്ട് അല്ലെ എനിക്ക് സൌഹ്യദം ഇല്ലാത്തത്. പിന്നെ ആകെ വിശ്വസിക്കാന്‍ കൊള്ളുന്നത്‌ സാക്ഷാല്‍ ഉടയ തമ്പുരാന്‍. അവന്‍ ഒരിക്കലും ചതിക്കില്ല. അവനെ വിശ്വസിക്കാം. എന്റെ ഉടയ തമ്പുരാനെ . നിന്നെ ഞാന്‍ വിശ്വസിക്കുന്നു. നിഇയാണ് എന്റെ സുഹ്യത്ത്. നീ മാത്രം.ഇനി ആര് വന്നാലും അതിനു മാറ്റമുണ്ടോ?. ഇല്ല . കാരണം ഞാന്‍ സൌഹ്യദങ്ങളില്‍ വിശ്വസിക്കുന്നില്ല. സൌഹ്യടത്തില്‍ മാത്രം. അത് സാക്ഷാല്‍ ഉടയ തമ്പുരാന്‍ - ഒരു സുഹ്യത്ത് ഒരു സൌഹ്യദം. എന്റെ മുഖം മൂടിയുടെ സൌഹ്യ്ടന്ഹളില്‍  ആര്‍ക്കും പങ്ക് ചേരാം. പക്ഷെ സൌഹ്യദത്തിന്റെ വാതില്‍ എന്നും അടഞ്ഞു തന്നെ. അതില്‍ സാക്ഷാല്‍ ഈശ്വരന് - കര്‍ത്താവു എന്നേക്കും കുടികൊല്ലാട്ടെ.

2011, മേയ് 8, ഞായറാഴ്‌ച

മുള - മുളമൂട്ടില്‍ അച്ഛന്‍

മുളമൂട്ടില്‍ അച്ഛനെ മുളയോട് ഉപമിക്കാമെന്നു ഞാന്‍ വിശ്വസിക്കുന്നു., അതെ അദ്ദേഹം ഒരു മുളയാണ്. വലിയ മുള. 'അതെന്തേ?' എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പറയുന്നതും കാണുന്നതും ഇതാണ്.


വൈവിദ്യമാര്‍ന്ന ഉപയോഗം

കടലാസുണ്ടാക്കാന്‍ - (പഠനത്തിനു) - അച്ഛന്‍ പഠിപ്പിക്കുന്നു. ഞങ്ങള്‍ പഠിപ്പിക്കുന്നു.
കെട്ടിടം നിര്‍മ്മിക്കാന്‍ - അച്ഛന്‍ നിര്‍മ്മിക്കുന്നു, കെട്ടിടങ്ങള്‍, ആളുകള്‍ , ദര്‍ശനങ്ങള്‍ .... 
നിര്‍മ്മിതികളിലെ അത്ഭുതം സെന്റ്‌ ജോണ്സ് കത്തിട്രല്‍ - കേരള വാസ്തുവിദ്യയുടെ സൌകുമാര്യം - തിരുവല്ലയ്ക്കൊരു മകുടം, മാക് ഫാസ്റ്റ്  - ഗ്രിന്‍ സെര്ടിഫിക്കെഷന്‍ സൗദം. വിവരസാങ്കേതിക വിദ്യയുടെ ഉത്തുംഗം. 
അദ്ദേഹം വളര്‍ത്തിയ ആളുകള്‍. അദ്ദേഹം വളര്‍ത്തിയ ദര്‍ശനങ്ങളാണ് ഇവയെല്ലാം. 
ഓടക്കുഴല്‍ നിര്‍മ്മാണത്തിന് - മറ്റുള്ളവര്‍ക്ക് കുളിര്‍മ്മയെകാന്‍. പാട്ടായി, സംഗിതമായി മുളമൂട്ടില്‍ അച്ഛന്‍.
ഭക്ഷണമായി - ചൈന, ജെപ്പാന്‍ തുടന്ഗീ രാജ്യങ്ങളില്‍ ഭക്ഷണമായി ഉപയോഗിക്കുന്നു. ആശയ ദാരിദ്രം കൊണ്ട് വിശക്കുന്നവര്‍ക്ക് അപ്പമായി.അച്ഛന്ന്‍ പണിതുയര്‍ത്തിയ സ്ത്ഹാപനഗല്‍ അനേകര്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്നു.

