2020, ഓഗസ്റ്റ് 15, ശനിയാഴ്‌ച

സർക്കാർ ദാദയുടെ ഓലപ്പീപ്പി...

സർക്കാർ ദാദയുടെ ഓലപ്പീപ്പി...
സർക്കാർ ഉദ്യോഗസ്ഥർ രാജ്യത്തിൻറെ ഉരുക്ക് നട്ടെല്ല് ആണെന്നാണ് വിവരം ഉള്ളവർ പണ്ട് പറഞ്ഞത് . രാഷ്ട്രീയക്കാർ 5 വര്ഷം ഭരിക്കുമ്പോൾ അവർ 30 -40 വര്ഷം വരെ രാജ്യത്തെ സേവിക്കും. കേരളത്തിന്റെ വരുമാനത്തിന്റെ മുക്കാൽ ഭാഗവും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പെൻഷൻ കൊടുക്കാനാണെന്നത് നമ്മെ ചിന്തിപ്പിക്കും. 80:20 റൂൾ എല്ലാവര്ക്കും ബാധകമാണ്. രാജ്യത്തിൻറെ 80 ശതമാനം സ്വത്തും 20 ശതമാനം ആളുകളുടെ കയ്യിൽ . സംസഥാനത്തെ വരുമാനത്തിൻറെ 80 ശതമാനവും അഞ്ച് ശതമാനം ആളുകൾക്ക് വേണ്ടി . ഈ രീതിക്കെതിരെ ജനങ്ങൾക്ക് ഇടയിൽ ഇപ്പോഴും അസഹിഷ്‌ണത നുരഞ്ഞു പൊങ്ങാറുണ്ട് . വൺ ഇന്ത്യ വൺ പെൻഷൻ (OIOP) എന്ന വിഷയവും ഇങ്ങനെയാണ് ഉയർന്നു വന്നത് .
OIOP ആശയത്തിനെതിരെ സ്വാഭാവികമായും ശബ്ദം ഉയർത്തുന്നത് സർക്കാർ ഉദ്യോഗസ്ഥർ ആണെന്നുള്ളതിൽ അതിശയോക്തിയില്ല. സർക്കാർ ഉദ്യോഗസ്ഥരിൽ പകുതിയോളം വരുന്ന അദ്ധ്യാപക സമൂഹം കൂടുതൽ പ്രകോപിതരാകുകയും ചെയ്‌യുന്നു. ഒത്തിരി നല്ല ആളുകൾ ഉള്ള സർക്കാർ വിഭാഗത്തെ മോശമാക്കുന്നത് ചുരുക്കം ചില ആളുകളുടെ പ്രവർത്തനമാണ് . ഇവരുടെ പ്രവർത്തനങ്ങൾ നല്ല ആളുകളെക്കൂടി മോശമാക്കാനും സർക്കാർ സംവിധാനത്തെ മോശമായി ചിത്രീകരിക്കാനും ഇടയാക്കുന്നു. ഒരു സർക്കാർ കോളേജ് അദ്ധ്യാപകൻ കുട്ടികളോട് പറയുന്നത് കേട്ടതാണ്. 'നിങ്ങൾ സർക്കാർ ജോലി നേടിയാൽ പിന്നെ ഒരുത്തനെയും വകവെക്കേണ്ട, ആരുടെയും മുൻപിൽ തലകുനിക്കണ്ട' (ചിലർ പറയും ഒരു പട്ടിയുടെയും മുൻപിൽ). ഇവർ അറിയപ്പെടുന്നത് government servant /public service എന്നാണ് എന്ന് കൂടി ഓർക്കണം. നമ്മുടെ ഓരോരുത്തരുടേയും സർക്കാർ ഓഫിസുകളിൽ അനുഭവം മാത്രം മതിയാകും പൊതുജനം എത്ര ശ്വാസംമട്ട് അനുഭവിക്കുന്നു എന്ന് വിളിച്ചു പറയാൻ. സേവിക്കേണ്ടവർ ഉപദ്രവിക്കുന്ന പ്രവണത അസഹനീയമാകാൻ അനുവദിച്ചു കൂടാ.

1.ഒരു ദിവസം KSRTC ബസിൽ കയറാൻ കൈ കാട്ടി. ഒറ്റവണ്ടിയും നിർത്തുന്നില്ല. പലതും ആളില്ലാതെയാണ് സുഖ യാത്ര, അവസാനം ഒരു വണ്ടിയുടെ മുൻപിൽ കയറി നിന്ന്, ഓടി കയറി. കാര്യം ചോദിച്ചപ്പോൾ കണ്ടുക്ടറുടെ മറുപടി - "എന്റെ റേഷൻ കാർഡ് നിന്റെ കയ്യിൽ അല്ലെ -പോയി എന്നാണെന്ന് വച്ചാൽ ചെയ്യ്". ഞാൻ എന്നാ ചെയ്യാൻ? എന്ന് ഈ ആന വണ്ടി ഒരു വെള്ളാന അല്ലേ. ഇതിനു കാരണം ഇത്തരം ഉദ്യോഗസ്ഥരാണ്. തച്ചങ്കരി ഒരു വിധത്തിൽ ശരിയാക്കാൻ ശ്രമിച്ചു (ബിസിനസ് അറിയാവുന്ന ആളാണല്ലോ ), പക്ഷെ ഇവന്മാർ അയാളെ തല്ലി ഓടിച്ചു. ഇന്ന് കോടികൾ ദിവസവും നഷ്ടത്തിൽ, പണം കൊടുക്കുന്നത് ഖജനാവിൽ നിന്നും. സർക്കാരും തൊഴിലാളി യൂണിയനും ചേർന്നാൽ പൊതുജനം പമ്പര വിഡ്ഢികൾ. പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കൂ. ലാഭത്തിൽ ഉള്ളത് മഷി ഇട്ട് നോക്കിയാൽ പോലും കാണില്ല. കാരണം ഇത്തരം അഴിമതിയും കെടുകാര്യസ്ഥതയും ആണ്. ബിസിനസ്‌ ചെയ്യാൻ അറിയാത്തവർ എങ്ങനെ ആണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ പാസായാൽ അത് ചെയ്യാൻ പറ്റുമോ? അവർക്ക് നിയമത്തിന്റെ പുസ്തകം പറയുന്ന ചട്ടങ്ങൾ നോക്കിയാൽ മതി. ലാഭം വന്നാലും നഷ്ടം വന്നാലും ആർക്കു ചേതം.എന്തായാലും ഇങ്ങനെയുള്ള ധൂർത്തും കെടുകാര്യസ്ഥതഹും ചെയ്ത ചെയ്തു സർക്കാരിന്റെ അല്ല ജനങളുടെ കടം മൂന്നര ലക്ഷം കോടിയിൽ വരെ എത്തി. ആര് ചോദിയ്ക്കാൻ ആര് പറയാൻ .
2. ലാഭകരമായ ബിസിനസ് നടത്താനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കുക. അത് അറിയാവുന്നവർ ചെയ്യട്ടെ. നിയത്രണവും മേൽനോട്ടവും മാത്രം സർക്കാർ മതി.
3. സർക്കാരിന്റെ ഒട്ടു മിക്ക സേവങ്ങളും മികച്ച രീതിയിൽ ചെയ്യാൻ Public Private Partnership (PPP ) മോഡലുകൾക്ക് സാധിക്കുന്നു. ഉദാഹരണം പാസ്പോര്ട്ട്. ഇപ്പോൾ ഒരു പ്രൈവറ്റ് ഏജൻസി ആണ് ചെയ്യുന്നത്. കൃത്യസമയത് ഒരു മെനക്കേടുമില്ലാതെ കാര്യം നടക്കും. പണ്ട് എന്തായിരുന്നു അവസ്ഥ . എത്രപ്രാവശ്യം ഓഫിസുകൾ കയറി ഇറങ്ങണമായിരുന്നു . പോലീസുകാരന് എത്ര കൂടുതലാ. എന്നാൽ ഒരു സർക്കാർ ഓഫീസിലോ ? ശമ്പളവും കഴിവും ഇല്ലാഞ്ഞിട്ടാണോ ജനങ്ങളെ ഇങ്ങനെ വലയ്ക്കുന്നത് . അതുകൊണ്ട് കഴിയുന്ന സേവനങ്ങൾ ഇത്തരത്തിൽ (PPP ) ആക്കുക. എല്ലാം സർക്കാർ മേഖലയിൽ വേണം എന്ന് നിർബന്ധം പിടിക്കരുത്. ഇത് ഖജനാവ് കുളം തോണ്ടാനും ജനങ്ങളെ കൊള്ള അടിക്കാനും മാത്രമേ ഉപകരിക്കൂ.
4. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം നോക്കൂ. ചില്ലറ സീറ്റ്‌ ഒന്നും അല്ല ഉള്ളത്. ഏറ്റവും കൂടുതൽ നോട്ട് കൊടുക്കാൻ പറ്റുന്നവന് അല്ലേ അത് കിട്ടുകയുള്ളൂ. പിൻവാതിൽ, ആശ്രിത/ബന്ധു, PSU നിയമനങ്ങൾ വേറെ. ശമ്പളം കൊടുക്കുന്നത് സർക്കാർ, നിയമനം നടത്തുന്നത് മാനേജമെന്റ്. ഒരാളിൽ നിന്നും 50 ലക്ഷം മേടിച്ചാൽ 20 പേരുണ്ടെങ്കിൽ എത്ര ആയി. ഇതിന്റെ ഓഹരി ആര്ക്കെല്ലാമാണ്? അതുകൊണ്ട് ആവശ്യത്തിനും അനാവശ്യത്തിനും പോസ്റ്റും സ്‌കൂളും സ്ഥാപനങ്ങളും എല്ലാം അനുവദിക്കും. കഴിവും യോഗ്യതയും ഉള്ളവർ പുറത്ത്. ശമ്പളം കൊടുക്കുന്നതോ ജനങ്ങൾ കൊടുത്ത നികുതിയിൽ നിന്ന്. അപ്ലിക്കേഷൻ കൊടുത്താൽ കാശ് പോയത് മാത്രം മെച്ചം. ആരുടെയൊക്കെ അമ്മാച്ചനും അന്തരവനുമാണ് ഇവിടെ നിയമിക്കപ്പെടുന്നത് ചോദിയ്ക്കാൻ പോലും ആരുമില്ല. ഇനി ചോദിച്ചാലും അറിഞ്ഞാലും ഒന്നും ചെയ്യാനും പറ്റില്ല.

5. ഒരു പാവം മനുഷ്യൻ ഒരു എയ്ഡഡ് കോളേജിൽ കോൺട്രാക്ട് ആയി പഠിപ്പിക്കാൻ പോയി. രണ്ട് വർഷം പഠിപ്പിച്ചു. മാസം 4000 രൂപ . ഇന്ന് 16 വർഷം കഴിഞ്ഞു. ചില്ലിക്കാശ് കൊടുത്തില്ല. ചോദിച്ചപ്പോൾ രേഖയില്ല തെളിവില്ല പ്രോസസ്സിംഗ് ആണ് എന്നെല്ലാം. കൂടുതൽ ചോദിച്ചപ്പോൾ മേടിക്കാമെങ്കിൽ മേടിച്ചോ എന്ന്? പാവം സാധു ! ലക്ഷങ്ങൾ കൈക്കൂലി കൊടുത്ത് മേടിച്ച ജോലിയിലൂടെ മാസം ലക്ഷങ്ങൾ ഉണ്ടാക്കുന്ന ആ വമ്പന്മാരോട് എന്ത് പറയാൻ?

6. വയസ്സ് അറുപത്തി രണ്ടായ രോഗിയായൊരു സ്ത്രീ. ഒരു കമ്പനിയിൽ ജോലി ചെയ്തതിന്റെ ശേഷം പെൻഷൻ അപേക്ഷിച്ചു. നട്ടം തിരിഞ്ഞാണ് അപ്പ്ലിക്കേഷന് വേണ്ട രേഖകൾ സംഘടിപ്പിച്ചത്. ഒറിജിനൽ എല്ലാം പെൻഷൻ ആഫീസിൽ സമർപ്പിച്ചു. നാലുമാസം ആയിട്ടും ഒരു അനക്കവും ഇല്ല അന്വേഷിച്ചു ചെന്നപ്പോൾ അങ്ങനെ ഒരു അപേക്ഷ കാണാനില്ല. പിന്നെയും അലച്ചിൽ. അവസാനം അത് സ്വന്തം കയ്യിൽ നിന്ന് നഷ്ട്ടപ്പെട്ടുപോയി എന്ന രേഖയും മറ്റ് പല രേഖകളും സംഘടിപ്പിക്കാൻ മെനെക്കെടൽ. കാശ് ചെലവ്, ഓഫീസുകൾ കയറി വീണ്ടും നടക്കൽ. എന്തെങ്കിലും ചോദിച്ചാൽ എന്തോ ഔദാര്യം പോലെ.
നമ്മുടെ സർക്കാർ ആഫീസുകളുടെ അവസ്ഥ പറഞ്ഞു എന്നേയുള്ളൂ. വിദ്യാഭ്യാസവും വിവരവും ഉള്ളവർക്ക് സർക്കാർ ഓഫിസുകളും സർക്കാർ ഉദ്യോഗസ്ഥരും ബാലികേറാ മല ആണെങ്കിൽ സാധാരണക്കാരന്റെ കാര്യം പറയേണ്ടതില്ലല്ലോ .

OIIP എന്ന ആശയം പരക്കെ ചർച്ച ചെയ്യപ്പെടുന്ന നിലക്ക് ചില കാര്യങ്ങൾ കൂടി OIOP ചിന്തിക്കേണ്ടി ഇരിക്കുന്നു. അതിനായി പൊതുജങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുക. അങ്ങനെ ഒരു മെമ്മോറാണ്ടം തയ്യാറാകുക. പിന്നീട് ഒരു മാനിഫെസ്റ്റോ തയ്യാറാക്കാവുന്നതാണ്. സർക്കാർ ഓഫീസും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ജനങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക നികുതി പണം ഉത്തരവാദിത്വത്തോടെ വിനയോഗിക്കുക എന്നതാകണം ലക്ഷ്യം. രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും യൂണിയനും ചേർന്ന് ജനങ്ങളെ നോക്ക് കുത്തികൾ ആക്കുന്ന പ്രവണത അവസാനിപ്പിക്കണം.ഇത് സർക്കാരിന്റെ അട്ടിമറിക്കാനാണെന്നുള്ള വാദത്തെ ശേഖരിച്ച വിവരങ്ങൾ കൊണ്ട് നേരിടണം. മാറ്റ് രാജ്യങ്ങളിലെ മുതിർന്ന പൗരന്മാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പെൻഷൻ രീതികൾ പഠിക്കണം . എതിർപ്പ് കൂടുന്തോറും അംഗീകാരം കൂടുന്നു എന്നാണല്ലോ മനസ്സിലാക്കേണ്ടത്.

1. വാർധ്യക്യത്തിൽ എല്ലാവര്ക്കും പെന്ഷന് അര്ഹതയുണ്ടാകണം. മാന്യമായി ജീവിക്കാൻ അതുകൊണ്ട് കഴിയണം. കള്ള് കുടിയനോടും റോഡരികിൽ കുത്തി ഇരിക്കുന്നവനോടും വിവേചനം വേണ്ട. എല്ലാവര്ക്കും സർക്കാർ ഉദ്യോഗസ്ഥർ ആകാനുള്ള കഴിവ് ഇല്ല എന്ന് വിനയപൂർവ്വാം അംഗീകരിക്കുക. എല്ലാവരും ജീവിക്കട്ടെ. ഒന്നുമല്ലെങ്കിലും കള്ള് കുടിയന്റെ പണം കൊണ്ടാണല്ലോ ഖജനാവിൽ കാശ് ഉണ്ടാകുന്നത്.

2. സർക്കാർ ഉദ്യോഗസ്ഥർ ആയാലും ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക മാത്രം അല്ലെങ്കിൽ ജോലി ചെയ്ത സമയത്തു അടക്കുന്ന തുക മാത്രം പെൻഷൻ ആയി നൽകുക. പകുതി ശമ്പളം എന്ന അശാസ്ത്രീയ രീതി അവസാനിപ്പിച്ചു ഇപ്പോൾ അങ്ങനെ ലഭിക്കുന്നവർക്ക് ജീവിക്കാൻ ആവശ്യമായത് നൽകുക. ഇത്തരം പെൺസണുകൾക്ക് പരിധി വക്കുക . പങ്കാളിത്ത പെൻഷൻ മുഴുവനായി നടപ്പിലാക്കുക.

3. രാഷ്‌ടീയക്കാരുടെ/ജനപ്രതിനിധികളുടെ ശമ്പളം അവർ തന്നെ നിശ്ചയിക്കുന്നത് നിർത്തുക. അതിനു ജനകീയ കമ്മിറ്റികൾ ഉണ്ടകണം.

6. എല്ലാ നിയമങ്ങളും (കോൺട്രാക്ട് ഉൾപ്പടെ ) PSC വഴി ആക്കുക. PSC മെമ്പർ മാരുടെ എണ്ണം നിജപ്പെടുത്തുക. അവരെ തിരഞ്ഞെടുക്കുന്നത് സുതാര്യമാക്കുക. യൂണിവേഴ്സിറ്റി, എയ്ഡഡ് നിയമനകളും PSC വഴി ആക്കുക. നിരവധി നിയമന സ്ഥാപനങ്ങൾ എന്തിനാണ് ?. എല്ലാ പരീക്ഷയും ഒരു സുതാര്യമായ സ്ഥാപനത്തിന്റെ കുടക്കീഴിൽ വരട്ടെ.

7. സേവനങ്ങൾ ലഭിക്കുവാൻ സമയക്രമം /നിശ്ചിത സമയം വക്കുക. വൈകിയാൽ അപേക്ഷകന് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് നഷ്ട പരിഹാരം നൽകുക.

8. അദ്ധ്യാപകർക്ക് ഉള്ള അവധി നിജപ്പെടുത്തുക. നീണ്ട അവധികൾ അവരുടെ വ്യക്തി വികസനം, അറിവ് ഇവ മെച്ചപ്പെടുത്താൻ ഉപയോക്കാൻ വേണ്ട പരിപാടികൾ ആസൂത്രണം ചെയ്യുക. ചില അദ്ധ്യാപകർ ആഴ്ചയിൽ ഒരിക്കൽ വന്നു പഠിപ്പിക്കും, ബാക്കി ദിവസം മറ്റുപല ഉദ്യോഗം ആണ്. പിന്നെ തങ്ങൾക്ക് തോന്നുന്ന സമയത്ത് പിള്ളേരെ കഷ്ടപ്പെടുത്താൻ സ്പെഷ്യൽ ക്ലാസ്സ്‌. സ്പെഷ്യൽ ക്ലാസിനു പ്രത്യേക അനുമതി വേണം എന്ന് ആക്കുക. ഇനി അനുവദിച്ച സമയത്ത് പാഠ്യഭാഗം തീരുന്നില്ല എങ്കിൽ പാഠ്യ ക്രമം പരിഷ്കരിക്കുക. അധ്യാപകരുടെ സൗകര്യത്തിനു കുട്ടികളെ ചുറ്റിക്കരുത്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികളെക്കൂടി ഉൾപ്പെടുത്തിയ സമിതികൾ രൂപീകരിക്കുക. ഒരു വിദ്യാർഥിയുടെ അവകാശം അവരെ ബോധ്യപ്പെടുത്തുക. അത് ലംഘിക്കപ്പെട്ടാൽ എന്ത് ചെയ്യണം എന്ന് അവർ പഠിക്കട്ടെ. ഈ നിർദ്ദേശം അദ്ധ്യാപകർക്ക് എതിരല്ല. അദ്ധ്യാപകർ മോശം ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല. എന്നാൽ ഓരോ പൗരനും ഉത്തരവാദിത്വം ഉള്ളവരായി വളരാൻ അധ്യാപകരുടെ പങ്ക് നിർണ്ണായകമാണ്. കാരണം ആരും അധ്യാപരുടെ കീഴിൽ പഠിക്കാതെ വളരുന്നില്ല.സമൂഹത്തിൽ വലിയ ഉത്തരവാദിത്വം ആണ് അധ്യാപകർ നിറവേറ്റേണ്ടത്.

9. പല ഓഫിസുകളിലും അത്രയും ഉദ്യോഗസ്ഥരുടെ ആവശ്യം ഇല്ല.പല നിയമനങ്ങളും ആശ്രിതരെയും ബന്ധുക്കളെയും യൂണിയൻകരേയും തൃപ്തിപ്പെടുത്താനാണ് . അതുകൊണ്ട് തന്നെ എത്രപേർ വേണം എന്ന് ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് പഠിപ്പിക്കണം. പല ഓഫിസിലും ചെന്നാൽ ചെരുപ്പ് മാത്രമാണ് . ആളൊഴിഞ്ഞ കസേര . അത് അവസാനിപ്പിക്കണം
10 . എന്തിനും ഏതിനും കൺസൾട്ടൻസി ആണ് 4 -5 ലക്ഷം മാസം ശമ്പളം കൊടുക്കും . എന്നിട്ട് എന്തെങ്കിലും സിദ്ധാന്തം അവതരിപ്പിക്കും . അത് ഒരിക്കലും ആരും വായിക്കുകയോ നടപ്പിലാക്കുകയോ ചെയ്യില്ല. (മനസ്സിലാകാത്ത കൊണ്ട് ആണോ ആവൊ ). പക്ഷെ ഇതിന്റെ ആവശ്യം ഉണ്ടോ ?. ഇല്ല. ഇത്തരം കരാറുകൾ നിർത്തണം . സ്വതന്ത്ര കമ്മിറ്റികൾ പരിശോധിച്ച ശേഷം ആവശ്യം എങ്കിൽ മാത്രം പരിഗണിക്കുക. അതല്ലെങ്കിൽ ഇത് ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുക എന്നത് പരിഗണിക്കുക. ഉദ്യോഗസ്ഥർക്ക് ഇതിനു പ്രാഗൽഫ്യാ0 ഉണ്ടാകണം .

11 . ജോലി സ്ഥിരത ഉണ്ട് എന്നതാണ് സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളെ വക വെക്കാത്തതിന്റെ പ്രധാന കാരണം.ജോലി ചെയ്താലും ചെയ്തില്ലെങ്കിലും കാശ് കിട്ടും. ആരും ഒന്നും ചോദിക്കില്ല . ഇനി ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ യൂണിയൻ ഇടപെടും. അതുകൊണ്ട് സ്ഥിരനിയമങ്ങൾ കഴിവതും ഒഴിവാക്കുക.

12 . പ്യൂണായി ജോലിയിൽ പ്രവേശിക്കുന്നവർ പിരിയുമ്പോൾ ലഭിക്കുന്ന ശമ്പളം പലപ്പോഴും ന്യായീകരിക്കാൻ കഴിയാത്തത് ആണ് . ശമ്പള വർധനവും പ്രമോഷനും വിദ്യാഭ്യാസവും കഴിവും മുൻനിർത്തി മാത്രം നൽകുക

13 സർക്കാർ എന്തിനും ഏതിനും കമ്മിഷൻ രൂപീകരിച്ചു പാർട്ടിക്കാരെ തിരുകി കയറ്റി പണം നഷ്ടപ്പെടുത്തുന്നത് തികച്ചും നിരാശാജനകമാണ്. PSC കമ്മീഷൻ അംഗങ്ങൾ , യൂത്തു കമ്മീഷൻ , ഭരണ പരിഷകര കമ്മീഷൻ ഇങ്ങനെ നിരവധി.

14 . ഇനി ടാക്സ് നന്നായി പിരിച്ചാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല എന്നാണല്ലോ ഒരു പക്ഷം. സർക്കാർ ഉദ്യോഗസ്ഥരല്ല , രാഷ്ട്രീയക്കാരാണ് അഴിമതിക്കാർ എന്നും പറയുന്നുണ്ടല്ലോ. എന്നാൽ ടാക്സ് പിരിക്കേണ്ടത് ആരാണ് . സർക്കാർ ശമ്പളം കൊടുക്കുന്ന അവർ പിരിക്കാത്തത് കൊണ്ടല്ലേ ഈ പ്രതിസന്ധി . ഇനി ചില ആളുകൾ രാഷ്ട്രീയക്കാരുടെ പാവയായി നിന്ന് പല നിയ വിരുദ്ധ പ്രവർത്തനങ്ങളും നടത്തി പണം ഉണ്ടാകും . ഓരോ നിയമവും സംരക്ഷിക്കാൻ ചുമതലപ്പെട്ട അവർ അതിനെതിരെ പ്രവർത്തിക്കും . നിയമങ്ങൾ കാറ്റിൽ പറത്തും . മണ്ണ് എടുക്കൽ , കൃഷി നിലം നികത്തൽ, അനധികൃത നിർമ്മാണം , പറ ഘനനം , പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾ ഇവയോട് കണ്ണടക്കൽ , പാവപ്പെട്ടവന് എന്തെങ്കിലും കുടിൽ വ്യവസായം ചെയ്താൽ ഉപദ്രവിക്കാൽ ഇതെല്ലം ചെയ്യുന്നത് ആരാണെന്ന് പൊതുജനനത്തിനു അറിയാം . രാഷ്ട്രീയ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് തടയാൻ ഒറ്റകെട്ടായി ജനം തീരുമാനിക്കാൻ കഴിയുന്ന സംവിധാനങ്ങൾ OIOP നിർദ്ദേശിക്കണം
എന്റെ ചില അഭിപ്രായങ്ങൾ ഇവിടെ കുറിച്ച് എന്നെ ഉള്ളൂ . സർക്കാർ ശമ്പളം വാങ്ങുന്ന ആളാണെങ്കിലും പല കാര്യങ്ങളിലും മാറ്റം വേണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ . നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തിയാൽ ആ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ മാർഗ്ഗ രേഖ തയ്യാറാക്കാൻ എനിക്ക് സന്തോഷമേ ഉള്ളൂ. നന്ദി . OIOP മാനിഫെസ്റോയിൽ ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ കമന്റ് ചെയ്യുമല്ലോ .

രാജ്യത്തിന്റെ നന്മ ആഗ്രഹിച്ചുകൊണ്ട്

(ഡോ . പോൾ വി മാത്യു )

2020, ജൂലൈ 30, വ്യാഴാഴ്‌ച

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്

വോട്ടർമാരുടെ ശ്രദ്ധയ്ക്ക് 
നമ്മൾ വോട്ട് ചെയ്യുന്നത്  ഒരു രാഷ്ട്രീയ പാർട്ടിക്കാണോ  അതോ ഒരു രാഷ്ട്രീയ നേതാവിനാണോ ? ചിലർ ചിഹ്നം നോക്കി വോട്ട് ചെയ്യുന്നു മറ്റുചിലർ  മത്സരാർഥിയുടെ കഴിവും വ്യക്തിപ്രഭാവവും എല്ലാം പരിഗണിക്കുന്നു. എന്നാൽ മത്സരിച്ചു ജയിച്ചു കഴിഞ്ഞാൽ നമ്മൾ തെരെഞ്ഞെടുത്ത പ്രതിനിധി ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്; ജനങ്ങൾക്ക് വേണ്ടിയോ , പാർട്ടിക്ക് വേണ്ടിയോ അതോ സ്വന്തം കാര്യം നേടാനോ ? ജനങ്ങൾക്ക് വേണ്ടി എന്നായിരിക്കും ഭൂരിഭാഗം ആളുകളും ഉത്തരം പറയുക. ഇനിയാണ് നാം ചിന്തിക്കേണ്ടത്  .

വോട്ട് ചെയ്യുമ്പോൾ തീർച്ചയായും നാം വോട്ട് ചെയ്യുന്ന പാർട്ടിയുടെ ആശയവും മുൻകാല പ്രവർത്തനങ്ങളും, ജനങ്ങൾക്ക് നൽകിയ  വാഗ്ദാനങ്ങളും എല്ലാം പരിഗണിക്കാനുള്ള സാധ്യത ഉണ്ട് . എന്നാൽ നാം വോട്ട് ചെയ്തു വിജയിപ്പിച്ച  ഒരു ജനപ്രതിനിധി പിന്നീട് കാലുമാറി മറ്റൊരു പാർട്ടിയിൽ ചേരുന്നത് ന്യായികരിക്കാൻ നമുക്ക് കഴിയുമോ ? കാരണം നാം വോട്ട് ചെയ്തത് ഒരു പാർട്ടിക്ക് കൂടിയാണല്ലോ . അധികാരം , പണം എന്നീ രണ്ടു കാര്യങ്ങൾ മാത്രം കണ്ടുകൊണ്ട് രാഷ്ട്രീയ ജീവിതം നയിക്കുന്ന ഇത്തരം ആളുകൾ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ആണ് കാറ്റിൽ പരത്തുന്നത്. ഈ കഥകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ടെങ്കിലും ഈ അടുത്ത കാലത്തു കൂടിവരുന്ന ഈ പ്രവണത ജനാതിപത്യ വിശ്വസികളെ ചെറുതായിട്ടൊന്നും അല്ല അലോസരപ്പെടുത്തുന്നത് . ചാക്കിട്ടുപിടുത്തവും, പ്രോലോഭനങ്ങളും, ഭീഷണിയും  റിസോർട്ടും എല്ലാം രാഷ്ട്രീയത്തിൽ ഇന്ന്  ഒരു പുതിയ വാർത്ത അല്ലാതായിരിക്കുന്നു. പണവും അധികാരവും ഉണ്ടെങ്കിൽ എല്ലാം നടക്കും എന്ന ചിന്ത ആഴത്തിൽ വേരോടുന്നത് പുരോഗതിയുടെ ലക്ഷണം അല്ലല്ലോ 

കഥ തുടങ്ങുന്നത് ഇവിടെ 
1967 ഹരിയാനയിൽ  അസ്സെംബ്ലി തെരെഞ്ഞെടുപ്പിൽ വിജയിച്ച ഗയ ലാൽ ഒറ്റ രാത്രിയിൽ മൂന്നു പ്രാവശ്യമാണ് പാർട്ടി മാറിയത്. അങ്ങനെ പാർട്ടി മാറുന്ന ഈ പരിപാടിക്ക് ‘ആയ റാം ഗയ റാം’ എന്ന ഓമനപ്പേര് ലഭിക്കുകയും ചെയ്തു. തുടർന്ന് ഈ രാഷ്ട്രീയ കളികൾ ഒരു തുടർകഥ ആയപ്പോൾ നിയമനിർമ്മാണം ആവശ്യമായി വന്നു . നിരവധി ശ്രമങ്ങൾക്കൊടുവിൽ 1985 ൽ രാജീവ് ഗാന്ധിയുടെ സമയത്താണ് ഭരണഘടനയിൽ പത്താം അനുബന്ധം (Schedule ), 52 -)൦ നിയമനിർമ്മാണം ആയി കൂറുമാറ്റ നിരോധന നിയമം (anti defection  law ) നിലവിൽ വരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ നോമിനിയായി മൽത്സരിച് ജയിച്ച ശേഷം പാർട്ടിയിൽ നിന്ന് രാജിവെക്കുക, വിപ്പ് ലംഘിക്കുക , പാർട്ടി മാറുക, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഇടപെടുക, തുടങ്ങിയവ ചെയ്താൽ പദവി നഷ്ടപ്പെടുന്ന അല്ലെങ്കിൽ അയോഗ്യരാക്കപ്പെടുന്ന നിയമമാണ് ഇത്. സ്വതന്ത്രരായി മത്സരിച്ചവർ ഒരു പാർട്ടിയിൽ ചേരാനോ , നോമിനേറ്റ്  ചെയ്യപ്പെട്ടവർ തിരഞ്ഞെടുക്കപ്പെട്ടതിനു 6 മാസത്തിനു ശേഷം ഒരു പാർട്ടിയിൽ ചേരാനോ അംഗത്വം എടുത്ത പാർട്ടിയിൽ നിന്ന് രാജിവക്കാനോ സാധ്യമാകില്ല. എന്നാൽ സ്‌പീക്കർക്ക് ഈ നിബന്ധനകൾ ബാധകമല്ല .ഭരണ ഘടന നിർമ്മിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ എന്നത് ഒട്ടും പ്രസക്തം അല്ലാതിരുന്നതുകൊണ്ട് തന്നെ ഈ കാര്യം ഉൾപ്പെടുത്തേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നതാണ് വാസ്തവം. എന്നാൽ  ഇത്  വ്യക്ത്തി സ്വതന്ത്രത്തിന്മേലുള്ള കടന്നുകയറ്റം ആണെന്ന് ഒരു വിഭാഗം ആരോപിച്ചു.  എന്നാൽ 1992 കൂറുമാറ്റ നിയമം കോടതി ശരിവയ്ക്കുകയും ചെയ്തു . എന്നാൽ ഒരു പാർട്ടിയുടെ മൂന്നിൽ ഒന്ന് ആളുകൾ കൂറുമാറി മറ്റൊരു പാർട്ടിയിൽ ലയിക്കുന്നത് നിയമപരമായി സാധുത ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ നിയമത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. എന്നാൽ 2003 ൽ വാജ്പയി സർക്കാർ 91 -)o  ഭരണഘടനാ ഭേദഗതിയിലൂടെ അത്  മൂന്നിൽ രണ്ടായി വർദ്ധിപ്പിച്ചു. കൂറുമാറ്റ നിയമ പ്രകാരം തീരുമാനം എടുക്കേണ്ടത് സ്പീക്കർ ആണ്. എന്നാൽ 1994 ലെ സുപ്രീം കോടതി വിധി പ്രകാരം സ്‌പീക്കറുടെ തീരുമാനം ജൂഡീഷ്യൽ റിവ്യൂവിന് വിധേയമായി മാറി. 

കൂടുമാറ്റത്തിന്റെ പുതിയ കഥകൾ 
കർണാടക, ഗോവ, മധ്യപ്രദേശ്, മണിപ്പൂർ എന്നിവടങ്ങളിലെ സമീപകാലങ്ങളിലെ കൂറുമാറ്റങ്ങൾക്ക് ശേഷം ഇപ്പോൾ രാജസ്ഥാൻ സർക്കാരാണ് കൂറുമാറ്റത്തിന് ഇര ആയിരിക്കുന്നത് . കൂറുമാറിയവർക്ക് ലാഭകരമായ പദവികൾ ഒന്നും വഹിക്കാൻ കഴിയില്ല എന്ന നിയമ ഭേദഗതി ഉള്ളതുകൊണ്ട് തന്നെ സ്ഥാനം രാജി വച്ച് ശേഷം വീണ്ടും ജനവിധി തേടി ജയിക്കുകയും സ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുക എന്നതാണ് പുതിയ തന്ത്രം. ഈ പ്രവണത ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളി ആവുകയാണ്. കുറഞ്ഞ ഭൂരിപക്ഷത്തിൽ മന്ത്രി സഭ രൂപീകരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം കാലുമാറ്റം വലിയ ഭരണ പ്രതിസന്ധി സ്രഷ്ടിക്കുന്നു. ചെറിയ സംസ്ഥാനങ്ങളിൽ ആണെങ്കിൽ പാർട്ടി മാറുക എന്നത് ഒരു പ്രശ്നമേ അല്ല. കുറച്ച ആളുകളെ വിലയ്‌ക്കെടുക്കാൻ പാർട്ടികൾക്ക് കഴിയുന്നു എന്നതാണ് ഒരു വശം. 

ജനങ്ങൾ പാർട്ടി സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ പാർട്ടിയെക്കൂടി വിശ്വസത്തിൽ എടുത്താണ് വോട്ട് ചെയ്യുന്നത്. എന്നാൽ പണവും അധികാരവും ലഭിക്കുമ്പോൾ ജനങ്ങളെ മറന്ന് അതിന്റെ പുറകെ പോകുന്നത് ജനാധിപത്യത്തിന്റെ അടിവേര് ഇളക്കുന്ന കുല്സിത പ്രവർത്തനം ആണെന്ന് പറയേണ്ടി വരും. അതുകൊണ്ട് തന്നെ കൂറുമാറിയ വ്യക്തി ആ കാലയളവിൽ പിന്നീട് മത്സരിക്കാനോ പദവികൾ വഹിക്കാനോ അർഹനല്ല എന്ന നിയമനിർമ്മാണം കാലത്തിന്റെ ആവശ്യം ആയിരിക്കുന്നു. സ്‌പീക്കർ ആണ് അയോഗ്യനാക്കാനുള്ള തീരുമാനം എടുക്കുന്നത് . എന്നാൽ സ്പീക്കർ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി ആണെന്നുള്ളതുകൊണ്ട് തന്നെ അതിലെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് തന്നെ പ്രസിഡണ്ട് /ചെയർമാൻ എന്നിവർ എലെക്ഷൻ കമ്മീഷണറുടെ അഭിപ്രായം കൂടി പരിഗണിച്ചു ഈ വിഷയത്തിൽ തീരുമാനം എടുക്കുക എന്നതാണ് അഭികാമ്യം എന്ന് പല നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കപ്പെട്ടു. അയോഗ്യരാക്കാനുള്ള  വിഷയത്തിൽ തീരുമാനം എടുക്കാൻ സ്‌പീക്കർക്ക് കാലാവധി നിശ്ചയിച്ചിട്ടില്ല എന്നതാണ് മറ്റൊരു പോരായ്മാ. 

ഭരണ നിർവ്വഹണം സാധ്യമാകുന്നത് ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികളിലൂടെയാണ് . ജങ്ങൾക്ക് തങ്ങൾ തെരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥിയിലും അയാൾ പ്രതിനിധീകരിക്കുന്ന പാർട്ടിയിലുമുള്ള  വിശ്വാസം ആണ് ഇതിനു ആധാരം. അങ്ങനെ തിരഞ്ഞെടുക്കപ്പെടുമ്പോൾ ഒരു രാജ്യത്തെ അല്ലെങ്കിൽ സംസ്ഥാനത്തെ നേതാവിനെക്കൂടി തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നേരിട്ടല്ലാതെ പങ്കെടുക്കുകയാണ് ജനങ്ങൾ. എന്നാൽ സ്വാർത്ഥ ലാഭത്തിനുവേണ്ടി പാർട്ടി മാറി ഭരണം അസ്ഥിരപ്പെടുത്തുകയും തുടർന്ന് നടടക്കുന്ന   തിരഞ്ഞെടുപ്പുകളിൽ സർക്കാർ പണം മുടക്കേണ്ടി വരികയും ചെയ്യുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വസം ആണ് നഷ്ടപ്പെടുന്നത് 
(ഡോ ,പോൾ വി മാത്യു , ഗവേഷണ വിഭാഗം മേധാവി,ഇന്ത്യൻ സ്കൂൾ ഓഫ് ഡെമോക്രസി , ഡൽഹി )

2020, ജൂലൈ 28, ചൊവ്വാഴ്ച

പണം പോകാതിരിക്കാൻ 15 കാര്യങ്ങൾ

പണം പോകാതിരിക്കാൻ  15 കാര്യങ്ങൾ
അടുത്ത കാലത്തു തുടരെ തുടരെ ഉന്നതവിദ്യാഭ്യാസം ഉള്ളവർ  വരെ ഓൺലൈൻ തട്ടിപ്പുകാരുടെ  ഇരയാകുന്നത് നമ്മുടെ ശ്രദ്ധയിൽ പെടുന്നുണ്ടാകും. എനിക്കും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അറിവും ആത്മസംയമനവും ഒരു പക്ഷെ നമ്മെ സഹായിച്ചേക്കാം. കോവിഡ് സാമ്പത്തിക പ്രതിസന്ധി ഉള്ളതുകൊണ്ട് ഓൺലൈൻ തട്ടിപ്പുകൾക്ക് വലിയ അവസരമാണ് കൈവന്നിരിക്കുന്നത്. ധാരാളം ആളുകൾ ഓൺലൈനിൽ ഉണ്ട്, ഒട്ടനവധി ആളുകൾ ഓൺലൈൻ പ്രവർത്തനങ്ങൾ  മനസ്സിലാക്കി വരുന്നതേയുള്ളൂ, പുറത്ത് തട്ടിപ്പുകൾ നടത്താൻ സാധിക്കുന്നില്ല, ഈ   സാഹചര്യം നന്നായി ഉപയോഗിക്കുകയാണ് തട്ടിപ്പുകാർ.