മുള ഏണി - ഉയരങ്ങളില്‍ കേറാന്‍ ഉള്ള ചവിട്ടുപടി. മറ്റുള്ളവരുടെ ഉയര്‍ച്ച ആഗ്രഹിക്കുന്ന അനുപമനീയ വ്യക്തിത്വം.

തോണി ഊന്നായി - ബലവത്ത്, ചെളിക്കുണ്ടില്‍ പൂണ്ടാലും വള്ളം ഓടും. ജിവിത തോണിയില്‍ അനേകര്‍ക്ക് സഹായമായി ബലമുള്ള മുള.
 
ഭംഗി - മികച്ച ചിരി, സന്തോഷിപ്പിക്കുന്ന പുഞ്ചിരി 

ഭാഗ്യമുള - ഭാഗ്യലക്ഷണം. അച്ഛന്‍ തൊട്ടതെല്ലാം പൊന്നാക്കി. ഐശ്വര്യം.

ഭാഗ്യ
മുള സമ്മാനമായി ലഭിക്കുന്നത് ഏറ്റവും നല്ല ഭാഗ്യാനുഭവങ്ങള് കൊണ്ടുവരുമെന്നാണ് കരുതുന്നത്. വാങ്ങുമ്പോള് ഒരു സമ്മാനമായി സങ്കല്പ്പിക്കുന്നത് ഗുണഫലം കൂട്ടുമെന്നാണ് വിശ്വാസം.ഓഫീസുകളിലും വീടുകളിലും ഒരുപോലെ സൂക്ഷിക്കാവുന്ന ഭാഗ്യ വസ്തുവാണ് ഭാഗ്യ മുള. ഇത് ഉള്ള സ്ഥലത്ത് മാനസിക പിരിമുറുക്കം ലഘൂകരിക്കപ്പെടുമെന്നും നല്ല ഊര്ജ്ജ പ്രവാഹമുണ്ടാവുമെന്നുമാണ് വിശ്വാസം.
മുള പെട്ടെന്ന് നശിക്കാത്തതും എന്നാല് വഴക്കം പ്രദര്ശിപ്പിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ഇത് ഓഫീസിലോ വീട്ടിലോ സൂക്ഷിച്ചാല് ഉന്നതിക്കും വിജയത്തിനും കാരണമാവും എന്നും വിശ്വാസമുണ്ട്. ഇത് ദുഷ്ട ശക്തികളില് നിന്നും വീടിനെ സംരക്ഷിക്കുമെന്നും വിശ്വാസമുണ്ട്.
 
ഭാവിയുടെ ഉല്പന്നം - ഭാവിയുടെ ദര്‍ശനം
മുള ഭാവിയിലെ തടി ഉത്പന്നങ്ങള്ക്കു ബദലാവും. മുളയില്നിന്നും വീടുനിര്മാണത്തിനാവശ്യമായ എല്ലാ തടി ഉത്പന്നങ്ങളും നിര്മിക്കാമെന്ന കണ്ടെത്തലാണ് ഇതിനിടയാക്കിയിരിക്കുന്നത്. വീട്ടാവശ്യങ്ങള്ക്കുള്ള ഫര്ണീച്ചര് മുതല് വാതിലും ജനലും തൊട്ടു മതിലു വരെ മുളയില്നിന്നും നിര്മിക്കാനാകും
 
പരിസ്ഥിതി സൌഹ്യദം - പരിസ്ഥിതി സ്നേഹി
മുള ഉത്പന്നങ്ങള് പരിസ്ഥിതി സൗഹൃദമാണെന്നതും പ്രത്യേകത. മുള കൊണ്ടുള്ള റൂം പാനലുകള് ഏസി റൂമില് ഘടിപ്പിച്ചാല് വൈദ്യുതി ലാഭിക്കാം.