1. Olx ൽ ഒരു സാധനം വിൽക്കാൻ ഇടുകയാണ്. ഒരാൾ സാധനം  ഞാൻ എടുക്കാം എന്ന് പറഞ്ഞു വിളിക്കുന്നു. ഫോൺപേ/ഗൂഗിൾപേ നമ്പർ തന്നാൽ ഇപ്പോൾ തന്നെ പണം താരം എന്ന് പറയുന്നു. നാം നമ്പർ കൊടുത്താൽ അവർ നമുക്ക് ഒരു റിക്വസ്റ്റ് അയക്കും. പണം നമ്മുടെ അക്കൗണ്ടിലേക്ക് വരാനുള്ള പെർമിഷൻ ചോദിക്കുന്നതാണ്. അവർ  നമ്മോട്  കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ ആവശ്യപ്പെടും. എന്നാൽ നമ്മുടെ പാസ്സ്‌വേർഡ്‌ അടിച്ചു പെർമിറ്റ്‌ ചെയ്യുമ്പോൾ  അവർ രേഖപ്പെടുത്തുന്ന അത്രയും തുക നമ്മുടെ അക്കൗണ്ടിൽ നിന്ന് പോകും.

Note:- Olx പോലെയുള്ള പ്ലാറ്റ്ഫോമിൽ സാധനങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ നേരിട്ട് മാത്രം കാര്യങ്ങൾ ചെയ്യുക. Phonepay/Google pay എല്ലാം നേരിൽ കണ്ടതിനു ശേഷം മാത്രം. (ഒരാൾ എന്നോട് പറഞ്ഞത് ഞാൻ നിങ്ങളുടെ വീടിന് അടുത്ത് എത്തി, പെർമിഷൻ തന്നാൽ പണം അയക്കാം എന്നാണ്. വഞ്ചിതരാകരുത്). ഒപ്പം ഒരു കാരണവശാലും നാം അറിയാത്ത സ്ഥലങ്ങളിൽ ഇടപാടിന് പോകാതിരിക്കുക. അതിക്രമങ്ങൾക്ക് ഇരയായേക്കാം. 

2. ബാങ്കിൽ നിന്നോ മൊബൈൽ സേവന ദേതാവിൽ നിന്നോ ആണെന്ന് പറഞ്ഞാണ് വിളിക്കുന്നത്. KYC ശരിയാക്കണം, മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം, ATM കാർഡ് പുതുക്കണം, വെരിഫിക്കേഷൻ ആണ്, നിങ്ങളുടെ പണം നഷ്ട്ടപ്പെട്ടിട്ടുണ്ട്  ഇങ്ങനെ അങ്ങോട്ട് ബൂലോകത്തിനു ഉള്ളിലുള്ള എന്ത് കാര്യങ്ങളും പറയും. ചില നമ്പറുകൾ ചോദിക്കും. അവർ പറയുന്നത് പോലെ എല്ലാം ചില കാര്യങ്ങൾ ഓൺലൈനിൽ ചെയ്യാൻ പറയും. ചിലപ്പോൾ വർക്ക് ചെയ്യാതെയും വരും. അപ്പോൾ ടീം വ്യൂവർ പോലെ ഏതെങ്കിലും ആപ്ലിക്കേഷൻ  ഇൻസ്റ്റാൾ ചെയ്യാൻ ലിങ്ക് അയക്കും. അത് ഇൻസ്റ്റാൾ ചെയ്താൽ പിന്നെ നമ്മുടെ മൊബൈൽ /സിസ്റ്റം അവരുടെ നിയന്ത്രണത്തിൽ ആകും. അക്കൗണ്ട്‌ കാലിയാകാൻ നിമിഷങ്ങൾ മാത്രം. ഇനി പണം പോയി എന്ന് അറിയുമ്പോൾ നാം അവരെ തിരിച്ചു വിളിക്കും. അവർ ഫോൺ എടുക്കുകയും ചെയ്യും. സാരമില്ല നിങ്ങളുടെ അക്കൗണ്ടിന് എന്തോ കുഴപ്പം ഉണ്ട്, അതുകൊണ്ട് പണം ഇടാൻ സാധിക്കുന്നില്ല, വേറെ അക്കൗണ്ട്‌ തരൂ, അതിലേക്ക് ഇടാം എന്ന് പറയും. അത് വർക്കാകാതെ വരുമ്പോൾ വീണ്ടും അവർ ചില കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടും. അങ്ങനെ ആ അക്കൗണ്ടിലെ പണവും പോകും. ഇത് ഊഹാപോഹമല്ല. ഒത്തിരി ആളുകൾക്ക് സംഭവിച്ചിട്ടുണ്ട്. 

Note: ഒരു കാരണവശാലും ഒരു നമ്പറും പാസ്സ്‌വേർഡും ഫോണിലൂടെ നൽകാതിരിക്കുക. അവർ പറയുന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. നമ്മെ വേവലാതിപ്പെടുത്തി വേഗം കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടാൽ തീർച്ചയായും ശ്രദ്ധിക്കുക. 

3. കടയിൽ Phone pay/Google pay വഴി പണം അടക്കാൻ ശ്രമിക്കുകയാണ്. എന്തോ എറർ. വീണ്ടും ശ്രമിച്ചപ്പോൾ പാസ്സ്‌വേർഡ്‌ ആവശ്യപ്പെടുന്നു. പാസ്സ്‌വേർഡ്‌ അടിച്ചപ്പോൾ  , പാസ്സ്‌വേർഡ്‌ എത്രയാണോ അത്രയും തുക ആരുടെയോ അക്കൗണ്ടിലേക്ക് പോകുന്നു. 

Note : പേ ചെയ്യാൻ ശ്രമിക്കുമ്പോൾ എറർ വന്നാൽ തുടരാതിരിക്കുക. പണം അടയ്ക്കുന്നതിന് മുൻപ് മറ്റേ ആളോട് പേരു നമ്പറും ചോദിച്ചു ബോധ്യപ്പെട്ടുത്തുക.  

4. ജോലി കിട്ടി എന്ന് പറഞ്ഞു ഒരു മെയിൽ/ മെസ്സേജ് ലഭിക്കുന്നു. അല്ലെങ്കിൽ ലോട്ടറി അടിച്ചു വിവരങ്ങൾ തന്നാൽ പണം അയച്ചു തരാം  എന്ന് പറയുന്നു. വളരെ ആധികാരികം ആയി തോന്നും.  മറുപടി കൊടുത്താൽ പ്രോസസിങ് ഫീ നല്കാൻ പറയുന്നു. പിന്നെ നാം എത്ര പ്രാവശ്യം പണം നൽകുന്നൂവോ അത്രയും പ്രാവശ്യം അവർ മേടിക്കും. ജോലിയും കിട്ടില്ല പണവും കിട്ടില്ല. നമ്മുടെ വിവരങ്ങൾ അവർ പല തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയും ചെയ്യും.

Note :   Too Good to be true എന്ന് തോന്നുന്ന ഒന്നിനോടും പ്രതികരിക്കാതിരിക്കുക. ജോലിയും പണവും ഒന്നും ആരും വെറുതെ തരില്ലല്ലോ. നാം ജോലിക്കായി നൽകിയ അപേക്ഷ വിവരങ്ങൾ /ഓൺലൈൻ ജോബ് പോർട്ടൽ രെജിസ്‌ട്രേഷൻ  വിവരങ്ങൾ എന്നിവ അറിയുന്നവർ ധാരാളം ഉണ്ട് 

5. വീട്ടിൽ ഇരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാം എന്നതാണ് വാർത്ത. രജിസ്റ്റർ ചെയ്യാൻ 500-2000 ഒക്കെ ആയിരിക്കും. ഇനി ഒരു ബുക്കിനായിരിക്കും കാശ്. അതിന്റ കാശ് കൊടുത്താൽ വേറെ ചില ആവശ്യങ്ങൾ എന്ന് പറഞ്ഞു പണം പിടുങ്ങും. ഒറ്റ ചില്ലിക്കാശ് പോലും നമുക്ക് കിട്ടില്ല. മെഡിക്കൽ ട്രാൻസ്‌ക്രപ്ഷൻ ഡാറ്റ എൻട്രി എന്ന ജോലികളും ഉണ്ട്. ജോലി ചെയ്തു കഴിഞ്ഞാൽ പല ന്യായവും പറഞ്ഞു പണം തരില്ല .

Note : ജോലി അല്ലെങ്കിൽ പണം ലഭിക്കുന്ന കാര്യത്തിന് ആരെങ്കിലും ഇങ്ങോട്ട് ആദ്യം പണം ചോദിച്ചാൽ എത്ര നല്ല കാര്യം ആയാലും നിർത്തുക. അത്യാർത്തി വേണ്ട. പെട്ടന്ന് പണക്കാരൻ ആകുന്നത് എങ്ങനെ എന്ന് നിങ്ങളെ മനസ്സിലാക്കി തരുന്ന ഒരു അനുഭവമാണ് ഈ തട്ടിപ്പുകൾ. നേരായ വഴിയിലൂടെ ഇത് സാധിക്കില്ല തന്നെ.

6. പല ജോലികൾക്കും അപ്ലിക്കേഷൻ അയക്കാൻ പറഞ്ഞു പല വിവരങ്ങളും നാം കാണാറുണ്ട്. 100 മുതൽ 1500 വരെ ആയിരിക്കും അപ്ലിക്കേഷൻ ഫീ. നാം പണം അടയ്ക്കുന്നു. ചിലപ്പോൾ പരീക്ഷയും ഇന്റർവ്യൂ എല്ലാം നടക്കും. ആർക്കും ജോലി കിട്ടില്ല. 

Note : അപ്ലിക്കേഷൻ കൊടുക്കുന്നതിനു മുൻപ് അങ്ങനെ ഒന്ന് ഉണ്ടോ എന്ന് ആ കമ്പനിയുടെ ഔദ്യോഗിക സൈറ്റിൽ അല്ലെങ്കിൽ ഇമെയിൽ അയച്ചു /ഫോൺ ചെയ്ത് അന്വേഷിക്കുക. സൈറ്റ് വഴി മാത്രം അപേക്ഷിക്കുക. ഒപ്പം തന്നെ ജോലി താരം എന്നാൽ അതിനു മുൻപ് രെജിസ്ട്രേഷൻ ഫീ നല്കണം എന്ന് പറയുന്ന ഏജൻസികളെ സൂക്ഷിക്കുക (എല്ലാം തട്ടിപ്പ് ആകണം എന്നില്ല )

7. പലപ്പോഴും പല മെസേജസ്/കാൾ നമുക്ക് വരും. അറിയാത്തതത് ആണെങ്കിൽ എടുക്കാതിരിക്കുക. ക്ലിക്ക് ചെയ്യാതിരിക്കുക. നമ്മെ അത് വഴി ഹാക്ക് ചെയ്യുവാൻ സാധിക്കും 

8. പല ഗൂഡ്‌നെറ് ഗുഡ്മോർണിംഗ് ഇമേജുകൾ അപകടം ഉള്ളതാണ്. വെറുതെ അവയെല്ലാം ഡൌൺലോഡ് /ഓപ്പൺ ചെയ്യാതിരിക്കുക.

9. സമ്മാനങ്ങൾ , സൗജന്യം, ജോലി, ഹെല്പ് ലൈൻ നമ്പർ, ബ്ലഡ് ഡോനോർസ് ലിസ്റ്റ്  എന്നെല്ലാം പറഞ്ഞു പല whatsapp ഫോർവെർടുകളും വരും . അതൊന്നും ശ്രമിക്കാതിരിക്കുന്നതെയിരിക്കും നല്ലത് . നമ്മുടെ വിവരങ്ങൾ ലഭിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം 

10. ഹണി ട്രാപ് : പറയേണ്ടത് ഇല്ലല്ലോ. പലരും കള്ളപ്പേരിലും ഫോട്ടയിലും നമ്മുടെ ഫ്രണ്ട് ആകും. പിന്നെ പല പ്രലോഭനങ്ങൾ. അവസാനം ആപ്പിലാക്കും.  അതുകൊണ്ട് അപരിചിതരോട് കഴിവതും സമ്പർക്കം ഒഴിവാക്കുക. ചിലർ ഇടക്ക് കൂട്ടുകാരായി വരും. നമ്മുടെ വിശ്വാസം പിടിച്ചു പറ്റുന്ന പല കാര്യങ്ങളും ചെയ്യും. പിന്നെ പറ്റിച്ചു പാലം കടത്തും. 

11. എല്ലായിടത്തും നമ്മുടെ വ്യക്തി വിവരങ്ങൾ വിളമ്പുന്നത് ഒഴിവാക്കുക. നമ്മുടെ ഇമെയിൽ, അക്കൗണ്ട്‌ വിവരങ്ങൾ, ഫോൺ നമ്പർ ആധാർ ഇവയൊക്കെ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് പലതും ചെയ്യുവാൻ സാധിക്കും. 

12. പണം, ആസ്തി, ആഭരണം ഇവ അധികം പ്രദര്ശിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. വില കൂടിയ മൊബൈൽ പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കുക, മുന്തിയ ആഭരണങ്ങൾ ധരിക്കുക, പേഴ്സും അതിലെ കാശും മറ്റുള്ളവർ കാണാൻ ഇടയാകുക, പ്രൗഢിയുള്ള വസ്ത്രങ്ങൾ പൊതുസ്ഥലനങ്ങളിൽ ധരിക്കുക ഇത് നമ്മെ കൊള്ളയടിക്കുവാനും പിന്നീട് പിന്തുടർന്ന് കബളിപ്പിക്കുവാനും ഇടയുണ്ട്. ജാഗ്രതൈ. 

13. ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്ത കേൾക്കുമ്പോൾ അത് എങ്ങനെ സംഭവിച്ചു എന്ന് കൂടി വിശദമായി മനസ്സിലാക്കുക . പണം സംബന്ധമായ കാര്യങ്ങളിൽ ഇടപെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തുക. വേഗം ചെയ്യാനായി വെപ്രാളപ്പെടുത്തുന്നതായി തോന്നിയാൽ ഉടനെ പിന്മാറുക . 

14. സാധാരണ ഗതിയിൽ ഇത്തരത്തിൽ പണം നഷ്ടപ്പെട്ടാൽ എല്ലാവരും കൈ ഒഴിയുകയാണ് പതിവ് . അതുകൊണ്ട് തന്നെ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടും എന്നത് ഒരു വ്യാമോഹം മാത്രം. തട്ടിപ്പുകാർ ഇതിൽ അഗ്രഗണ്യരാണ് . മഷിയിട്ടു നോക്കിയാൽ പോലും പിടിക്കാൻ കഴിയാത്ത ഒളിത്താവളങ്ങളാണ് അവരുടേത്. അത് കണ്ടു പിടിക്കാൻ സാധാരണ ആരും മെനക്കേടും എന്ന് തോന്നുന്നില്ല. എന്തായാലും ഇങ്ങനെ ഒരു ഓൺലൈൻ തട്ടിപ്പിന് ഇരയാകുകകയോ രക്ഷപെടുകയോ ചെയ്താൽ സൈബർ പോലീസിൽ കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്യുക . ബന്ധപ്പെട്ട സ്ഥാപനത്തെ അറിയിക്കുകയും ചെയ്യുക. മറ്റുള്ളവർക്കും അത് സഹായം ആയേക്കാം. ഭാഗ്യം ഉണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് പണം ചിലപ്പോൾ തിരിച്ചു കിട്ടിയേക്കാം. 

15. കടം കൊടുക്കുക ശത്രുവാകുക. കൂടുതൽ അറിയാൻ https://youtu.be/0lHc8OBM8Is

സമാനമായ ഏതെങ്കിലും തട്ടിപ്പുകൾ നിങ്ങൾക്ക് അറിയാമോ ? നിങ്ങൾക്ക് എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടോ ? ദയവായി എഴുതുക . ആർക്കും അങ്ങനെ സംഭവിക്കാതിരിക്കട്ടെ  

(എഴുതിയത് ഡോ. പോൾ വി മാത്യു )

2020, ജൂൺ 15, തിങ്കളാഴ്‌ച

കോവിടിനിടയിൽ കാണാതെ പോകരുത് .


കോവിടിനിടയിൽ രാജ്യത്ത് പലതും സംഭവിക്കുന്നുണ്ട്. അതിർത്തി പ്രശ്നങ്ങളും നുഴഞ്ഞു കയറ്റങ്ങളും ചാക്കിട്ടുപിടുത്തവും എല്ലാം വലിയ കാര്യങ്ങൾ ആണെങ്കിലും കൊറോണ എന്ന വില്ലൻ അതെല്ലാം മറയ്ക്കു കയാണ് . മനസ്സിൽ ഉണ്ടായിരുന്ന പല തൊട്ടുകൂടായ്മയും ഇപ്പോൾ പ്രവർത്തിയിലും കാണിക്കേണ്ടതായി വന്നു എന്ന വസ്തുതയും കാണാതിരിക്കാൻ വയ്യ.
ലോകം ചിന്തിക്കേണ്ട മറ്റൊരു മുന്നേറ്റമാണ് അമേരിക്കയിലും ബ്രിട്ടനിലും എല്ലാം നടക്കുന്നത്. ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരന്റെ കുലപാതകത്തിനു ശേഷം വർണ്ണ വെറിക്കെതിരെ വലിയ മുറവിളിയാണ് കേൾക്കുന്നത് . തിരിച്ചു വരുന്ന വർണ്ണ വിവിചനത്തെ എതിർക്കാൻ , കോവിട് ഭീഷണി പോലും വകവയ്ക്കാതെ  ജനം തെരുവിൽ ഇറങ്ങി. കൊളോണിയൽ മനോഭാവം ഇപ്പോഴും വച്ച് പുലർത്തുന്നവർക്ക് ബ്രിട്ടന്റെ പോരാളിയായ ചർച്ചിലിന്റെ പ്രതിമ വരെ മറച്ചു സംരക്ഷിക്കേണ്ട അവസ്ഥ വന്നു.
അടുത്ത കാലത്തായി ഇന്ത്യ ഉൾപ്പെടെ പല  രാജ്യങ്ങളിലും അനാരോഗ്യകരമായ ഒരുവിധത്തിലുള്ള ഏകീകരണം അല്ലെങ്കിൽ  മതം , ജാതി , വർഗ്ഗം, തുടങ്ങി ഭൂരിപക്ഷ - ന്യൂനപക്ഷ പ്രീണനകൾ വിവിധ തരത്തിൽ പ്രകടമാണ്. ഇത് പുരോഗമന സമൂഹത്തിനു ഒരിക്കലും യോജിച്ചതല്ല . അതിനെ തച്ചുടയ്ക്കുവാൻ പുതിയ നേതാക്കന്മാർ ഉണർന്ന് വരേണ്ട സമയം അതിക്രമിച്ചു. ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണി കഴിഞ്ഞ ദിവസം എഴുതിയത് ഇങ്ങനെയാണ് .  ''വര്‍ണ്ണ വിവേചനമാണ് അമേരിക്കയുടെ മഹാമാരി. കഴിഞ്ഞ 400 കൊല്ലമായി ഇതിനൊരു വാക്സിന്‍ നമ്മള്‍ കണ്ടുപിടിച്ചിട്ടില്ല.''
ഒരു വിധത്തിലുമുള്ള വിവേചനവും വകവെക്കാത്ത ഒരു സമൂഹമാണ് നമുക്ക് ആവശ്യം. ഗാന്ധിക്കുശേഷം ഇന്ത്യ കണ്ട മഹാന്മാരിൽ ഒന്നാമനാണ് ഡോ. ബി.ആര്‍.അംബദ്കര്‍. അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സേവനം വിപ്ലവകരമായ മാറ്റമാണ് രാജ്യത്ത് ഉണ്ടാക്കിയത് . എബ്രഹാം ലിംകനും അബ്ദേക്കറും എല്ലാം തുറന്നു വച്ച പോരാട്ടമുഖം ഫലം കണ്ട് തുടങ്ങാൻ  കാലങ്ങൾ എടുത്തു എന്നതാണ് ഒരു യാഥാർഥ്യം. ആരെല്ലാം അടിച്ചമർത്താൻ ശ്രമിച്ചാലും ഉയർന്നു വരാൻ ശക്തിയുള്ള ധീരനായിരുന്നു അംബ്ദേക്കർ എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് .എല്ലാ  വിവേചനകൾക്കെതിരെയും  പോരാടുന്ന മനുഷ്യനെ മനുഷ്യനായി കാണുന്ന  നേതാക്കന്മാർ നമ്മെ രക്ഷിക്കുവാൻ കടന്നു വരുമെന്ന്  പ്രതീക്ഷിക്കാം 

2020, ജൂൺ 7, ഞായറാഴ്‌ച

കോവിഡ് മാപ്പ് പറയിപ്പിക്കുമോ?