താപ വാഹി - പുറത്തെ ചൂട് ആഗിരണം ചെയ്ത് മറ്റുള്ളവര്‍ക്ക് തണുപ് ഏകാന്‍

പുറത്തുനിന്നുള്ള ചൂടിനെ മുളംപാനലുകള് പ്രതിരോധിക്കുന്നതുകൊണ്ടാണ് ഇത്. മരംകൊണ്ടു നിര്മിക്കുന്ന ഏത് ഉത്പന്നവും മുളയിലും തീര്ക്കാന് കഴിയുമെന്ന.

ഏറ്റവും വേഗം വളരുന്ന ചെടി - പത്ത് വര്‍ഷത്തെ കാര്യം ഒരു വര്ഷം കൊണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വം. വേഗത , അപാര വേഗത.

ഈ മുള വളരട്ടെ. ഈ മുളയുടെ തണലില്‍ ഇനിയും മുളകള്‍ ഉണ്ടാകട്ടെ. ഈ മുളകളിലെല്ലാം നിരവധി ജിവജാലങ്ങള്‍ അഭയം പ്രാപിക്കട്ടെ.

2011, ഏപ്രിൽ 30, ശനിയാഴ്‌ച

ഹര്‍ത്താല്‍ വിശേഷം

ഹര്‍ത്താല്‍ വിശേഷം
കേരളത്തിനു 'ഹര്‍ത്താലിന്റെ  സ്വന്തം  നാടെന്നു'  പേര്‍ നല്‍കിയാലും തിരെ തെറ്റില്ല. അല്പം ഇടവേളയ്ക്ക് ശേഷം അത് വിണ്ടും വന്നെത്തി. ചില കേരളിയര്‍ ചിലപ്പോള്‍ സന്തോഷിക്കുന്നുണ്ടാകാം. പ്രത്യേകിച്ച് ഗവന്മേന്റ്റ് ഉദ്യോഗസ്ത്ഹാര്‍. ഗവന്മേന്റ്റ് ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞതല്ല കേട്ടോ. ഹര്ത്ഹല്‍ ദിവസം ഞങ്ങളുടെ റേഡിയോയില്‍ ആശംസ അറിയിക്കാന്‍ വിളിച്ച ഒരാള്‍ 'ഹര്‍ത്താല്‍ ആഘോഷിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശംസകള്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഇത് എഴുതിയത്. ആ അത് പോട്ടെ , വിഷയത്തിലേക്ക് വരാം.
ഹര്‍ത്താല്‍ കണ്ടു പിടിച്ഛതാര്? എന്തായിരുന്നു ഉദ്ദേശ്യം? ആര്‍ക്ക് വേണ്ടിയാണിത്? ആരാന്‍ ഇത് നടത്തേണ്ടത്? ചോദ്യങ്ങള്‍ ഇങ്ങനെ പോകുന്നു. അതവിടെ നില്‍ക്കട്ടെ. ഉത്തരം അറിയാവുന്നവര്‍ പറയട്ടെ.
കഴിഞ്ഞ ദിവസം ഇടതു സര്‍ക്കാര്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എണ്ണാന്‍ ആവശ്യം. പണ്ട് മാമുക്കോയ 'ഒബാമ നിഇതി പാലിക്കുക' എന്ന ബാന്നരില്‍ ഹര്‍ത്താല്‍ നടത്തിയത് ഓര്‍ക്കുന്നു. ഇതു കൊച്ചു കുട്ടിക്കും അറിയാം എന്ടോ സുല്ഫന്‍ മാരകമായ വിഷമാണെന്നും അത് ദുരുവ്യാപകമായ ദോഷഫല്‍ന്ഗാല്‍ ഉളവാക്കി എന്നും. എന്നാലും ഹര്‍ത്താല്‍ വേണം എല്ലാവരും അതറിയാന്‍. എന്തൊരു മറിമായം.
ഞാന്‍ എന്ടോ സുല്ഫാനേ എതിര്‍ക്കുന്നു. എന്ന് വെച്ച് എനിക്ക് ജിവിക്കണ്ടേ. എന്റെ പിതാവിന് ഒരു ദിവസം കിട്ടുന്ന 650  രൂപ നഷ്ടപ്പെട്ടു. അത്ഹാവ ഞാന്‍ മാസം അടയ്ക്കുന്ന 10 ,൦൦൦൦ രൂപ ലോണില്‍ 650  രൂപ കുറഞ്ഞു എന്ന് ചുരുക്കം. എന്റെ സുഹ്യത്ത് പതിനേഴ ലക്ഷം റുപ ലോനിടുത്തിട്ടിണ്ട്. ദിവസ വരുമാനം പതിനയ്യായിരം. അവനു നഷ്ടപ്പെട്ടത് ?. വന്‍കിട കമ്പിനികള്‍ക്ക് എങ്ങനെ ആണെങ്കില്‍ നഷടപ്പെട്ടത് എത്ര കൊടികലായിരിക്കും? ഓട്ടോ ഡ്രൈവേഴ്സ്, ദിവസ വേദനക്കാര്‍, കൂലിപ്പനിക്കാര് ഇവരുടെ കാര്യത്തില്‍ ആര്‍ സമാധാനം പറയും.
ഞാന്‍ ജോലി ചെയ്യണം എന്ന തിരിമാനിക്കാനുള്ള അധികാരം മറ്റുള്ളവര്‍ക്കുണ്ടോ? ഞാന്‍ ലോണെടുത്ത് പണിത കട പൂട്ടാന്‍ പറയാന്‍ ആര്‍ക്കാന്‍ അവകാശം? ഞാന്‍ കഞ്ഞി കുടിക്കരുത് എന്ന പറയാന്‍ ആര്‍ക്കാണ് ദൈഅര്യം.
കേരളം നിക്ഷേപ സൌഹ്യദ സംസ്ത്ഹണം അല്ലാതായത് എന്താണെന്ന എല്ലാവര്ക്കും അറിയാം. നീ നെറികെട്ട പരിപാടി തന്നെ.
അന്ന ഹസാരെ ഭരണകുടത്തെ വിരപ്പിച്ഛത് ഹര്‍ത്താല്‍ നടത്തിയാണോ? പക്ഷെ ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം അണിനിരന്നു. കാര്യങ്ങള്‍ വിജയിച്ചു. ഇവിടെ എന്തിനു ഈ സമരം. ഇവിടെ എന്തിനു ഈ ഹര്ത്ഹല്‍.
എന്ടോ സുല്ഫാന്‍ എതിരെ ഹര്‍ത്താല്‍ നടത്തിയ സര്‍ക്കാരിനെ കേരളത്തില്‍ ഇതിനേക്കാള്‍ മാരകമായ 5 കിടനാസിനികള്‍ ഉപയോഗിക്കുന്നുണ്ട് എന്ന അറിയില്ലായിരിക്കുമോ? സംസ്ത്ഹാനം സ്പോന്‍സര്‍ ചെയ്യുന്ന പ്ലാന്റെഷന്‍ കോര്‍പറേഷന്‍ ഇത് ഇപ്പോഴും ഉപയോഗിക്കുന്നത് ശ്രദ്ധിക്കുന്നില്ലയോ. ഏറിയാല്‍ സ്പ്രേ അസാസ്ത്രിയമാനെണ്ണ്‍ അറിയില്ലയോ.
ഹര്‍ത്താല്‍ നടത്തി ജനഗലെ വളച്ച് വിദ്ധികലാക്കുംപോള്‍ ഒന്ന്‍ ഓര്‍ക്കണം - നിങ്ങളുടെ രാഷ്ട്രിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള മുതലെടുപ്പാനിത്.

നിന്‍റെ കണ്ണുകള്‍ നിറയാതിരിക്കട്ടെ

'നിന്‍റെ കണ്ണുകള്‍ തിളങ്ങുന്നതാണ്' എന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും നിന്‍റെ കണ്ണില്‍ തീയായിരുന്നെന്നു ഞാന്‍ അറിഞ്ഞില്ല. തിളങ്ങുന്ന കണ്ണില്‍ നീ ഒളിപ്പിച്ച ആ ഉഷ്ണപ്രവാഹം അണപൊട്ടി ഒഴുകുന്നത്  വരെ! സഹനത്തിന്‍റെ പാരമ്യമായി നീ നിന്‍റെ അമ്മയെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ മനസ്സും ഒന്ന് അലിഞ്ഞപോലെ. അപൂര്‍വ്വമായി മാത്രം അമ്മയെ കണ്ടു പൊട്ടികരയാറുള്ള എന്റെ മനസ്സില്‍ സ്നേഹത്തിന്റെ തീ കൊളുത്തിയത് നീയായിരുന്നു. ചുമ്മ ധരിച്ച് അവശനാകുന്ന എന്റെ കണ്ണിന്റെ നിമിരടത്തിനു നിന്റെ കണ്ണിലെ കണ്ണിര്‍ ഔഷദമായി. തണുത്ത് മരവിച്ച അന്റെ ഹ്യദയം ഒന്ന് ചൂട് പിടിച്ചു. 
കാറ്റ് വീശിയാലും കടലിരച്ചാലും കലങാത്ത ഞാന്‍ അല്പം ഒന്ന് കിതച്ചുപോയി. കാലം വരച്ച ചുവരെഴുത്തുകള്‍ നിനക്ക് സഹനമായി മാറിയപ്പോള്‍  കാലഘത്തിന്റെ ആവശ്യമാണ് 'നീ' എന്ന് ഞാന്‍ ഉറക്കെ പറഞു. ഉത്തരവാദിത്വം മറന്ന പിതാവിന്റെ അര്‍ത്ഥ ചാപല്യങള്‍ നിനക്ക് സമ്മാനിച്ചത് കണ്ണുനീര്‍ ആയിരുന്നെങ്കിലും നീയും അമ്മയും കാണിച്ച സഹനത്തിന്റേയും സ്നേഹത്തിന്റേയും അര്‍ത്ഥവ്യാപ്തി ഒരു തിരക്കും മായിക്കാനാവില്ല. സമാനമായ അനുഭവങള്‍ എനിക്ക് പുത്തരി അല്ലെങ്കിലും നിന്റേത് ഞാന്‍ മനസ്സില്‍ കുറിച്ചു. നീ ആയതുകൊന്ദും നീ വിത്യസ്ത ആയത് കൊന്ദും. 
തിളങുന്ന നിന്റെ കണ്ണുകള്‍ ഇടയ്ക്ക് കലങുന്നത് കാണുമ്പോള്‍ ഞാന്‍ അറിയാതെ നെടു വീര്‍പ്പിടും. "ദൈവമെ ഈ പെണ്ണിന്റെ മനസ്സ് ഞാന്‍ നോവിച്ചോ". മറ്റുള്ളവരെ വേദനിപ്പിക്കുന്നത് എനിക്ക് സമ്മാനിക്കുന്നത് ഉറക്കമില്ലാത്ത രാത്രികാളാണെന്ന സത്യം അവള്‍ക്ക് അറിയില്ലല്ലോ. എന്ത് വിലകൊടുത്തും മാപ്പ് കരസ്ഥമാക്കുന്ന എന്നെ അവള്‍ക്ക് പരിചയമില്ലല്ലൊ. പ്രത്യേകിച്ച് , സ്നേഹിക്കുന്നവര്‍!......  എന്റെ മന്‍സ്സില്‍ സ്വപ്നമായി നീ പലപ്പോഴും കടന്ന് വന്നെങ്കിലും മനസ്സിനെ ശാന്തമാക്കാന്‍ ഞാന്‍ ശീലിച്ചു.  'നീ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആയിരിക്കണം' എന്ന നിര്‍ബ്ബന്ന്ധം മാത്രം. സനേഹട്ഠിന്റെ മാറാപ്പ് തോളിലേന്തിയവളാണ് നീ എന്ന്  ഞാന്‍ അറിഞു. സ്നേഹിക്കാനും കരുതനുമുള്ള 'കുശുമ്പ്' നിനക്കുന്ദ്. നീ പരത്തുന്നത് ചിരി ആയിരുന്നു,  നീ പകര്‍ന്നത് തിര ആയിരുന്നു. നിനക്ക് നല്ലത് വരനമെന്ന് ഞാന്‍ ആശിച്ചു. എനിക്കും!. 