ദുരന്തം നമുക്ക് വരുന്നത് വരെ അതൊന്നും നമുക്ക് ബാധകമല്ല എന്ന് ചിന്തിക്കുന്നവർ ആണ് മനുഷ്യർ എന്ന് പറഞ്ഞത് ഖലീൽ ജിബ്രാൻ ആണ്. ഏതാനും നാളുകൾക്കകം തന്നെ ഇന്ത്യ കോവിഡ് വ്യാപനത്തിൽ ലോകത്തിൽ ഒന്നാമത് എത്തും എന്ന ഒരു യാഥാർഥ്യം ആണ് നാം തിരിച്ചറിയുന്നത്. കേവലം ചില നാളുകൾ രാജ്യം അടച്ചിടപ്പെട്ടപ്പോൾ പട്ടിണിയിൽ നട്ടം തിരിഞ്ഞത് ലക്ഷകണക്കിന് ആളുകൾ ആണ്. ഇതിനോടകം തന്നെ ഒട്ടുമിക്ക വ്യവസായങ്ങളുടെയും നട്ടെല്ല് ഒടിഞ്ഞു ബഹുഭൂരിപക്ഷം കടത്തിലേക്ക് കൂപ്പു കുത്തി കഴിഞ്ഞു. സമ്പത് വ്യവസ്ഥ ചിന്തകൾക്കപ്പുറം തകർന്നടിഞ്ഞു. ഇനിയും ലോക്ക് ഡൌൺ തുടർന്നാൽ കോവിഡിനെക്കാൾ അധികം ആളുകൾ പട്ടിണി കൊണ്ട് മരിച്ചു വീഴും. ഗതിയില്ലാതെ ആളുകൾ പരക്കം പായും. സാമൂഹിക അരക്ഷിതാവസ്ഥയും അക്രമങ്ങളും ഉണ്ടായേക്കാം. എന്നാൽ ഈ സ്ഥിതി തുടർന്നാൽ കോവിഡ് എന്ന മഹാമാരി ഇല്ലാതാക്കാൻ പോകുന്നത് നിരവധി ജീവിതങ്ങളാണ്. ഇപ്പോൾ തന്നെ പല നഗരങ്ങളിലും ഹോസ്പിറ്റൽ ഫുൾ ആകുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് കേൾക്കുന്നത്. എപ്പോൾ  വേണമെങ്കിലും ഞാൻ കോവിഡ് ബാധിതൻ ആകാം എന്ന ചിന്ത ഡെമോക്ലീസിന്റെ വാൾ പോലെ നമ്മുടെ മുകളിൽ ഉണ്ട്. ഇനി എന്ത് എന്ന ചോദ്യത്തിന് ഭരണ പക്ഷത്തിനോ പ്രതി പക്ഷത്തിനോ ശാസ്ത്രത്തിനോ മതങ്ങൾക്കോ ഉത്തരം ഇല്ല എന്നതാണ് ഒരു സത്യം !

സമ്പത് വ്യവസ്ഥയെ പിടിച്ചു നിർത്തണമോ, ജനങ്ങളെ രോഗത്തിൽ നിന്ന് രക്ഷിക്കണമോ? പട്ടിണി വേണോ, രോഗം വേണോ?
എല്ലാവരെയും ഒരേ പോലെ ബാധിച്ച ഒരു മഹാ ബാധ! പബ്ലിക് ട്രാൻസ്‌പോർട് ഇല്ലാതെ സാധാരണക്കാരന് ജോലിക്ക് പോകാൻ സാധിക്കില്ല. പബ്ലിക് ട്രാൻസ്‌പോർട് ഉണ്ടായാൽ രോഗം അതിവേഗം വ്യാപിക്കും. എന്തായാലും കാര്യങ്ങൾ നിയത്രണാതീതം ആണെന്ന് മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. എങ്ങനെ ആലോചിച്ചാലും നാം കോവിഡ് ഭയത്തിൽ നിന്ന് വിമുക്തരല്ല.
രാവിലെ വീട്ടിൽ എത്തുന്ന പത്രം? 
വാങ്ങുന്ന പാൽ?
പഴം പച്ചക്കറി? 
ഹോം ഡെലിവറി ഐറ്റംസ്?
ഏതെങ്കിലും സ്റ്റേഷനറി ഐറ്റംസ് കൊണ്ട് വരുന്ന പോളിത്തീൻ കവർ....?

ഇങ്ങനെ നിരവധി. ഇതിൽ ഏതെങ്കിലും ഒന്നിൽ കോവിഡ് വൈറസ് ഇല്ല എന്ന് ഉറപ്പിക്കാൻ നമുക്ക് ആകില്ല.

ഇനിയിപ്പോൾ ഇതിനൊരു മരുന്ന് കണ്ടു പിടിക്കുക എന്നല്ലാതെ വേറെ ഒരു അവസാനം ഇല്ല എന്ന് ഒറ്റവാക്കിൽ പറയാം. അല്ലെങ്കിൽ അപോകലിറ്റി പറയുന്നത് പോലെ നൂറ്റാണ്ടുകൾ കൂടുമ്പോൾ ഉണ്ടാകുന്ന ഇത്തരം വ്യാധികൾ ഒരുപറ്റം ജീവിതങ്ങൾ ഭൂമിയിൽ നിന്ന് തുടച് നീക്കും എന്ന് വിശ്വസിക്കാം. 'Survival of the Fittest".

നഗര ജീവിതം സാധ്യമല്ല എന്ന ഒരു തിരിച്ചറിവ് നന്നാകും. ഇനി ഗ്രാമങ്ങളിലേക്ക് പോവുക. ജോലികൾ വീട്ടിൽ ഇരുന്ന് ചെയ്യുക. നല്ല ബാൻഡ് വിഡ്ത് ഉള്ള വൈഫൈ സ്ഥാപിക്കുക. ജോലിക്കായി നഗരങ്ങളിലേക്ക് ചേക്കേറേണ്ട. വീട് വാടകയ്ക്ക് എടുക്കണ്ട. കെട്ടിടങ്ങൾ പണിയേണ്ട. ട്രാഫിക് കൂട്ടേണ്ട. ഇന്ധനം ചിലവാക്കേണ്ട. മലിനീകരണം കൂട്ടണ്ട. അസ്വസ്ഥം ആകേണ്ട. പതിയെ പതിയെ നഗരങ്ങൾ ഗ്രാമങ്ങളിൽ അപ്രത്യക്ഷo ആകട്ടെ. എന്നാൽ നഗര സ്വഭാവം നാട്ടിൽ തുടർന്നാൽ കാര്യങ്ങൾ പന്തിയല്ല എന്നും ഓർത്തിരിക്കുക. ഒരു പാലിയോ മനുഷ്യൻ ആകാൻ നമുക്ക് ആകുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഞാൻ കോവിഡ് ബാധിതൻ ആകും എന്ന് മനസ്സിലാക്കുമ്പോഴും,  ഇതിനു ഒരു മരുന്ന് കണ്ടു പിടിക്കാൻ നമുക്ക് ആയില്ല എന്ന് തിരിച്ചറിയുമ്പോഴും, ഓരോ ദിവസവും പ്രതീക്ഷകൾ കുറഞ്ഞ വരുമ്പോഴും "ഞാൻ പിഴയാളി "എന്ന ചിന്ത നമ്മെ വേട്ടയാടണം. ഞാൻ യുക്തിവാദി ആണെങ്കിൽ മനസ്സിലാക്കണം, "Every action has equal and opposite reaction". വിശ്വസി ആണെകിൽ ഓർക്കണം "നിന്റെ പാപം നിന്നെ കണ്ടെത്തും ", ഒരു ആശയവും ഇല്ലാത്തവൻ അറിയണം "ഞാൻ നിസ്സഹായൻ ".

-പച്ചയായ ഭൂമിയെ പറിച് തിന്നത് ഞാനാണ്.
-ശുദ്ധമായ ഭൂമിയുടെ ശ്വസകോശത്തിലേക്ക് പുക തള്ളിയത് ഞാനാണ്.
-കാട്ടിലും കടലിലും പ്ലാസ്റ്റിക്കും കുപ്പിയും നിറച്ചത് ഞാൻ ആണ്.
-മലയും കുന്നും ഇടിച്ചു നിരത്തി സൗധങ്ങൾ നിർമ്മിച്ചത് ഞാനാണ്.
-വയലും വെള്ളവും മണ്ണും മാലിന്യവും കൊണ്ട് മൂടിയത് ഞാനാണ്.
-വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞു കെട്ടിടങ്ങൾ പണിതുയർത്തത് ഞാനാണ്..
-ലാഭക്കൊതി മൂത്ത മായം ചേർത്തത് ഞാനാണ്.
-ഭക്ഷണത്തിലും പാലിലും പൊടിയിലും തുടങ്ങി ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള എല്ലാത്തിലും വിഷം ചേർത്തത് ഞാനാണ്.
-രോഗം ഉണ്ടാകാൻ മരുന്ന് ഉണ്ടാക്കിയതും മനുഷ്യന് നൽകിയതും ഞാനാണ്.
-ചെവിപൊട്ടുന്ന രീതിയിൽ ക്ഷമയില്ലാതെ ഹോൺ മുഴക്കിയത് ഞാനാണ്
-ലാഭം ഉണ്ടാക്കാൻ മത്സരിച്ചതും മനുഷ്യ ജീവന് വില കല്പിക്കാത്തതും ഞാനാണ്.
-കാട് കയറിയതും ജീവനെ വേട്ടയാടിയതും ഞാനാണ്.
-കുഴൽ കിണർ കുത്തി വെള്ളം ചൂഷണം ചെയ്തത് ഞാനാണ്.
-പാവപ്പെട്ടവന്റെ അന്നത്തിൽ കയ്യിട്ട് വാരി അഴിമതിയും ചൂഷണവും നടത്തിയത് ഞാനാണ്.
-നിലക്കാത്ത അഹങ്കാരത്തിൽ എല്ലാം ചെയ്തത് ഞാനാണ്.
-പണമാണ് വലിയത് എന്ന് കരുതിയത് ഞാനാണ്

ഞാൻ ചെയ്തതൊന്നും മാപ്പര്ഹിക്കാത്തതാണ്.

അവനവൻ ചെയ്തത് നല്ലതാകിലും തീയതാകിലും തക്കതായത് പ്രാപിപ്പാൻ ന്യായാസനത്തിന് മുൻപിൽ നിൽക്കുക. 

"ഇനിയും മരിക്കാത്ത ഭൂമിക്ക് ആത്മശാന്തി"
(ഡോ. പോൾ വി മാത്യു )

2020, മേയ് 12, ചൊവ്വാഴ്ച

ചോറ്റുപാത്രം എന്തിയ മാലാഖ

*ചോറ്റുപാത്രമേന്തിയ മാലാഖ*

*ഡൽഹി:* എസ്കോര്ട് ഹോസ്പിറ്റലിന്റെ എമർജൻസി ഗേറ്റിന് അരികിലായി ഒരു ഭിക്ഷക്കാരൻ സ്ഥിരമായി അവിടെയുണ്ട്. ഈ ലോക്ക് ഡൗൺ നിയമങ്ങൾ ഇവിടെയും കർശനമായി തുടർന്നിരുന്നതിനാൽ, ആ ഭിക്ഷക്കാരന് ദിനവും ആഹാരമോ വെള്ളമോ ഒന്നും കിട്ടാറില്ലായിരുന്നു, അതിനാൽ അദ്ദേഹം സ്ഥിരമായുള്ള വരവ് ഒഴിവാക്കി ഇങ്ങോട്ടുള്ള വരവ് വല്ലപ്പോഴും ആക്കി മാറ്റിയിരുന്നു... ഇന്ന് നേഴ്സ്സ് ഡേയുടെ ഭാഗമായി ഒട്ടനവധി പോസ്റ്റുകൾ നമ്മൾ ഇതിനോടകം വായിച്ചു തീർത്തിരിക്കുന്നു, *വിളക്കേന്തിയ മാലാഖ* എന്നതിന് പകരമായി *ചോറ്റുപാത്രമേന്തിയ മാലാഖ* എന്ന് പറയുന്നതാകും ഇവിടെ  കൂടുതൽ ഉത്തമം.... നാല്പതിന് മുകളിൽ പ്രായമുള്ള ഒരു സ്ത്രീ എനിക്ക് മുൻപേ നടന്നു പോകുന്നു, ആ ഭിക്ഷക്കാരൻ കൈനീട്ടി അവരോടു എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, സാധാരണ ഗതിയിൽ ഭിക്ഷക്കാർ സംസാരിക്കാൻ തുനിഞ്ഞാൽ, അതിലെ പോകുന്ന ഒരു നേഴ്സ് പോലും, ആരെയും മൈൻഡ് ചെയ്യുക പോലുമില്ല. ഈ സ്ത്രീ കുറച്ച് നേരം സംസാരിച്ചു നിന്നിട്ടു ആദ്യം ബാഗിൽ നിന്നും കൈയിൽ കരുതിയിരുന്ന വെള്ളമെടുത്തു അയാൾക്ക്‌ കൊടുത്തു.... കൂടാതെ അവർ ഉച്ചയ്ക്ക് കഴിക്കാൻ കൊണ്ടുപോയ ഭക്ഷണവും എടുത്തു അയാൾക്ക്‌ കൊടുത്തു, ഭിക്ഷക്കാരന്റെ കണ്ണ് നിറഞ്ഞു വന്നപ്പോൾ, വളരെ സ്നേഹത്തോടെ അവർ മുഖം കഴുകാൻ പറഞ്ഞു. അയാൾ കഴിച്ചു കഴിയുന്നത് വരേ ആ സ്ത്രീ അവിടെ കാവൽ നിന്നു...... കഴിച്ചു കഴിഞ്ഞപ്പോൾ ഹോളിഫാമിലി ആശുപത്രിയുടെ മുന്നിലൂടെ ജാമിയ ഭാഗത്തേയ്ക്ക് ആ സ്ത്രീ നടന്നു മാറുന്നതിനിടയിൽ, ഞാൻ പരിചയപ്പെട്ടു, പ്രൈവറ്റ് ഡ്യൂട്ടി ചെയ്യുന്ന ഒരു മലയാളി ചേച്ചിയാണ്. ഏകദേശം *രണ്ടു മാസത്തോളമായി അവർക്ക് ജോലിയുമില്ല മുറിയിൽ വേണ്ടത്ര ഭക്ഷണവും ഇല്ലായിരുന്നു. കുറെ നാളുകൾക്കു ശേഷം ഒരു ഡ്യൂട്ടി കിട്ടിയത് അന്നാണ്, ചെയ്യാൻ പോകുന്നിടത്തു ഉച്ച ഭക്ഷണം കിട്ടില്ല, ജൂലൈനയിലെ മലബാർ ഹോട്ടലിൽ നിന്നും കഴിക്കാൻ വല്ലതും മേടിച്ചു തരാം എന്ന് പറഞ്ഞപ്പോൾ : കിട്ടിയ മറുപടി എന്നെ അത്ഭുതപ്പെടുത്തി ! അങ്ങനെ നിങ്ങളെനിക്ക് മേടിച്ചു തന്നാൽ, എന്റെ ത്യാഗത്തിനു എന്ത് വിലയാനുള്ളത്, വിശപ്പിന്റെ വില ജീവിതത്തിൽ ആദ്യമായ് ഞാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവിക്കുന്നു !!! മറുചോദ്യം ഉറച്ചതായിരുന്നതിനാൽ നിർബന്ധിക്കാൻ നിന്നില്ല... കാരണം *അവർ ഇന്നിന്റെ തലമുറയിലെ ചോറ്റു പാത്രമേന്തിയ, അന്യന്റെ മനസ്സ് മനസ്സിലാക്കാൻ കഴിവുള്ള, മഹാ ത്യാഗിയായ ന്യൂ ജൻ മാലാഖയായിരുന്നു* ഊരും പേരും അറിയാത്ത ആ സഹോദരിക്കിരിക്കട്ടെ ഒരു *ബിഗ് സല്യൂട്ട്* *ആരാലും അറിയപ്പെടാതെ ഒരുപാട് നിശബ്ദ സേവനം നടത്തുന്ന എല്ലാ പ്രിയപ്പെട്ട സഹോദരീസഹോദരന്മാർക്കും ഇരിട്ടി ഗ്രാമദീപത്തിന്റെ ആശംസകൾ, പ്രാർഥനകൾ നേരുന്നു..... ഏവർക്കും ആയുരാരോഗ്യങ്ങൾ നേരുന്നു*....

(ഈ ഒരു സംഭവമാണ് *ഡൽഹിയിൽ പ്രൈവറ്റ് ഡ്യൂട്ടി ചെയ്യുന്ന ജോലിയില്ലാത്ത നേഴ്സ്മാർക്ക് ഭക്ഷണ കിറ്റ് കൊടുക്കണം എന്ന ആശയത്തിന് പിന്നിൽ ഉണ്ടായിരുന്നത്, നമ്മളെ കൊണ്ടും, DMC യെ കൊണ്ടും ആകുന്ന വിധത്തിൽ അത്‌ മാക്സിമം ചെയ്തിട്ടുണ്ട്, അതിൽ നമുക്കഭിമാനിക്കാം* )
✍️: Vimal Mathew Uppukandathil...

2020, മേയ് 2, ശനിയാഴ്‌ച

മലയാളി മറക്കരുത്

മുഴുവൻ വായിക്കുക വാട്സ് ആപ്പിലൂടെ ലഭിച്ച സന്ദേശം വളരെ നല്ലത് എന്നു തോന്നിയതിനാൽ താങ്കളുടെ അറിവിലേക്കു കൂടി പകർന്നു തരുന്നു നല്ലത് എന്ന് തോന്നിയാൽ പ്രചരിപ്പിക്കുക നമുക്ക് സ്വയം പര്യാപ്തത നേടേണ്ട ആവശ്യകത സ്വയം മനസ്സിലാക്കുക
*********"""""""""*******
ലോക്ക്ഡൌൺ ഒക്കെ കഴിഞ്ഞു വൈകാതെ നമ്മൾ വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെ വരും..  ലോകം പഴയതു പോലെ ആകുമോ വീണ്ടും?  അതിനിനി എത്രകാലം വേണ്ടിവരും എന്ന് എല്ലാവരും വേവലാതിപ്പെടുന്നു... !!