ഒരു ചെരിപ്പിടാന്‍ കൊതിച്ച ചെറുപ്പവും, അമ്മാച്ചന്‍ തന്ന ഉപയൊഗിച്ച പാന്റും, അമ്മയുടെ ചാക്ക് യൂണിഫൊമില്‍ തയ്യിച്ച നിക്കറും, ആദ്യ്മായി ബിരിയാണി തിന്നപ്പോള്‍ ഉന്ദായ അനുഭവവും, ടൂറിസ്റ്റ് ബസില്‍ കേറാന്‍ ഉള്ള അഗ്രഹവും, ബന്ദുക്കളുടെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതും, 'കഴുതയുടെ മോനെ' എന്ന അദ്ധ്യാപകന്റെ പരിഹാസവും, പലഹാരം തിന്നാനുള്ള കൊതിയും, ചോറു മാത്രം കന്ദ് വളര്‍ന്ന ചെരുപ്പവും,  വൈകി വന്ന വെളിപ്പാടുകളും  എല്ലാം എല്ലാം എന്നില്‍ കത്തിച്ച തീ കെടില്ലെന്ന് എനിക്കറിയാം. അത് കെടുത്താന്‍ ആര്‍ക്കും ആവില്ല. അത് കെടണമെങ്കില്‍ ഞാന്‍ വരച്ച ലക്ഷ്യം കടക്കണം. ഇതിനിടയില്‍ ഞാന്‍ എന്തെല്ലാം ഉപേക്ഷിച്ചു. അതില്‍ നീയും എന്ന് ഞാന്‍ അറിയാതെ പറഞു.
പക്ഷെ   'നീ റേഡിയോ ആണെന്ന്' ഞാന്‍ വിശ്വസിച്ചു. എന്റെ സ്വാര്‍ത്ഥതയ്ക്ക് വേന്ദി!. നിന്റെ മുഖം വാടുന്നത് നിന്റെ ഭാവം മാറുന്നതും എന്നെ വലച്ചു. 'ഇവള്‍ ഒരു കുറുമ്പി' എന്ന് കരുതു ഞാന്‍ തോല്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ പിന്നെ അങോട്ട് ഞാന്‍ തൊല്‍ക്കാന്‍ തുടങീയെന്ന് തോന്നി തുടങിയപ്പോള്‍‍,  പതുക്കെ പാലം വലിച്ചു. "ഇനി നീ ജയിക്കന്ദ, ഞാന്‍ മാത്രം'. അത് ശരിയായിരുന്നു!  ഞാന്‍ ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും നിന്റെ സാന്നിദ്യം  എനിക്ക് സന്തോഷം പകര്‍ന്നു. ദൈവമേ ഇവളെ കാണാതിരുന്നെങ്കില്‍ എന്ന് ആശിച്ചപ്പോള്‍ ഇനി സംസാരിക്കരുതെണ്ണ്‍ ആഗ്രഹിച്ചപ്പോള്‍ - മനസ്സ് അപ്പോഴും പറഞ്ഞില്ല - ' നീ മൂഡ സ്വര്‍ഗ്ഗത്തിലാണ്''എനിക്ക് ഞാന്‍ മാത്രം' എന്ന് ചിന്തിച്ച എന്റെ  കൊമ്പൊടിക്കാന്‍ നിനക്കായെന്ന് ഞാന്‍ പറഞാല്‍...... എനിക്കറിയില്ല എന്ന് എനിക്കറിയാമെങ്കിലും!
പക്ഷെ ഞാന്‍ അറിഞുകൊന്ദു തന്നെ നിക്യഷ്ടഫലം അത് പുറപ്പെടിവിച്ചു എന്ന് ഞാന്‍ പറണ്‍ജ്ജാല്‍ നിനക്ക് മനസ്സിലാകുമോ ആവോ. എങ്കിലും നീ മനസ്സില്‍ ചുമന്ന തീ എനിക്ക് പകര്‍ന്നത് നന്നായി. നിനക്കും , എനിക്കും. അന്നാലും നീ അത് എന്നോട് ഇതുവരെ പറഞില്ലല്ലൊ - എന്ന് ഓര്‍ക്കുമ്പോള്‍, എനിക്ക് കരച്ചില്‍ വരുന്നു. തമാശയ്ക്ക് ആണെങ്കിലും എന്റെ അമ്പുകള്‍ നിന്റെ കണ്ണ് ഈറനണിയിച്ചിരുന്നു എന്ന് അറിയുമ്പോള്‍  അല്പം കുറ്റബോധവും.ക്ഷമിക്കൂ കൂട്ടുകാരി. ഇനി അങോട്ട് നീ ജയിക്കണം. തോറ്റെന്ന് തൊന്നിപ്പിചാലും ഒപ്പം ഞാനും