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുവാൻ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതിന്റെ  ആവശ്യകതയെപ്പറ്റി  പ്രത്യേകം എഴുതാം.... നമ്മുടെ ഗ്രാമങ്ങളെ,  നാടിനെ കൈപിടിച്ചുയർത്താൻ നമുക്കെന്ത് ചെയ്യാൻ കഴിയും എന്നാദ്യം നോക്കാം..

ലോക്ക് ഡൌൺ എന്നും പറഞ്ഞ് നമ്മളെല്ലാം ഒരു മാസം വീട്ടിൽ അടച്ചിരുന്നപ്പോഴും നമുക്ക് വേണ്ടി ചോരനീരാക്കിയ ഒരു കൂട്ടം മനുഷ്യരുണ്ട് നമുക്ക് ചുറ്റും...  നമ്മുടെ കർഷകർ..  അതേ..  ഇവിടെ മമ്മൂട്ടിയും,  മോഹൻലാലും സിനിമയിൽ അഭിനയിച്ചില്ലെങ്കിലും.. യേശുദാസും,  ചിത്രയും പാട്ടുപാടിയില്ലെങ്കിലും.. കോലിയും,  രോഹിതും ക്രിക്കറ്റ് കളിച്ചില്ലെങ്കിലും  ഒന്നും സംഭവിക്കില്ല..   പക്ഷേ,  നമ്മുടെ കർഷകർ ഒരു മാസം വീട്ടിലിരുന്നാൽ നമ്മുടെയൊക്കെ കാര്യത്തിൽ ഒരു തീരുമാനമാകും.... പറഞ്ഞുവന്നത് ഈ ലോകത്തിൽ മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യം കർഷരാണ്, കൃഷി ആണ്...!!

എന്തുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ  മനുഷ്യർ ഇപ്പോഴും തമിഴന്റെ വിഷവണ്ടി നോക്കി ഇരിക്കേണ്ട ഗതികേടിൽ ജീവിക്കുന്നത്...  എന്തുകൊണ്ടാണ് നമ്മുടെ കർഷകർ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ മാർഗ്ഗമില്ലാതെ, കടക്കെണിയിൽ പെട്ട് ജീവനൊടുക്കേണ്ടി വരുന്നത്..  ലക്ഷക്കണക്കിന് എൻജിനീയർമാർ ഓരോ കൊല്ലവും പഠിച്ചിറങ്ങിയിട്ടും നമ്മുടെ കാർഷിക മേഖലയിൽ എന്തുകൊണ്ടാണ് ടെക്‌നോളജിക്കൽ വിപ്ലവം ഉണ്ടാവാത്തത്... !! ഇനിയെങ്കിലും,  ഒരുത്തരം  വേണ്ടെ ഈ ചോദ്യങ്ങൾക്ക്? 

ഈ ലോക്ക് ഡൌൺ സമയത്തും "4 കിലോ 100 രൂപ" എന്നൊക്കെ പറഞ്ഞ് റോഡ് സൈഡിൽ കൊണ്ടിട്ടു പൈനാപ്പിളും,  പഴങ്ങളും വിൽക്കുന്ന കച്ചവടക്കാരെ കണ്ടില്ലേ... കടം വാങ്ങിയും,  ലോണെടുത്തും കൃഷി ചെയ്‌തുണ്ടാക്കിയ ഉൽപ്പന്നങ്ങൾ ചീഞ്ഞഴുകാതിരിക്കാനാണ് അവർ നഷ്ടത്തിൽ ആണെങ്കിലും അത് വിൽക്കാൻ കാത്തു നിൽക്കുന്നത്... പക്ഷേ,  നമ്മൾ അത് കാണാതെ നേരെ സൂപ്പർ മാർക്കറ്റുകളിലേക്ക് നടന്നു കയറുന്നു..!! വയനാട്ടിലെ കർഷകർ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിവൃത്തിയില്ലാതെ കണ്ണീർ പൊഴിക്കുമ്പോൾ നമ്മൾ തമിഴന്റെ പച്ചക്കറിവണ്ടി കാത്തിരിക്കുന്നു...  എന്തൊരു വിരോധാഭാസം..!!

അന്നം തന്നു നമ്മുടെ ജീവൻ നിലനിർത്തുന്ന  കൃഷിക്കാരെ നമുക്ക് ആദരിക്കാം...  കൃഷി മാന്യതയുള്ള ജോലിയാണെന്ന് അവർക്കും ബോധ്യമാകട്ടെ... നമ്മുടെ ചുറ്റിലുമുള്ള കൃഷിക്കാർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ നമുക്ക് മേടിക്കാം... അതിനി ഒരുപിടി ചീരയോ,  കുറച്ച് വെണ്ടക്കയോ ആയാൽപ്പോലും..  അതിന് സൂപ്പർമാർക്കറ്റിലേതിനേക്കാൾ  വില കൂടുതലാവും.  കാരണം,  തമിഴ് കര്ഷകരെപ്പോലെ മാരകമായ വിഷമടിച്ചു കീടങ്ങളെ ഓടിച്ചായിരിക്കില്ല അവർ കൃഷി ചെയ്തത്..  അതുകൊണ്ടുതന്നെ,  വിളവ് കുറവായിരിക്കും.... !! നമ്മുടെ നാട്ടിൻ പുറങ്ങളിലെ ചക്കയും, മാങ്ങയും,  ചേനയും,  ചേമ്പും വിഷമില്ലാത്ത വാങ്ങി കഴിക്കാം...!! നമുക്കും ചെറിയ രീതിയിൽ,  നമ്മെക്കൊണ്ട് സാധിക്കുന്ന രീതിയിൽ കൃഷി ചെയ്തു തുടങ്ങാം...  കൊറോണ പ്രശ്നം തമിഴ്‌നാട്ടിൽ തീരും വരെ അതൊക്കെയാവും തീർച്ചയായും  സുരക്ഷിതം.. !! ഇതൊക്കെ കഴിഞ്ഞ് ലോകം സാധാരണ നിലയിലാവുമ്പോഴേക്ക് നമ്മുടെ കർഷകരുടെ കണ്ണീരിനും  ഒരന്ത്യം ഉണ്ടാവണം..!!

ഒപ്പം തന്നെ,  നമ്മുടെ ചുറ്റുപാടുമുള്ള ചെറിയ കച്ചവടക്കാരെ മറക്കാതിരിക്കുക... അവിടെയും  വില അൽപ്പം കൂടുതലാവാം..  കാരണം,  ബിഗ് ബസാറുകാർ വാങ്ങുന്നത് പോലെ ടൺ കണക്കിന് വിലപേശി അല്ലല്ലോ അവർ സാധനങ്ങൾ വാങ്ങുന്നത്.. പക്ഷേ, വില അൽപ്പം കൂടുതൽ കൊടുത്താലും  കുറച്ച് കുടുംബങ്ങൾ കഴിഞ്ഞുപോകുന്നതിൽ നമുക്ക് കൈത്താങ്ങാകാൻ സാധിക്കുമല്ലോ... !! അവരാരും കുഞ്ഞു കടകളും കൊണ്ടിരിക്കുന്നത്,  ലാഭം സ്വിസ്സ് ബാങ്കിൽ നിക്ഷേപിക്കാനല്ല,  മറിച്ച് കുടുംബം പോറ്റാനാണ്... !! ഒരു പഴക്കുലയും തൂക്കി വൈകിട്ടത്തെ അരിക്ക് കാത്തിരിക്കുന്ന നമ്മുടെ അയൽക്കാരനെ നമുക്ക് ചേർത്ത് നിർത്താം..!!

പെപ്സിയും,  കോളയും കുടിച്ച് ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കാതെ നമ്മുടെ അയല്പക്കത്തെ ഇളനീർ കടയിൽ നിന്നും ഇളനീർ കുടിക്കാം,  അല്ലെങ്കിൽ നാരങ്ങാ വെള്ളമോ,  സംഭാരമോ കുടിക്കാം .. കൂട്ടിലിട്ടു വളർത്തുന്ന തമിഴന്റെ കോഴിയുടെ ഹോർമോൺ മുട്ടയ്ക്ക് കാത്തിരിക്കാതെ,  നമ്മുടെ ഗ്രാമങ്ങളിലെ "നടന്നു തിന്നുന്ന" കോഴിയുടെ മുട്ടകളും,  ഇറച്ചിയും ഇത്തിരി അധികം വിലകൊടുത്തു വാങ്ങാം..  അതുപോലെതന്നെ, ബഹുരാഷ്ട്ര കുത്തകകളുടെ സിന്തറ്റിക് ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് പകരം  നമ്മുടെ കൈത്തറി വസ്ത്രങ്ങൾ ഉപയോഗിച്ചാൽ,  തുണി നെയ്തു ജീവിതം കഴിക്കുന്ന ലക്ഷക്കണക്കിന് നെയ്ത്തുകാരുടെ അടുപ്പിൽ തീപുകയും... !! നമുക്ക് ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യാം..!!

നമ്മുടെ ഗ്രാമങ്ങളിൽ ചക്കപ്പഴം പശുവിനു പോലും വേണ്ടാതെ കിടക്കുമ്പോൾ,  ഒരു ചക്കകിട്ടാൻ  നഗരവാസികൾ  പലരും 100 കിലോമീറ്ററോളം ദൂരം വണ്ടിയോടിക്കുന്നു...   ബാല്യത്തിൽ കഴിച്ച മൾബറിപ്പഴത്തിന്റെ ഫോട്ടോ ഫേസ്‌ബുക്കിൽ കാണുമ്പോൾ  കൊതിയോടെ നോക്കിയിരിക്കുന്നു,  ഇതെങ്ങനെ എനിക്ക് കിട്ടുമെന്നോർത്ത്...!! ആവശ്യക്കാരന്റെ വീട്ടുമുറ്റത്ത് നമ്മുടെ കർഷകരുടെ  ഉൽപ്പന്നങ്ങൾ കൃത്യമായി എത്തിക്കാൻ സംവിധാനം ഉണ്ടാവണം... അതിനുള്ള  സാങ്കേതികവിദ്യ വേണം... അര കിലോമീറ്റർ  അപ്പുറത്തെ കടയിലെ മസാലദോശ നമ്മുടെ വീട്ടിലെത്തിക്കാൻ അമേരിക്കക്കാരന്റെ ഊബർ ഇറ്റ്സ് വേണോ?  നമ്മുടെ അയൽക്കാരൻ ചേട്ടന്റെ ഓട്ടോയും,  കാറും വിളിക്കാൻ അമേരിക്കക്കാരന്റെ ഊബർ വേണോ? അതുപോലെ തന്നെ കാർഷിക ഉൽപ്പന്നങ്ങളും..!!
ഒന്നോർക്കുക പരസ്പര സഹകരണമാണ് ഏറ്റവും കൂടുതൽ വേണ്ടത്

വിവരങ്ങൾ കൃത്യമായി പറയാത്ത കൊറോണ രോഗികളുടെ റൂട്ട്മാപ്പ് പോലും  ദിവസങ്ങൾക്കുള്ളിൽ തയ്യാറാക്കിയെടുക്കുന്ന മിടുക്കന്മാരായ നമ്മുടെ  ടെക്കികുട്ടികൾ  മുന്നോട്ടു വരണം.. 
 നമ്മുടെ കർഷകരുടെ ഉൽപ്പന്നങ്ങൾ,  അവർക്ക് ന്യായമായ വില കിട്ടുന്ന വിധത്തിൽ,  ഗുണമേന്മയോടെ നഗരത്തിലെ ഉപഭോക്താവിൽ എത്തിക്കാൻ ടെക്‌നോളജി വേണം...
 നമ്മുടെ അയല്പക്കത്തെ മസാലദോശയും,  ബിരിയാണിയും ആവശ്യക്കാരിൽ എത്തിക്കാൻ നമ്മുടേതായ സംവിധാനം വേണം... നമ്മുടെ അയൽവക്കത്തെ ടാക്സികാർ മിതമായ നിരക്കിൽ, നന്നായി പെരുമാറുന്ന ഡ്രൈവറുമായി സുരക്ഷിതമായി എന്റെ വിളിപ്പുറത്തെത്താൻ ടെക്‌നോളജി വേണം... വല്ല സായിപ്പിന്റെയും നാട്ടിലെ പെട്ടിക്കട പോലും ഓട്ടോമേറ്റ് ചെയ്യുന്നത് നമ്മുടെ നാട്ടിലെ മിടുക്കന്മാരാണ്... അവർ സ്വന്തം നാടിന് വേണ്ടിയും കുറച്ച് കാര്യങ്ങൾ ചെയ്യണം,  സാമ്പത്തിക ലാഭം നോക്കാതെ...!! നമ്മുടെ നാട്ടിലെ ടെക്കികളും,  എൻജിനീയർമാരും ദിവസം ഒരു മണിക്കൂർ ഇതിലേക്കായി മാറ്റിവെച്ചാൽ സ്വന്തം വീട്ടിലിരുന്ന് അവർക്കിത് നിഷ്പ്രയാസം ചെയ്യാൻ സാധിക്കും.. !!

ഓരോ പഞ്ചായത്തിലും ഓരോ  കൂട്ടായ്മ ഉണ്ടാക്കിയാൽ നമുക്കും ഇടയ്ക്കിടെ, അല്ലെങ്കിൽ വിളവെടുക്കുമ്പോൾ,  കൃഷി ഇറക്കുമ്പോൾ ഒക്കെ   കർഷകരെ സഹായിക്കാൻ പോകാം..
 പാട്ടുപാടിയും, നൃത്തം വെച്ചും,  കൂടിനിന്നു പണിയെടുത്തും,  ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി കഴിച്ചും,  ഉൽപ്പന്നങ്ങൾ വാങ്ങിയും   കൃഷി ഉത്സവമാക്കാം നമുക്ക്..  നമ്മുടെ നഷ്ടപ്പെട്ട കാർഷിക സംസ്കാരം എന്തായിരുന്നു എന്ന്   നമ്മുടെ മക്കൾ കണ്ടു പഠിക്കട്ടെ.. അരിയും,  വെണ്ടക്കയും,  പാലും,  തേനുമൊക്കെ എങ്ങനെ ഉണ്ടാകുന്നു എന്ന്..  നമ്മുടെ തീൻമേശയിലെ സാധനങ്ങൾ വെറുതെ കാശുമാത്രം കൊടുത്താൽ കിട്ടുന്നതല്ല അതിന് പിന്നിൽ വലിയൊരു ജനതയുടെ കഷ്ടപ്പാടുണ്ടെന്നു മക്കൾ മനസിലാക്കട്ടെ..  അതവരെ മൂല്യബോധമുള്ള, ഭക്ഷണത്തെ ബഹുമാനിക്കുന്ന,  അധ്വാനത്തെ അംഗീകരിക്കുന്ന,  ആവശ്യമില്ലാതെ ഒന്നും  പാഴാക്കാത്ത,  മൂല്യബോധമുള്ള നല്ല മനുഷ്യരായി വളരാൻ സഹായിക്കും...  തീർച്ചയായും നമ്മുടെ കർഷകരുടെ ആത്മവിശ്വാസം പതിന്മടങ്ങു വർദ്ധിപ്പിക്കാൻ അതുകൊണ്ട് സാധിക്കും....!!

ഇങ്ങനെ,  നമ്മൾ പരസ്പരം സഹായിച്ചു,  സഹകരിച്ചു ജീവിക്കുമ്പോൾ നമ്മുടെ നാട് സ്വയം പര്യാപ്തമാകും.. നമ്മുടെ നാട്ടിൻപുറങ്ങളിലെ ഒരു ചക്കപോലും പാഴായി പോകില്ല...  ഉൽപ്പന്നങ്ങൾക്ക് വില കിട്ടാതെ ഒരു കർഷകനും ഇവിടെ ആത്മഹത്യ ചെയ്യില്ല.... കൊടും വിഷം ചേർത്ത പച്ചക്കറിയും,  പഴങ്ങളും കഴിച്ച് നമ്മുടെ സഹോദരങ്ങൾ തീരാരോഗികൾ ആകില്ല... രോഗികളായ നമ്മുടെ സഹോദരങ്ങളെ കടത്തി വിടാതെ അതിർത്തി  കെട്ടിയടച്ച അയൽക്കാരുടെ മുന്നിൽ നമ്മളും സ്വയം പര്യാപ്തമായി കാണിച്ചു കൊടുക്കണം...   !! നമ്മുടെ സമ്പത്ത് നമ്മുടെ നാട്ടിൽ നിൽക്കട്ടെ..!!
കിഷോർ ബിയാനിയും,  അംബാനിയും കോടീശ്വരന്മാർ ആയിട്ട് നമുക്ക് വലിയ നേട്ടമൊന്നുമില്ല... നമ്മുടെ ശതകോടികൾ മുതലാളിമാരുടെ ലോൺ എഴുതിത്തള്ളുവാൻ എന്തിന് ചെലവാക്കണം?
 നാളെയൊരു പ്രളയമോ,  മഹാമാരിയോ വന്നാലും നമ്മുടെ അയൽക്കാരെ കാണൂ നമുക്കൊരു നേരത്തെ ആഹാരം തരാൻ...  അതോർക്കാം, ഇനിയും വിലക്കുറവ് നോക്കി ഷോപ്പിംഗ് മാളുകളുടെ,  സൂപ്പർ മാർക്കറ്റുകളുടെ പടി കയറുമ്പോൾ..!!

അതേ.. ലോകത്തോട് നമ്മൾ ഒരേ സ്വരത്തിൽ  വിളിച്ചു പറയണം  ഭാരതത്തിലെ ആദ്യത്തെ സ്വയംപര്യാപ്ത  ഗ്രാമങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിലാണെന്ന്... അതേ കോവിഡ് പ്രതിരോധത്തിനു ലോകം മുഴുവൻ മാതൃകയായ നമ്മുടെ കൊച്ചു കേരളത്തിലാണ് എന്ന്
 അതിന് നമ്മൾ ഒരുമിച്ച് പരസ്പരം സഹകരിച്ച് നിന്നാൽ മാത്രം മതി... !!
( ഇത് എന്റെ സൃഷ്ടിയല്ല ........ കടപ്പാട് ....... വാട്സ്ആപ്പ്)

2020, ഏപ്രിൽ 18, ശനിയാഴ്‌ച

പ്രവചനവും പാഴ് വാക്കും

2020 റീഇൻസ്ടാൾ ചെയ്യാൻ പ്രാര്ഥിക്കുന്നവരാണ് പലരും. ഭീതിപ്പെടുത്താനല്ല. ഒരുപക്ഷെ ചില തയ്യാറെടുപ്പുകൾ നമ്മെ സഹായിക്കുമെന്ന് കരുതിയാണ്.

ഈ കഴിഞ്ഞ ദിവസം The Nature ജേർണൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നതും ആ പാളികൾ ലോകം കണ്ടതിൽ വച്ചു ഏറ്റവും നേർത്തതും ആയതായി രേഖപ്പെടുത്തിയിരിക്കുന്നു.  ഇത് സമുദ്ര നിരപ്പ് ക്രമാതീതമായി ഉയരാൻ ഇടയാക്കിയേക്കാം എന്ന് മുന്നറിയിപ്പ് നൽകുന്നു.  തമിഴ്നാട്ടിലെ വെതർമാൻ കൃത്യമായ കാലാവസ്ഥ പ്രവചനങ്ങൾ കൊണ്ട് പേരുകേട്ട ആളാണ്. കേരളത്തിൽ ഈ വർഷം വെള്ളപ്പൊക്കം ഹാട്രിക് നേടുമെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. വര്ഷങ്ങളുടെ കാലാവസ്ഥ കണക്കുകൾ നിരത്തി വെതർമാൻ പറയുന്നു, 1920 നുശേഷം 100 ആണ്ടു തികയുന്ന 2020ൽ 1920 കാലം  ആവർത്തിച്ചേക്കാം. 2300-2500 mm മഴ കേരളത്തെ മുക്കാൻ പ്രാപ്തമാണ്.  1922, 1923, 1924 ഇപ്രകാരം സംഭവിച്ചിരുന്നു.

പ്രവചനകൾക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും നിരവധി കാര്യങ്ങൾ ക്രത്യമായി പ്രവചിച്ച  പ്രവചനങ്ങളുടെ രാജാവായ നൊസ്റ്റാർഡമാസ്‌ ആണ് നമ്മെ ഇപ്പോൾ ഭയപ്പെടുത്തുന്നത്. 2020ൽ കൊടുങ്കാറ്റ്, ഭൂമികുലുക്കം, സമുദ്രനിരപ്പ് ഉയരുന്നത് തുടങ്ങിയ ചിലത് അദ്ദേഹം പ്രവചിച്ചിട്ടുണ്ട് അത്രേ. ഇതിൽ ഒന്നു കേരളത്തെക്കിറിച്ചു ആണെന്നാണ് നോസ്ട്രഡാമസ് ഭക്തരുടെ വാദം.
 "ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരും ഉയര്‍ന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും ഇരു മലകള്‍ അത് തടയാന്‍ വിഫലമായ് പൊരുതും . പിന്നെ ജലദേവി പുതിയൊരു അരുണ നദിതീര്‍ക്കും." (1577). ഇതു ഇടുക്കി മുല്ലപ്പെരിയാർ ഡാമുകളെക്കുറിച്ചാണെന്നും വെള്ളത്തിന്റെ ആധിക്യത്താൽ കുറവൻ കുറത്തി മലകൾക്ക് അത് താങ്ങാൻ സാധിക്കുകയില്ല എന്നും ഭൂമികുലുക്കത്തോടെ അത് പ്രവഹിച്ചു ഉയർന്നു വന്ന പുതുനഗരമായ കൊച്ചിയെ ഇല്ലാതാക്കി രക്തനദിയായി ഒഴുകുമത്രേ.

കൊറോണയുടെ ഭീതിയിൽ കഴിയുന്ന കേരള ജനതയ്ക്ക് ഇതു താങ്ങാവുന്നതിൽ അപ്പുറം ആണ് എന്ന് മനസ്സിലാക്കുമ്പോഴും വെള്ളപൊക്കത്തിന്റെ ശാസ്ത്രീയത കൂടി ചിന്തിക്കുവാനാണ് ഇത്തരം ഒരു പോസ്റ്റ്‌ ഇട്ടത്.  വളരെ ചെറിയ മഴയിൽ പോലും നാട് മുങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. പണ്ട് കാലത്തു ഇല്ലാത്ത ഒരു പതിവാണ് ഇതു. ഏറ്റവും ചെരിഞ്ഞ ഭൂമിയുള്ള കേരളത്തിൽ സമുദ്രത്തിലേക്ക് വെള്ളം ഒഴികിപ്പോകാൻ കഴിയാതെ അശാസ്ത്രീയമായ പല നിർമ്മിതികളൂം ഉയർന്നു വന്നു എന്നതാണ് ഒരു കാരണം. പാടശേഖരങ്ങൾ മണ്ണിട്ട് നികത്തി കുന്നുകൾ  ഇടിച്ചു നിരത്തി അങ്ങനെ വെള്ളം കുടിക്കുന്ന ഉറവകളെ മനുഷ്യൻ അടച്ചു. എന്നിട്ട് ഭൂമിയെ കുഴിച്ചു കുഴൽ കിണറിൽ നിന്ന് വെള്ളം എടുക്കുകയാണ്. എത്ര മഴ പെയ്തിട്ടും കുടിക്കാൻ വെള്ളം കിട്ടാത്തതിന്റെ കാരണം ലാഭക്കൊതിയന്മാരായ നമ്മുടെ പാവങ്ങൾക്ക് ഒന്ന് മനസ്സിലായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്.

ഇനി ഈ വരുന്ന കാലവർഷത്തിൽ വെള്ളപൊക്കം തടയാൻ എന്താണ് ചെയ്യുവാൻ സാധിക്കുക എന്നത് ചിന്തിക്കാൻ ഉള്ള സമയം ഇനിയും കഴിഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ.  കുളം, ചാൽ, പുഴ എന്നിവയിലെ ചെളി നീക്കണമോ? ഓവുചാലുകൾ വൃത്തി ആക്കണമോ? അനധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമോ? പ്രകൃതിയുടെ ഒഴുക്കിനെ തടയുന്ന പ്രതിബന്ധങ്ങൾ നീക്കം ചെയ്യണമോ? മാലിന്യം വലിച്ചെറിയൽ അവസാനിപ്പിക്കണമോ?

കൊറോണയിൽ തകർന്ന ഗ്രാമീണ സമ്പത് വ്യവസ്ഥയ്ക്ക് കരുത്തേകാൻ ഇത്തരം ചില പ്രവർത്തനങ്ങളിൽ നമുക്ക് നിക്ഷേപിക്കാൻ സാധിക്കുമോ? . കുടുംബശ്രീയും തൊഴിലുറപ്പുമെല്ലാം നേരം പോക്കിന് പലതും ചെയ്യുമ്പോൾ ഇതു കൂടി പരിഗണിക്കാൻ സാധിക്കുമോ? രണ്ടു മഴക്കുഴി കുഴിക്കാൻ, കുറച്ചു കുളങ്ങൾ വൃത്തിയാക്കാൻ, കുറച്ചധികം മഴവെള്ള സംഭരണികൾ പണിയാൻ, ജലാശയങ്ങൾ ശുചിയാക്കാൻ, പുഴയിലെയും ഡാമിലെയും എല്ലാം ചെളി നീക്കി കുറച്ചു പച്ചക്കറി നടാൻ. ഒന്നു ആശിച്ചു പോയി എന്നെ ഉള്ളൂ !

നിപ്പയെയും കൊറോണയെയും തുരത്തിയ നാടെന്നു പേരുകേട്ട ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം മക്കൾ ഉണർന്നില്ലായെങ്കിൽ ദുരന്തങ്ങളെ നേരിടുവാൻ വിധിക്കപ്പെട്ടവരായി നാം മാറിയേക്കാം. ദുരന്തങ്ങൾ ഒന്നു നമുക്ക് വരല്ലേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കാം.

(ഡോ. പോൾ വി മാത്യു )

2020, ഏപ്രിൽ 16, വ്യാഴാഴ്‌ച

കോവിഡ് കാലത്തെ ലോകം

കോവിഡ് കാലത്ത് ചിന്തിക്കാൻ...
എപ്പോഴും നാം അതിജീവിക്കാറാണ് പതിവ്. കോവിഡും അങ്ങനെ തന്നെ ആകും എന്ന് നമുക്ക് ആശിക്കാം. ലോക്ക് ഡൌൺ സമാനമായ സാഹചര്യം എന്ന് വരെ നിലനിൽക്കും എന്നതിൽ  ആർക്കു വ്യക്തതയില്ല. എന്നാൽ അധികം കാലം ഇതു വഹിക്കാൻ നമുക്ക് ആവുകയില്ല.

ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്നാണല്ലോ. ഇത് അതിജീവന്റെ പ്രശ്നമാണ്. വിശപ്പിനോടുള്ള മല്ലിടൽ ആണ്.  എന്തിനും അപ്പുറം നിലനിൽപ്പിന്റെ പോരാട്ടമാണ്.  സഹിക്കുന്നതിനു അതിരുണ്ട്, അതിരു വിട്ടാൽ ചിന്തകൾക്ക് അപ്പുറമായ പ്രത്യാഘാതമാണ് നമ്മെ കാത്തിരിക്കുന്നത്. ഈ പോരാട്ടത്തിൽ നാം പരാജയപ്പെട്ടുകൂടാ.

അതിജീവനത്തിന്റെ ആശയങ്ങൾ ആണ് നമ്മെ വഴി കാണിക്കേണ്ടത്. ചില കാര്യങ്ങൾ എങ്കിലും ഈ സമയത്ത് നമുക്ക് നന്നാക്കുവാൻ കഴിയും.

1. ഇതു വരെ നാം ജോലി ചെയ്തിരുന്നത് സമയത്തിനാണ്. എന്നാൽ   ഇനി ജോലി അളക്കാനാണ് ശ്രമിക്കേണ്ടത്. ബയോമെട്രിക് പഞ്ചിങ്ങിൽ മാത്രം ഒതുങ്ങുന്ന ജോലികൾ പുനർവിചിന്തനം ചെയ്യണം.  ഒട്ടുമിക്ക പ്രൈവറ്റ് സ്ഥാപനങ്ങളും ഇത് സ്വായത്തമാക്കി കഴിഞ്ഞു. ഇപ്പോൾ ലോഗിൻ ID യും പാസ്സ്‌വേർഡും എല്ലാവർക്കും ഉണ്ട്. എത്ര ജോലി ചെയ്തു എന്ന് ക്രത്യമായി വേണ്ടപ്പെട്ടവർക്ക് വിലയിരുത്തുവാൻ കഴിയും. സർക്കാർ സ്ഥാപനങ്ങൾ ആണ് ഈ കാര്യത്തിൽ കൂടുതൽ പ്രവർത്തിക്കേണ്ടത്. ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ ഓരോരുത്തരും എത്രമാത്രം ജോലി ചെയ്തു എന്നത് വിലയിരുത്തിയാൽ കാര്യങ്ങൾ വ്യക്തമാകും. അക്കൗണ്ടബിലിറ്റി ഇല്ലാത്തതാണ് പല സർക്കാർ ഉദ്യോഗങ്ങളും എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാർഥ്യമാണ്. എന്നാൽ പണിയെടുക്കാത്തപ്പോഴും ശമ്പളം ലഭിക്കും എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

2. ഈ ചുരുങ്ങിയ കാലങ്ങൾകൊണ്ട് തന്നെ വർക്ക്‌ ഫ്രം ഹോം (WFH) വളരെ സജീവമായി കഴിഞ്ഞു. ഏതെല്ലാം ജോബ് റോളുകൾ WFH ആക്കാൻ സാധിക്കുമെന്നത് സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് വ്യക്തമായ  ധാരണ ആയി കഴിഞ്ഞു. WFH എഫക്റ്റീവ് ആയാൽ വലിയ നേട്ടമാണ് കൈ വരുന്നത്. സ്ഥാപനങ്ങൾക്ക് സ്പേസ് കോൺസ്ട്രയിന്റ്സ് മികച്ച രീതിയിൽ പരിഹരിക്കാൻ സാധിക്കും. അത് വഴി ഉണ്ടാകുന്ന റിസോഴ്സ് യൂട്ടിലൈസഷൻ (Power, water, supporting staff and infrastructure, conveyance etc. ) വളരെ അധികം നിയന്ത്രിക്കുവാൻ സാധിക്കുന്നു. നിരത്തുകളിലെ തിരക്ക്, വായു മലിനീകരണം, അപകടങ്ങൾ എന്നിവയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തും.
ഹോം ഡെലിവറി എന്ന ആശയം സജീവമാണ്. ഒട്ടുമിക്ക സേവനങ്ങളും വീട്ടുപടിക്കൽ എത്തിക്കാൻ സാധ്യമായി. എന്തിനു നീണ്ട ക്യു നിൽക്കേണ്ടി വരുന്ന സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് ഒട്ടും ബുദ്ധിമുട്ടില്ലാതെ ലഭ്യമാക്കാം. സർക്കാർ വൃത്തങ്ങൾ ഇത് സജീവമായി പരിഗണിക്കേണ്ടത് ആണ്.

3. വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്കുള്ള സാധ്യതയാണ് കാണുന്നത്. പുതിയ തരം ഒരു ലേർണിംഗ് സ്റ്റൈൽ തന്നെ രൂപപ്പെടുന്നു എന്ന് പറയാം. ഫുൾ ടൈം കോഴ്സുകളെക്കാൾ മികച്ച ഫലം ഇത്തരം വെർച്യുൽ ഇടങ്ങൾ നൽകുന്നു എന്നതാണ് യാഥാർഥ്യം. ഏറ്റവും മികച്ച ഓൺലൈൻ കോൺടെന്റ് (CONTENT) രൂപപ്പെടുത്താനും മോണിറ്ററിങ് & Evaluation ഡിജിറ്റിലൈസ് ചെയ്യുവാനും പരീക്ഷകൾ പ്രോക്ടറെഡ് (Proctored) ആക്കുവാനുമുള്ള സുവർണ്ണാവസരം ആണിത്. കുട്ടികളെ നാലു ചുവരുകൾക്ക് അപ്പുറം ഉള്ള ക്ലാസ്സ്‌ മുറികളിൽ നിന്ന് പുറത്ത് കൊണ്ട് വരുവാൻ ഈ ഡിജിറ്റൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം. വളരെ പ്രഗൽഭ്യമുള്ള  സർക്കാർ സ്കൂൾ അധ്യാപകരെ ഇതിനു സജ്ജമാക്കാൻ ഭരണാധികാരികൾ മുൻകൈ എടുക്കണം. ചിലവുകളെക്കാൾ മികച്ച നേട്ടമാണ് ഈ മേഖലയിൽ നമ്മെ കാത്തിരിക്കുന്നത്.

4. വലിയ തോതിൽ ഉള്ള പ്രവാസി തിരുച്ചു വരവിനു (റിവേഴ്‌സ് മൈഗ്രേഷൻ ) നാം ഒരുങ്ങുകയാണ്. ഇവർ ഇനി എന്ത് ചെയ്യും എന്നുള്ളതിനുള്ള ഉത്തരം സർക്കാരിന്റെ കയ്യിൽ തന്നെയാണ്. പല പ്രവാസികളും പണം കൊണ്ടും കഴിവ് കൊണ്ടും പ്രാപ്തരാണ് എന്ന വസ്തുത വിലയിരുത്തുമ്പോൾ അതിനു അനുയോജ്യമായ സാഹചര്യം ഒരുക്കാൻ സർക്കാർ മുന്നോട്ട് വരേണ്ടതാണ്. നമ്മെ സ്വയം പര്യാപ്തരാക്കുന്ന നിരവധി സംഭരംഭങ്ങൾ വളർന്ന് വരണം.  ഒപ്പം തന്നെ ഗ്രാമീണ മേഖലയിൽ താറുമാറായിരിക്കുന്ന സമ്പത് വ്യവസ്ഥയെ പുനർജീവിപ്പിക്കേണ്ടത് ഉണ്ട്. ഈ കോവിഡ് കാലം കഴിയുമ്പോൾ അത് പ്രാവർത്തികമാക്കാൻ സർക്കാരിനു ആകണം. ഉദ്യോഗസ്ഥ സമൂഹത്തോടും പൊതുജനങ്ങളിൽ നിന്നും വൻ തോതിൽ അതിജീവനത്തിന്റെ ആശയങ്ങൾ  ശേഖരിക്കാൻ സർക്കാർ വൃന്ദങ്ങൾ ശക്തമായ ശ്രമം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

5. കോവിഡിന്റെ സാഹചര്യത്തിൽ കടുത്ത തദ്ദേശവൽക്കരണവും വികേന്ദ്രീകരണവും അനിവാര്യമാവുകയാണ്. രാജ്യങ്ങൾ തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും കടുത്ത നിയന്തണങ്ങൾ വളരെ നാൾ തുടരാൻ സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകതയും ചിന്തിക്കേണ്ടത് ആണ്. നാട്ടിൽ ഉല്പാദിപ്പിക്കാൻ കഴിയുന്ന എല്ലാ വിഭവങ്ങളും ഉണ്ടാക്കുവാൻ നമുക്ക് ആകണം. അതിനു ആവശ്യമായ സാങ്കേതിക വിദ്യയും പരിശീലനവും ആർജ്ജിക്കണം. അന്യസംസ്ഥാന തൊഴിലാളികളുടെ അഭാവത്തിലും കാര്യങ്ങൾ  എങ്ങനെ സാധ്യമാകും എന്നതും പ്രസക്തമായ ചിന്തയാണ്. കാർഷിക മേഖല ഒട്ടും തള്ളി കളയാൻ പാടില്ല എന്ന തിരിച്ചറിവും ഉണ്ടായാൽ നന്ന്.

6. തൊഴിലാളികൾ കൂട്ടമായി തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. പലരും മടങ്ങി വരാൻ ധൈര്യപ്പെടുകയില്ല. ഏത് നിർമ്മാണ മേഖലയിലും മറ്റും കടുത്ത പ്രതിസന്ധി ഉണ്ടാക്കും. ഇപ്പോൾ പട്ടിണിയിൽ ആയിരിക്കുന്നവരെ സുരക്ഷിതമായി അവരുടെ നാടുകളിൽ എത്തിക്കാൻ എത്രയും പെട്ടന്ന് ക്രമീകരങ്ങൾ ചെയ്യണം. അതുപോലെ തന്നെ തൊഴിലാളികളുടെ തിരിച്ചുവരവിനു വേണ്ട കോൺഫിഡൻസ് measures സർക്കാർ പരിഗണിക്കണം.

7. പൊതുഗതാഗതവുമായി ബന്ധപ്പെട്ട നിരവധി ജോലികൾ തടസ്സപ്പെട്ടിരിക്കുന്നു. എന്നാൽ അത് പൂർത്തിയാക്കുവാൻ  ഒരു പക്ഷെ ഇപ്പോൾ സാധ്യമായേക്കും. പാലാരിവട്ടം പാലം പോലെയുള്ള നിർമ്മാണങ്ങൾ തിരക്കൊഴിഞ്ഞ ഈ സമയത്ത് നടത്താൻ സാധിക്കുമോ എന്ന് ചിന്തിക്കണം. 

8. വിനോദ സഞ്ചാര മേഖലയുടെ നട്ടെല്ല് ഒടിഞ്ഞു എന്ന് തന്നെ പറയാം. കോവിഡിന് ശേഷം അതിനെ അതിജീവിച്ച 'God's Own Country' എന്ന ഖ്യാതി നാം നേടണം. സഞ്ചാരപ്രേമം വളർത്താൻ വേണ്ട ഉത്തേജകങ്ങൾ പ്രയോഗിക്കണം.

9. നിർമ്മിത ബുദ്ധിയുടെ കാലമാണ്. കടുത്ത അകലം പാലിക്കാൻ നാം നിര്ബന്ധിതർ ആകുമ്പോൾ AI യുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം. റോബോട്ടും ഓട്ടോമേഷനും നാം പ്രയോഗത്തിൽ വരുത്തണം. മനുഷ്യന് എത്തിപ്പെടാൻ  കഴിയാത്ത മേഖലകളിൽ അവരുടെ സേവനം പ്രയോജനപ്പെടുത്തണം. ഇനി അങ്ങോട്ട് മനുഷ്യരേക്കാൾ റോബോട്ടുകളെ ആശ്രയിക്കുവാൻ സോഷ്യൽ ഡിസ്റ്റൻസിങ് മനുഷ്യനെ പ്രേരിപ്പിക്കും എന്നതും തള്ളിക്കളയാൻ ആകില്ല.

10. കോവിഡ് കാലത്തു സന്നദ്ധ പ്രവർത്തനത്തിന്  തയ്യാറായി മുന്നോട്ട് വന്നവർ ലക്ഷകണക്കിന് പേരാണ്. ആ സുമനസ്സുകളുടെ സേവന മനോഭാവും സന്നദ്ധതയും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കണം. കേവലം ശുചീകരണം സാമൂഹിക സേവനം അവയിൽ ഒതുങ്ങാതെ രാജ്യത്തിന്റെ വികസനത്തിന്‌ അവരെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിക്കാം. ഈ അമൂല്യ വിഭവം ഒരിക്കലും നഷ്ടം ആക്കരുത്.