സഹനത്തിന്റെ തീ ചൂളയില്‍ നീ വെന്തെരിഞത് നിന്റെ ത്യാഗമനൊഭാവം ആനെന്ന് ഞാന്‍ അറിഞു.  "അമ്മ വേദനിക്കരുത്. എന്റെ കൊച്ചവള്‍ക്ക് നല്ലതുവരണം" എന്ന് നീ പറഞത്, "എന്റെ പപ്പയെ ആരും കുറ്റം പറയുന്നത് ഞാന്‍ സഹിക്കില്ല" എന്ന് നീ മന്ദഹസിച്ചത്.  "പ്രിയപ്പെട്ടവളെ , നീ നിന്റെ അമ്മയേക്കാള്‍ വലിയവളാണ്"
അമ്മയ്ക്ക് വേന്ദി, കൊച്ചവള്‍ക്ക് വേന്ദി ജീവിതം സമ്ര്പ്പിച്ച നീ പലപ്പോഴും നിന്നെ വിസ്മരിക്കുന്നത് കാണുമ്പോള്‍ ഞാന്‍ അറിയായതെ പറയും - 'നീയും ജീവിതട്ഠിനു അര്‍ത്ഥം കന്ദെട്ഠിയിരിക്കുന്നു'. ദൂരങള്‍ താന്ദി നീ പൊയതും ആ അകം പൊരുലള്‍ ഉള്‍ക്കൊള്ളാന്‍ ആണെന്ന സത്യം ഞാന്‍ തിരിച്ചറിഞു. അതെ! നിന്നെ തോല്പ്പിക്കാന്‍ നിനക്ക് മാത്രമേ ആവൂ.