ഓരോ ദുരന്തങ്ങൾക്ക് ശേഷവും ലോകം അത്ഭുതപൂർവ്വം ഉയർത്തെഴുന്നേറ്റട്ടുണ്ട്. ഭാഗ്യവശാലോ നിര്ഭാഗ്യവശാലോ ആ ഒരു  ട്രാന്സിഷന് ഭാഗഭാക്കാകുവാൻ നിര്ണയിക്കപ്പെട്ടവരാണ് നാം. തളർന്നരുന്നാൽ നഷ്ടം മാത്രം ഒന്ന് ഉണർന്ന് പ്രവർത്തിച്ചാൽ എല്ലാം മറികടക്കാം.

(ഡോ. പോൾ വി മാത്യു, Chief Minister  Fellow,  Govt of Delhi)

2020, ഏപ്രിൽ 5, ഞായറാഴ്‌ച

യഥാർത്ഥ ഈസ്റ്റർ

ഒന്നു വായിക്കൂ
------------

ഇന്നലെ സ്റ്റേറ്റ്സിൽ നിന്ന് വന്നതേയുള്ളു ഭയങ്കര തലവേദന ഒന്നു കിടക്കാമെന്ന് കരുതി കിടന്നതാണ്  കോരിച്ചൊരിയുന്ന മഴ കൂട്ട് ഉണ്ടായിരുന്നതിനാൽ ഞാൻ നല്ല അസ്സലായിട്ട് ഉറങ്ങി... ഉണർന്നപ്പോൾ സമയം പതിനൊന്നര...  കണ്ണൊക്കെ വലിച്ചു തുറന്ന് പയ്യെ ഹാളിലോട്ട് ചെന്നപ്പോൾ അവിടെയെങ്ങും മമ്മിയെ കാണാൻ ഇല്ല. തിരക്കി ചെന്നപ്പോൾ അടുക്കളയുടെ പുറകുവശത്ത് മുറ്റമടിക്കുന്ന സൗണ്ട് കേട്ടു. നോമ്പുകാലത്ത് ഈ ഉച്ച സമയത്ത് അടിച്ചു വാരുന്നോ എന്നും പിറുപിറുത്ത് അങ്ങോട്ട് ചെന്നപ്പോൾ മമ്മി അവിടെ നിൽക്കുന്നത് കണ്ടു. അടിച്ചു വരുന്ന സൗണ്ട് കേൾക്കുകയും ചെയ്യുന്നു...  പുറകുവശത്ത് കുറച്ചു ഉള്ളിലോട്ട് മുഴുവൻ വാഴ കൃഷിയാണ്. ഇന്റർലോക്ക് ഇടാൻ സമ്മതിക്കാതെ പപ്പ സൂക്ഷിച്ച സ്ഥലം. അതുകൊണ്ട് ഇപ്പോ നല്ല നാടൻ പഴം കഴിക്കാൻ പറ്റുന്നു..

 "ആരാ മമ്മി അത്..."

"അതോ...  അത് അവിടെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാണിയമ്മയാ..."

മമ്മി ഇത് പറയുമ്പോൾ വാഴയിലയിൽ നിന്നും ദേഹത്ത് പറ്റിയ വെള്ള തുള്ളികൾ തുടച്ചു കൊണ്ട്, ഒരു എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ വാഴകൾക്ക് ഇടയിൽ നിന്നും ഇറങ്ങി വന്നു. ഒരു ബ്ലൗസും മുഷിഞ്ഞ ഒരു മുണ്ടും ആയിരുന്നു വേഷം... തല മുഴുവൻ നരച്ചിട്ടുണ്ട്. ചുക്കി ചുളിഞ്ഞ തൊലി പ്രായകൂടുതൽ കൊണ്ട് കൂനിക്കൂടിയ ഉണങ്ങിയ ശരീരം. 

"ഇതാണല്ലേ മരുമോള്. ഞാൻ ആദ്യമായിട്ട് കാണുന്നതാ... എന്നും പറഞ്ഞു കൊണ്ട് ആ അമ്മൂമ്മ ഞങ്ങളടുത്തേയ്ക്ക് വന്നു. 

ഉം...  മരുമോളല്ല മോൾ തന്നെയാ..." എന്ന് മമ്മി പറഞ്ഞു... അതും കേട്ട് ചിരിച്ചുകൊണ്ട് എന്റടുത്തേയ്ക്ക് വന്നു.

"മക്കളെ പോലുള്ള മരുമക്കളെ കിട്ടാനും ഭാഗ്യം വേണം."

ഞാൻ അവരെ നോക്കി ചിരിച്ചു.

"ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട്.  അപ്പോഴൊന്നും മോള് ഇവിടെ ഇല്ലായിരുന്നു.  ഇവിടത്തെ മോൻ വന്നില്ലേ..."

"ഇല്ല... ഞാനും മോനും മാത്രമേ വന്നുള്ളൂ..."

"പോവാറായോ... "
"ഇല്ല ഒരുമാസം കൂടെ കാണും..."

"ഞാൻ വെള്ളം എടുത്തിട്ട് വരാം... എന്ന് പറഞ്ഞു മമ്മി അടുക്കളയിലേക്ക് കയറി പുറകെ ഞാനും... "എന്തിനാ മമ്മി അവരെ കൊണ്ട് അവിടെ വൃത്തിയാക്കിപ്പിക്കുന്നെ... പാവം... "ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടെ....  രാവിലെ വന്നതാ.. എന്തെങ്കിലും സഹായിക്കണം എന്നും പറഞ്ഞു. ഞാൻ നൂറുരൂപ കൊടുത്തു പക്ഷെ വെറുതെ വേണ്ട എന്തെങ്കിലും ചെയ്തു തരാമെന്നും പറഞ്ഞു നിർബന്ധത്തിൽ ചെയ്യുന്നതാണ്‌..."

"കണ്ടോ നിങ്ങളെ കൊണ്ട് ഞാനാ ഇതൊക്കെ ചെയ്യിപ്പിക്കുന്നത് എന്നും പറഞ്ഞു ഇവളെന്നെ വഴക്ക് പറയുവാ...

മമ്മി വെള്ളം കൊണ്ട് കൊടുത്തു കൊണ്ട് പറഞ്ഞു...

"മമ്മി വേണ്ടെന്ന് പറഞ്ഞതാ മോളെ... ഞാനായിട്ട് ചെയ്യുന്നതാണ്‌...  വെറുതെ പൈസ വാങ്ങിച്ചു ശീലമില്ല...  അതാ... എനിക്ക് സന്തോഷമേ ഉള്ളൂ...  എന്നെകൊണ്ട്‌ ആവുന്നത് ചെയ്യും അത്രയേ ഉള്ളൂ...
ഞാൻ ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് പോയി. 

ഞാൻ ഹാളിൽ ചെന്നപ്പോൾ മുൻവശത്തെ ഡോറിൽ ചാരി നിന്ന് ഒരു കുട്ടി അകത്തേയ്ക്ക് നോക്കി നിൽക്കുന്നു. ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ അവൻ പുറകുവശത്തേയ്ക്ക് ഓടി. 

ഞാനും അവനു പുറകെ പോയി... അവൻ ആ അമ്മൂമ്മയുടെ അടുത്തേയ്ക്ക് ഓടിപ്പോയി. 

"അതാരാ മമ്മി... ആ കുട്ടി..."

"അത് അവരുടെ ചെറുകുട്ടിയാ.... അവരുടെ കൂടെ വന്നതാ..."

ഞാൻ അങ്ങോട്ട് ചെന്ന് അവനെ വിളിച്ചു...

എന്നെ കണ്ടപ്പോൾ അവൻ അവരുടെ പുറകിൽ ഒളിച്ചു.

"ഇങ്ങ് വന്നേ ചോദിക്കട്ടെ..."

"മോനേ ചെല്ല് വിളിക്കുന്നത് കണ്ടില്ലേ..."

അവൻ മടിച്ചു നിൽക്കുന്നത് കണ്ട്‌ ആ അമ്മൂമ്മ അവനോട് പറഞ്ഞു...

മടിച്ചു മടിച്ചു അവൻ എന്റടുത്തേയ്ക്ക് വന്നു. 

എല്ലും തോലുമായ ഒരു കുട്ടി... എണ്ണയില്ലാതെ പാറിപ്പറന്നു കിടക്കുന്ന തലമുടി... ബട്ടൻസ് എല്ലാം പോയി പിന്നുകൊണ്ട് രണ്ടറ്റവും കോർത്ത്‌ ഇട്ടിരിക്കുന്ന ഷർട്ട്.  മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു നിക്കർ.. ഇതായിരുന്നു അവന്റെ രൂപം.

"മോന്റെ പേരെന്താ..." ഞാൻ അവനോട് ചോദിച്ചു...

"വിഷ്ണു..."

"വിഷ്ണു വന്നേ നമുക്ക് അങ്ങോട്ട്‌ പോകാം...  ഇവിടെ ഒക്കെ ഭയങ്കര കൊതുക് അല്ലേ... അത് കടിച്ചാൽ പനി വരും.. "

ഞാൻ അവന്റെ കൈയും പിടിച്ചു നടന്നു.

"വിഷ്ണു എന്താ ചെരുപ്പ് ഇടാതെ അവിടെ ഇറങ്ങിയത്... കാലിൽ എന്തെങ്കിലും കൊള്ളില്ലേ... "

"എനിക്ക് ചെരുപ്പ് ഇല്ല..."

അവൻ അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ ഷൂ റാക്കിൽ നിറഞ്ഞിരിക്കുന്ന മോന്റെ ചെരുപ്പുകളിലേയ്ക്ക് ആണ് നീണ്ടത്... ന്നാട്ടിൽ വന്ന് ഒന്നോ രണ്ടോ മാസം തങ്ങാനായി വാങ്ങിക്കൂട്ടുന്നതാണ് അത്.
 ഇന്റർലോക്ക് ഇട്ട തറയിൽ ഇറങ്ങുമ്പോൾ പോലും ചെരുപ്പിടാതെ ഇറങ്ങിയാൽ വഴക്ക് പറയുന്നത് ഓർത്ത്‌ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി...

"വിഷ്ണു പഠിക്കാൻ പോകുന്നില്ലേ..."

"ഇല്ല അടുത്ത വർഷം മുതൽ സ്കൂളിൽ വിടാമെന്ന് അമ്മൂമ്മ പറഞ്ഞിട്ടുണ്ട്..."

"വിഷ്ണുവിന് എത്ര വയസ്സായി... "

"നാല്..."

"ഉം..."

ഞാൻ അവനെയും കൊണ്ട് ഹാളിലേക്ക് പോയി...

"വിഷ്ണു വല്ലതും കഴിച്ചോ..."

"വെള്ളം കുടിച്ചു... വീട്ടിൽ പോകുമ്പോൾ അമ്മാമ്മ ചോറ് വാങ്ങി തരും..."

"അപ്പോ നീ രാവിലെ ഒന്നും കഴിച്ചില്ലേ..."

"ഇല്ല....  അമ്മാമ്മ പറഞ്ഞു ഉച്ചയ്ക്ക് ചോറും മീൻപൊരിച്ചതും വാങ്ങി തരാമെന്ന്...

ഞാൻ അടുക്കളയിൽ പോയി രണ്ടു അപ്പവും മുട്ടകറിയും എടുത്തുകൊണ്ട് വന്ന് അവനു കൊടുത്തു... 

"എനിക്ക് വേണ്ട .... എന്നേ എന്ത് വിളിക്കണം എന്നറിയാതെ ആ കുഞ്ഞ് വിഷമിക്കുന്നുണ്ടന്ന് എനിക്ക് മനസ്സിലായി മോൻ എന്നേ ആന്റി എന്നു വിളിച്ചോട്ടോ എന്നു ഞാൻ പറഞ്ഞപ്പോ എന്നേ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു
ആന്റി ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുതെന്നാ അമ്മാമ്മ പറഞ്ഞത്... "

"അമ്മാമ്മയുടെ അടുത്ത് ഞാൻ പറഞ്ഞോളാം വിഷ്ണു ഇപ്പോ ഇത് കഴിക്ക്..."

നിർബന്ധിച്ചു അത് അവന്റെ കൈയിൽ കൊടുത്തിട്ട് ഞാൻ അമ്മൂമ്മയുടെ അടുത്തേയ്ക്ക് പോയി... 

നാണിയമ്മേ.... ഒന്നിങ്ങു വന്നേ... "

കൈയ്യിൽ ഇരുന്ന മൺവെട്ടി അവിടെ ഇട്ട് മുണ്ടിന്റെ തുണ്ടിൽ കൈയും തുടച്ചു അവർ എന്റടുത്തേയ്ക്ക് വന്നു.

"എന്താ മോളെ....

"അമ്മ വല്ലതും കഴിച്ചാരുന്നോ..."

അവർ ഒന്നും മിണ്ടിയില്ല... ഞാൻ ഒന്നൂടെ ചോദിച്ചപ്പോൾ തലതാഴ്ത്തി...
ഒരു മൂളലിൽ ഉത്തരം ഒതുക്കി.

"എന്തിനാ കള്ളം പറയുന്നേ....  നിങ്ങൾ രണ്ട് പേരും ഒന്നും കഴിച്ചില്ല എന്ന് മോൻ പറഞ്ഞല്ലോ... "

"അത് മോളെ...."

"ഒന്നും പറയണ്ട... അമ്മ അതൊക്കെ അവിടെ ഇട്ടിട്ട് കൈയും കാലും ഒക്കെ കഴുകിയിട്ട് വന്നേ..."

"എന്തിനാ മോളെ...  എനിക്ക് ഒന്നും വേണ്ട..."

 "അമ്മ ഇങ്ങോട്ട് ഒന്നും പറയണ്ട...  വേഗം കൈയൊക്കെ കഴുകിയിട്ട് വരൂ...

ഞാൻ അകത്തേയ്ക്ക് പോയി മമ്മി കാര്യം പറഞ്ഞു...

"എന്റെ ദൈവമേ... വല്ലതും കഴിച്ചോ എന്ന് ചോദിച്ചപ്പോൾ കഴിച്ചെന്നാണ് അവർ പറഞ്ഞത്... നീ ഇങ്ങോട്ട് വിളിക്ക് അവരെ..."

"ഞാൻ വിളിച്ചു മമ്മി... ഇരുന്ന അപ്പം ഞാൻ അവന് കൊടുത്തു."

 "ഫ്രിഡ്ജിൽ മാവ് ഉണ്ട്... നീ അത് ഇങ്ങ് എടുത്തേ..." മമ്മി പറഞ്ഞു...

മമ്മി അപ്പം ചുടാൻ തുടങ്ങിയപ്പോഴേയ്ക്കും ആ അമ്മ കൈയ്യൊക്കെ കഴുകി അങ്ങോട്ട്‌ വന്നു. 

"അയ്യോ എനിക്ക് വേണ്ടി ഉണ്ടാക്കണ്ട...  ഉണ്ടെങ്കിൽ മോന് എന്തെങ്കിലും കൊടുത്താൽ മതി..."

"അവന് ഞാൻ കൊടുത്തു...  നാണിയമ്മ ഇങ്ങോട്ട് കയറി വരൂ..."

"വേണ്ട മോളെ...  ഇനി ഒന്നും ഉണ്ടാക്കണ്ട... നോമ്പും പിടിച്ചു നിങ്ങൾ കഷ്ടപ്പെടണ്ട..."

"നമുക്ക് ഒരു കഷ്ടപ്പാടും ഇല്ല... ഞാൻ നേരത്തെ ചോദിച്ചപ്പോൾ നിങ്ങൾ എന്തിനാ കള്ളം പറഞ്ഞേ... " മമ്മി അവരോടു ചോദിച്ചു...

"അത് മോളെ...  നീ പൈസ തന്നല്ലോ... പോകുമ്പോൾ അവന് വല്ലതും വാങ്ങി കൊടുക്കാം എന്ന് കരുതി..."

"അമ്മ ഇങ്ങോട്ട് കയറി വന്നേ..."

"വേണ്ട മോളെ ഞാൻ ഇവിടെ ഇരുന്നോളാം എന്നും പറഞ്ഞു അവർ അവിടെ അടുക്കളയുടെ പടിയിൽ ഇരിക്കാൻ ഒരുങ്ങി..."

വേണ്ട അവിടെ ഇരിക്കണ്ട എന്നും പറഞ്ഞു മമ്മി നാണിയമ്മയെ പിടിച്ചു കൊണ്ട് പോയി ഡൈനിങ്ങ്‌ ടേബിളിൽ ഇരുത്തി. ഞാൻ അപ്പവും കറിയും കൊണ്ട് പോയി ആ അമ്മയ്ക്ക് കൊടുത്തു.  ഓരോ ഗ്ലാസ്‌ ചായയും അവർക്ക് കൊടുത്തു. അപ്പോഴേയ്ക്കും അവൻ കഴിച്ചു തീർന്നിരുന്നു.. നിറകണ്ണുകളോടെ ആ അമ്മ അവനെ നോക്കുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു. അവന്റെ ചായ ചൂടാറ്റി അവന് കൊടുത്തു.  അതും കുടിച്ച് അവൻ ഹാളിൽ കിടന്ന ഒരു ബോളും എടുത്ത് പുറത്തേയ്ക്ക് പോയി.

"ഇവൻ ഒരാളെ ഉള്ളോ... ഞാൻ ആ അമ്മയുടെ അടുത്ത് ചോദിച്ചു..."

"ഓ... മോളെ ഒരാളെ ഉള്ളൂ... "

"ഇവന്റെ അമ്മയും അച്ഛനുമോ...."

നിറഞ്ഞു നിന്ന കണ്ണീർ തുള്ളികൾ ആ കണ്ണിൽ നിന്നും തുളുമ്പി ഒഴുകി...

"ക്ഷമിക്കണം... ഞാൻ അറിയാതെ..."

"അവന് ആരുമില്ല മോളെ അവന്റെ അച്ഛനും അമ്മയും എല്ലാം ഞാൻ തന്നെ... ഇവനെ പ്രസവിച്ചു ആറുമാസം കഴിഞ്ഞപ്പോൾ ഒരു പനി വന്നു ഞങ്ങളെ വിട്ട് പോയതാ എന്റെ മോള്... അവൾ മരിച്ചു രണ്ട് മാസം കഴിയും മുന്നേ കൂലിപ്പണിക്ക് വരുമായിരുന്ന ഏതോ പെണ്ണുമായി നാട് വിട്ടതാ ഇവന്റെ അച്ഛൻ... പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. എന്തെങ്കിലും വീട്ട് ജോലികൾ ഒക്കെ  ചെയ്തു കൊടുത്തു കിട്ടുന്ന കാശ് കൊണ്ടാണ് അവനെ ഇത്രയും ആക്കിയത്. പ്രായം കൂടിയത് കാരണം ആരും ഇപ്പൊ ജോലിക്ക് വിളിക്കാറുമില്ല... പിന്നെ ആരെങ്കിലും തരുന്ന കാശ് കൊണ്ടാണ് ഓരോ ദിവസവും കടന്നു പോകുന്നത്..."
         
"അവിടെ ആ മുക്കിലെ വീട്ടിൽ രാവിലെ പോയി മുറ്റവും വൃത്തിയാക്കി ചന്തയിൽ പോയി സാധനങ്ങളും വാങ്ങി കൊണ്ട് കൊടുക്കുമ്പോൾ അവർ അമ്പതുരൂപ തരും അതും കൊണ്ട് പോയി ഒരു ഊണ് വാങ്ങും.  രാവിലെയും വൈകിട്ടുമായി ഞാനും അവനും കൂടെ അത് കഴിക്കും. രണ്ട് ദിവസമായി അവർ എവിടെയോ പോയി. അതും കിട്ടിയില്ല. കഴിഞ്ഞ ദിവസം അമ്പലത്തിൽ കല്യാണം ഉണ്ടായിരുന്നു അവിടെ പോയി ഭക്ഷണം കഴിച്ചു.  അവിടുന്ന് കിട്ടിയ രണ്ട് പഴം മാത്രമേ ഇന്നലെ ഉണ്ടായിരുന്നുള്ളൂ...  ഇന്നും എങ്ങനെ അതിനെ പട്ടിണിക്കിടും എന്ന് കരുതിയാണ് ഞാൻ ഇങ്ങോട്ട് വന്നേ..."