നീയും ജിബ്രാന്റെ അനുയായി ആയി. ഇല്ലേ? അദ്ദേഹം പറഞല്ലോ. "സ്നേഹം നിന്നെ വിളിക്കുമ്പോള്‍ അതിന്റെ കൂടെ പോകൂ. അതിന്റെ മുള്ളുകള്‍ നിങളെ വേദനപ്പെടുത്തുന്നു എങ്കിലും". വേദനിക്കുന്നെങ്കിലും സ്നേഹത്തെ തടയാന്‍ ആര്‍ക്കും ആവില്ല. 
എവിടെയോ ഒരു സുഹ്യത്ത് കുറിച്ചിട്ടത് ഓര്‍ടത്ത് പോവുകയാണ്

ണ്ണുകളാല്‍   കാണുന്ന സത്യം
         കള്ളമാണെന്നു നടിച്ചീടുക സഖേ!
      കാതുകളാല്‍ കേള്‍ക്കുന്ന സത്യം
        കാറ്റില്‍ തൂറ്റിയെറിഞ്ഞീടുക  നാം
        മനസ്സിന്‍റ മരീചികയില്‍
        മനുവിനെ തളച്ചീടാതിരിയ്ക്കുക.
        സഹയാത്രയില്‍ നാം കണ്ട കാഴ്ചകള്‍
        സഹനം കൊണ്ടു മായ്ച്ചിടേണം.
        സത്യം ജയിച്ചീടുന്ന നാള്‍ വരുവോളം
        സഹയാത്രികാ,സന്തോഷമായ്
        സംതൃപ്തിയായ് വാണീടുക നീണാള്‍!!
നീ നടന്ന് കയറിയ പാതകള്‍ മുള്ള് നിറഞതായിരുന്നു. നീ മുന്നോട്ട് നോക്കുമ്പോഴും കാണുന്നത് മറ്റോന്നല്ല. അപ്പോഴും പ്രതീക്ഷയുടെ വെളിച്ചം ഞാന്‍ കാണുന്നു. ഒരു ദൈവം ഊന്ദ്. അല്ല ഉന്ദാകണം. നിനക്ക് വേന്ദി. അയല്പക്കകാരന്റെ ഒരു തേങ അറിയാതെ  എടുത്തതിനു ഒരു കിലോമീറ്ററോളം ഞാന്‍ ഏറ്റ ചാട്ട അടിയും,  ചുട്ടിയും കോലും കളിച്ചതിനു സ്കൂളിനെ ചുറ്റും ചുട്ടി തലയില്‍ ഏന്തി പൊട്ടി ഒഴുകുന്ന തുടയുമായി  നടന്നതും എല്ലാം അല്പം കയ്പോടെ ഞാന്‍ ഓര്‍ക്കുമ്പോഴും, എന്റെ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല - "അവന്‍ വരും" കാരണം എന്റെ പ്രതീക്ഷകള്‍ എന്റെ കഷ്ടതകളാണ്.

സബീത് മഡ് ലീവിന്റെ പ്രാര്‍ത്ഥനയും കൂറിക്കാം.

" ദൈവമെ ഇരുളില്‍ അവസാനിക്കാന്‍
എന്നെ അനുവദിക്കരുതെ
ബാക്കിയായതെല്ലാം.
വെളിച്ചം കൊന്ദ് നിറക്കാന്‍
ഞാന്‍ ആഗ്രജഹിക്കുന്നു
വെളിച്ചട്ഠില്‍ ജീവിക്കാന്‍
പരിഹരിക്കാന്‍ സഹിക്കാന്‍
വിധി കല്പ്പിക്കാന്‍, മാപ്പു നല്‍കാന്‍
ഞാന്‍ ആഗ്രഹിക്കുന്നു"

നിന്റെ കണ്ണുനീരിനു മുന്‍പില്‍ ഞാന്‍ നിശബ്ദനായി. ജീവിതത്തില്‍ കേമനാണെന്ന് ധരിച്ച അവശനായ ഞാന്‍ തളര്‍ന്ന് പോയി. എന്നെ എന്റെ ഗുരു പടിപ്പിച്ചു. "ഭൂമിയില്‍ കരയാന്‍ രന്ദ് കണ്ണ് ഉന്ദെങ്കില്‍ മുകളില്‍ കാണാന്‍ രന്ദ് കണ്ണുന്ദ്.". - സാക്ഷാല്‍ ഉടയ തമ്പുരാന്‍. നിനക്ക് അവനെ കാണാന്‍ കണ്ണ് തുറന്നിരുനെങ്കില്‍. ജീവിത വീതിയുടെ പരുപരുത്ത പ്രതലങളില്‍ ധ്യാനമയനാകുമ്പോള്‍ എന്റെ ഉള്ളില്‍ തെളിയുന്ന രൂപം എന്റെ ചെവിയില്‍ മന്ത്രികുന്ന സ്വരം. അത് നീയും അറിഞിരുന്നെങ്കില്‍!
അവന്‍ എന്നോട് ഒരിക്കല്‍ പറഞു.
"നീ വീഴാതിരിക്കാന്‍ നിനക്കു മുമ്പേ ഞാന്‍ വിളക്ക് പിടിക്കാം.
ഞാന്‍ ചിലര്‍ക്ക് മണ്ണ് കൊടുത്തു. മറ്റ് ചിലര്‍ക്ക് കല്ലും. നീള്‍ക്ക് ഒത്തിരി കല്ല് ലഭിച്ചു. കല്ലില്‍ തട്ടി വീഴാതിരിപ്പാന്‍ എന്നെ പിന്തുടരുക. "


ഒപ്പം. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിനക്ക് മുന്‍പില്‍ വെട്ടമേകാന്‍. ഒരു കൂട്ടുകാരിയായി ഞന്‍ നിന്നെ കൂട്ടട്ടെ. 



ഇനിയൊരു കവിതാശകലം കൂടി
" പ്രഭാതത്തിലെ നിഴല്‍ പോലെ -
യെന്‍ പിന്‍പെ ഗമിച്ചു നീ
മദ്ധ്യാഹ്നട്ഠിന്‍ നിഴല്‍ പോലെ -
യെന്‍ ചാരെ വന്നു നീ
പ്രദോഷത്തിന്‍ നിഴല്‍ പോലെ
അകന്നു പോകരുതെ


സ്നേഹപൂര്വ്വം ഏന്റെ മോള്‍ക്ക്
പോള്‍