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.  കരച്ചിൽ പിടിച്ചു നിർത്താൻ കഴിയാതെ മമ്മി അടുക്കളയിലേക്ക് പോയി.

"എന്റെ പൊന്നുമോൻ പാവമാണ് മോളെ... വിശക്കുന്നെന്ന് എന്റെടുത്ത് ഇതുവരെയും പറഞ്ഞിട്ടില്ല.  വീട്ടിനടുത്തുള്ള പൈപ്പിൽ പോയി അവൻ വെള്ളം കുടിച്ച് വിശപ്പടക്കുന്നത് കണ്ട്‌ സഹിക്കാൻ കഴിയാതെ ആണ് ഞാൻ അവനെയും കൊണ്ട് വന്നത്.  എന്റെ മോൻ എത്ര ദിവസം പട്ടിണി കിടക്കും മോളെ..."

ഇതും പറഞ്ഞു അവർ പൊട്ടി കരയാൻ തുടങ്ങി...

"എന്റെ മോൻ ഒരു പരിധി എത്തിയിട്ടേ എന്റെ ജീവൻ എടുക്കാവോളെ... എന്ന ഒരു അപേക്ഷയെ എനിക്ക് സർവേശ്വരനോട്‌ ഉള്ളൂ... " "എല്ലാം ശരിയാകും... അമ്മ കരയാതെ ഇത് കഴിക്ക്..."  എന്നും പറഞ്ഞു ഞാൻ അവന്റടുത്തേയ്ക്ക് പോയി... ആ കരച്ചിൽ കാണാനുള്ള ശേഷി എനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം...

ഞാൻ ചെല്ലുമ്പോൾ ബോൾ തട്ടി കളിക്കുവായിരുന്നു അവൻ..

"വിഷ്ണു..."

ഞാൻ വിളിച്ചപ്പോൾ ഒട്ടും ആശങ്കപ്പെടാതെ അവൻ എന്റടുത്തേയ്ക്ക് വന്നു. 

"വിഷ്ണു ഇങ്ങ് വന്നേ..."

ഞാൻ അവനെ വിളിച്ചു കൊണ്ട് പോയി മോന്റെ കളിപ്പാട്ടങ്ങളിൽ നിന്നും രണ്ട് മൂന്നെണ്ണം എടുത്ത് കൊടുത്തു.  മടിച്ചു നിന്ന അവനെ കൈയിൽ ഞാൻ അത് വെച്ചു കൊടുത്തു.

"വേണ്ട ആന്റി...  അമ്മാമ്മ വഴക്ക് പറയും .."

"അമ്മാമ്മ ഒന്നും പറയില്ല.. "

അവൻ അതും കൊണ്ട് ആ അമ്മയുടെ അടുത്ത് പോയി...

"അമ്മാമ്മ ആ ആന്റി തന്നതാ...."

"നീ അത് തിരിച്ചു കൊടുക്ക് മോനെ..."

"തിരിച്ചു വാങ്ങിക്കാനല്ല ഞാൻ അവന് കൊടുത്തത്...  അമ്മ വഴക്ക് പറയണ്ട അത് അവൻ എടുത്തോട്ടെ... നീ പോയി കളിച്ചോ മോനെ....  "

അവൻ അതും കൊണ്ട് സിറ്റൗട്ടിൽ പോയിരുന്നു കളിച്ചു. ആ അമ്മ പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി...  മമ്മി അത് വാങ്ങി കഴുകി വെച്ചു... അവർ വെളിയിൽ ഇറങ്ങി വീണ്ടും ജോലി ചെയ്യാൻ പോയി.

ഞാൻ അലമാര തുറന്ന് മോന് ഈസ്റ്റർ പ്രമാണിച്ച് കിട്ടിയ പുതിയ ഉടുപ്പുകളിൽ നിന്നും രണ്ട് പാന്റും രണ്ട് ഷർട്ടും എടുത്ത് അവന് പുതിയതായി വാങ്ങിയ ചെരുപ്പും എടുത്ത് മമ്മിയുടെ അടുത്തേയ്ക്ക് ചെന്നു. 

"മമ്മി ഞാൻ ഇത് അവന് കൊടുത്തോട്ടെ..."

"എന്റെ പൊന്നുമോളെ ഞാൻ ഇത് നിന്റെടുത്ത് അങ്ങോട്ട് പറയാനിരിക്കുവായിരുന്നു..  ദാ ഇതും കൂടെ കൊടുക്ക് മോളെ..."

എന്നും പറഞ്ഞു കുറച്ചു പൈസ മമ്മി എന്റെ കൈയിൽ തന്നു.

"ഇത് അയ്യായിരം രൂപ ഉണ്ട്... പള്ളിയിൽ കൊടുക്കാൻ വെച്ചിരുന്നതാണ്...  നീ ഇതും കൂടെ അവർക്ക് കൊടുക്ക്... കഴിക്കാൻ ആഹാരം ഇല്ലാതെ കഷ്ടപ്പെടുന്നവർക്ക് ആണ് ആദ്യം കൊടുക്കേണ്ടത്... ആ പുണ്യം മതി നമുക്ക്... ക്രിസ്തു ദേവനും അത് തന്നെയാ പറഞ്ഞേക്കുന്നത്.. "

ഞാൻ അതെല്ലാം ഒരു കവറിൽ ആക്കി അവിടെ വെച്ചിട്ട് ആ അമ്മയെ വിളിച്ചു കൊണ്ട് വന്നു.. എന്നിട്ട് ആ കവർ ആ അമ്മയുടെ കൈയ്യിൽ കൊടുത്തു..

"എന്താ മോളെ ഇത്..."

"ഇത് അവന് രണ്ട് ഡ്രെസ്സും ഒരു ചെരുപ്പുമാണ്...  വേണ്ടെന്ന് മാത്രം പറയരുത്.. അമ്മയുടെ മകൾ തരുന്നതാണെന്ന് കരുതിയാൽ മതി..."

ആ അമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..

"അമ്മ കരയണ്ട.... എന്തിനാ കരയുന്നേ.... ദാ ഇത് കുറച്ചു പൈസ ഉണ്ട്..  വീട്ടിലേക്ക്  സാധനങ്ങൾ ഒക്കെ വാങ്ങിച്ചു മോന് എന്തെങ്കിലും ഒക്കെ വെച്ചു കൊടുക്കണം... "

ആ അമ്മ അതും വാങ്ങി അവിടെ ഇരുന്ന് കരയാൻ തുടങ്ങി... മമ്മി അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു.

"കരയണ്ട...  നമുക്ക് ഉള്ളതിൽ ഒരു പങ്ക് കഷ്ടപ്പെടുന്നവർക്ക് കൊടുക്കേണ്ടത് നമ്മുടെ കടമയാണ് അത് വാങ്ങിക്കേണ്ട അർഹത നിങ്ങൾക്കും ഉണ്ട്. വിഷമിക്കണ്ട..."

"നിങ്ങളുടെ നല്ല മനസ്സിന് നല്ലതേ ഉണ്ടാകൂ..."

"മോനെയും കൂട്ടി ഈസ്റ്ററിനു വരണം... അത് മാത്രമല്ല എന്ത് ആവിശ്യമുണ്ടെങ്കിലും വരണം... " മമ്മി പറഞ്ഞു.... പെട്ടന്ന് ഞാൻ ഇടയിൽ കേറി പറഞ്ഞു ഇനി ഇവനെ ഞങ്ങൾ പഠിപ്പിച്ചോളാം അതോർത്ത് നാണിയമ്മ വിഷമിക്കേണ്ട കേട്ടോ .അതും കൂടി കേട്ടപ്പോൾ നാണിയമ്മയുടെ കരച്ചിൽ കൂടി.അവർ തൊഴുതു ഞാൻ ആ കൈകൾ കൂട്ടി പിടിച്ചു ഇനി ഈ കൈകൾ അരുടെ നേരേയും കൂപ്പണ്ടാട്ടോ.

അവർ ഡ്രസ്സുകളുമെടുത്തു കൊണ്ട് അവന്റടുത്തേയ്ക്ക് ചെന്നു അവനെ കെട്ടിപിടിച്ചു അവന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു..

അവർ അവനുമായി പോകാൻ ഇറങ്ങിയപ്പോൾ ഗേറ്റിനടുത്ത് എത്തിയ അവൻ തിരിച്ചു വന്ന് എന്റെ കൈ പിടിച്ചു മുത്തിയപ്പോൾ ആയിരം ഈസ്റ്ററുകൾ ഒന്നിച്ചു വന്ന സന്തോഷമാണ് തോന്നിയത്.

" ഈസ്റ്ററിനു പുതിയ ഉടുപ്പുമിട്ട് രാവിലെ ഇങ്ങ് വരണം കേട്ടോ... "
എന്നും പറഞ്ഞു  അവന്റെ നെറ്റിയിൽ മമ്മി ഉമ്മവെച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൻ നടന്നകലുന്നതും നോക്കി കുറേ നേരം ഞാൻ ഗേറ്റിന് മുന്നിൽ നിന്നു.... നാല് വയസ്സുകാരന്റെ പക്വതയല്ല അവനിൽ പ്രകടമായത് പതിനാല് വയസ്സുകാരന്റെ പക്വതയാണ് അവന്റെ കണ്ണുനീരിൽ എനിക്ക് കാണാൻ കഴിഞ്ഞത്...
അവർ പോയപ്പോ മമ്മി എന്നേകിട്ടി പിടിച്ചു മോളേ ഞാൻ വർഷങ്ങളായി അവരെ കാണുന്നതാ അവർ ഇതുപോലെ വരും ഞാൻ അവർ ചോദിക്കുന്ന പൈസ കൊടുക്കും അവർ എന്തെങ്കിലുമൊക്കെ ചെയ്യു.കയും ചെയ്യും പക്ഷെ ഇന്ന് നീയാണ് എന്റെ ഉള്ള് തുറപ്പിച്ചത് നമ്മൾ അറിയണം എന്തിന് അവർ ഇങ്ങനെ വരുന്നു ഈ ചെറിയ തുകകൾ വാങ്ങുന്നു എന്നൊക്കെ ഇന്ന് നിന്റെ ഈ നല്ല മനസ്സ് കൊണ്ട് ആ കുഞ്ഞിനും ആവയസ്സായ സ്ത്രീക്കും എന്ത് ആശ്വാസമാണ് ഉണ്ടായത് നന്ദി മോളെ
************

 ജീവിത യാഥാർത്യങ്ങളെ തൊട്ടുണർത്തുന്ന ഒരു കഥ മാത്രമാണ് ഇത്  പക്ഷെ ഇതിലെ കഥാപാത്രങ്ങൾ ആയ ആ അമ്മയും മരുമകളുമായി താരതമ്യം ചെയ്യുവാൻ നമ്മളിൽ എത്ര പേർക്ക് അർഹതയുണ്ടാവും സ്വയം വിചിന്തനം ചെയ്യൂ എന്നിട്ട് അൽപ്പം നന്മയുടെ കണികൾ ഒരു നേരത്തെ അന്നത്തിന് കഷ്ടപെടുന്നവർക്കായി മാറ്റിവെക്കൂ
  .  വില കൂടിയ ഭക്ഷണവും ഡ്രസ്സ് എടുക്കാനും, അടിച്ചുപൊളിക്കാനും നമ്മൾ മാറ്റി വയ്ക്കുന്ന പണത്തിന്റെ ഒരംശം ഒരു നേരം ഭക്ഷണം കഴിക്കാൻ ഇല്ലാത്തവന് വേണ്ടി മാറ്റി വെക്കൂ
ജീവിതയാത്രയിൽ നാമെല്ലാവരും വഴിയാത്രക്കാരാണ്... കൂട്ടി വെച്ച സമ്പാദ്യവും ,പണവും ,ആർക്കും ഉപകരിക്കുന്നില്ലെങ്കിൽ പിന്നെന്ത് കാര്യം..

.😰ഈ സ്റ്റോറി ഷെയർ ചെയ്താൽ ഒരു പക്ഷെ നിങ്ങൾ കാരണം പലർക്കും  ഒരു നേരത്തെ അന്നം കിട്ടാൻ അത് സഹായം ആകും... Share..
കടപ്പാട് - Whatsapp forward 

2020, ഏപ്രിൽ 2, വ്യാഴാഴ്‌ച

നന്മ മരിച്ചിട്ടില്ല

സമൂഹമാധ്യമങ്ങളിൽ വന്നൊരു ന്യൂസ്‌ അത് ഞാൻ ശ്രദ്ധിച്ചിരുന്നു.. ഫോൺ പിടിച്ച് അവൾ ആർത്തു കരയുന്നത് ഞാൻ കണ്ടു.. പിനീട് ഞാൻ അവളെ തിരക്കിയിറങ്ങി..ഭർത്താവിനെ ചികിൽസിക്കാൻ മക്കളെ പഠിപ്പിക്കാൻ കുടുംബം രക്ഷിക്കാൻ പണം കണ്ടെത്താൻ ദുബായിലേക്ക് പോയതാണ് ബിജി എന്ന ആ യുവതി. ലോകമൊട്ടാകെ കോവിഡ് 19  സമൂഹ വ്യാപനം തടയാൻ ലോകമൊട്ടാകെ സമ്പൂർണ ലോക്കഡ് ഡൌൺ നടന്നത് ബിജിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ബിജി ദുബായിൽ ആയിരിക്കെ ബിജിയുടെ മക്കളെ തനിച്ചാക്കി അവരുടെ ഭർത്താവ് ശ്രീജിത്ത്‌ യാത്രയായി. ബിജിക്കു വീഡിയോ കോളിലൂടെ അന്ത്യ ചുംബനം നൽകേണ്ടി വന്നു. ആ പിക്ചർ എന്റെ മനസ്സിൽ പതിഞ്ഞു..  കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ദുബായ് വാർത്തയിൽ പിന്നെയും ഞാൻ ബിജിയെ കണ്ടു.. ഭർതൃ വിരഹത്തിനപ്പുറം ആ സ്ത്രീക്ക് ആഹാരമോ താമസ സൗകര്യമോ ഒന്നുമില്ലാതെ പോയി എന്ന്

Distress Management Collective എന്ന ഞങ്ങളുടെ ഗ്ലോബൽ ഗ്രുപ്പിൽ ഇക്കാര്യം ഞാൻ post ചെയ്യുകയും ഞങ്ങളുടെ ഗ്ലോബൽ കോർഡിനേറ്റർ ശ്രീ സൈനുദ്ധീൻ അവരുടെ നിലവിലെ സാഹചര്യവും അഡ്രസ്സും തിരഞ്ഞു പിടിച്ച് ഗ്രുപ്പിൽ അറിയിക്കുകയും അതുവഴി അവരെ സംരക്ഷിക്കാൻ ഞങ്ങളുടെ ഗ്രുപ്പ് തന്നെ വേണ്ട കാര്യങ്ങൾ ചെയ്യുകയും ഉണ്ടായി. 

പിന്നെയും എന്റെ മനസ്സിൽ ബിജിയുടെ മുഖമായിരുന്നു.. അവരുടെ കൂടുതൽ വിവരങ്ങൾ സൈനുദ്ധീൻ ജി വഴി അറിഞ്ഞപ്പോൾ ഞാൻ തന്നെ അവരുമായി നേരിട്ട് സംസാരിക്കുകയും വിവരങ്ങൾ ഗ്രൂപ്പിൽ അറിയിക്കുകയും ചെയ്തു. അവളുടെ കരച്ചിൽ പതിച്ചത് എന്റെ ഹൃദയത്തിൽ ആണ്. ഇത്രയും സംഭവങ്ങൾക്കു ശേഷം അവളോട്‌ നേരിട്ട് നീ ആരാണ്, നിനക്ക് എന്ത് വേണം എന്ന് ആദ്യമായി ചോദിച്ച ആളെ ഞാൻ മാഡം എന്ന് വിളിക്കില്ല ചേച്ചി എന്ന് വിളിക്കും എന്ന് പറഞ്ഞു കരഞ്ഞ അവളുടെ വേദനകൾ അവൾ ഏങ്ങിയേങ്ങി എന്റെ മുന്നിൽ തീർത്തതുപോലെ.

അങ്ങനെ അവൾക്ക് ഏറ്റവും ആവശ്യം ഒരു വീടാണെന്ന് മനസ്സിലാക്കിയ ഞാൻ അക്കാര്യം ഞങ്ങളുടെ അഡ്മിൻ പാനലിലെ ജസ്റ്റിസ് കുര്യൻ ജോസഫ് സർ അൽഫോൻസ് സർ,  ബാബു പണിക്കർ, adv ദീപക്ജി, ജയരാജ്‌ ജി, Dr.K.C.ജോർജ്, സൈനുദ്ധീൻ ജി, ജോബി, ജോസഫ് സർ, പ്രൊഫ സഖി ജോൺ എന്നിവരെ അറിയിച്ചു.. ദീപ ധൈര്യമായിരിക്കൂ ബിജിക്കു ഒരു വീട് നമുക്ക് യാഥാർഥ്യമാക്കാം എന്ന കുര്യൻ ജോസഫ് സാറിന്റെ ഉറച്ച വാക്കുകൾ എന്റെ ആത്മവിശ്വാസം കൂട്ടി.. അങ്ങനെ ഞങ്ങൾ ഇതു DMC ഗ്ലോബൽ ഗ്രുപ്പിൽ അറിയിക്കുകയും ബിജിയുടെ ഇഷ്ടം മനസ്സിലാക്കി പഞ്ചായത്ത്‌ മെമ്പർ വഴി കളമശേരിയിൽ സ്ഥലത്തിന്റെ ലഭ്യത ആരായുകയും ചെയ്തു. സെന്റിന് 8 ലക്ഷം പറഞ്ഞപ്പോൾ ചെറിയ നിരാശ തോന്നി എങ്കിലും  അങ്കമാലിയിൽ നസ്രത് ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ വകയായി ബിജിക്കു ഒരു വീട് വച്ചു തരാൻ 4 സെന്റ് സ്ഥലം സൗജന്യമായി നൽകാം എന്ന് ബഹ്റൈൻ ൽ നിന്നും പ്രിയപ്പെട്ട Francis Kaitharath ഗ്രുപ്പിൽ അറിയിക്കുകയും ഇനി വീട് വെക്കാൻ ഉള്ള പണം കണ്ടെത്തിയാൽ മതിയെന്നും പറഞ്ഞപ്പോൾ മനസ്സിൽ കുളിർമഴ പെയ്തു.. അതിനെ കുറിച്ചു ചർച്ച ഇന്നലെ തുടങ്ങി.. കേവലം അര മണിക്കൂറിനുള്ളിൽ ബിജിയുടെ വീട് WMF MIDDLE EAST യാഥാർഥ്യം ആക്കി.. പൗലോസ് സർ രണ്ടു ലക്ഷം ഇതിലേക്ക് സംഭാവന ചെയ്യുകയും വീട് നിർമാണത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു..  സഹോദരി ആനി Annie Libu ബിജിക്കു 21000/- താമസിക്കുന്ന വീട്ടിൽ എത്തിച്ചു കൊടുത്തു.. ഫ്രാൻസിസ് സർ  2000/ മാസം എന്ന നിരക്കിൽ 6 മാസത്തേക്ക് 12000/ രൂപ കുട്ടികളുടെ ആവശ്യത്തിന് അവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു.. അങ്ങനെ കുറെ ഏറെ നല്ല മനുഷ്യരെ സാക്ഷിയാക്കി ഇന്നലെ ആ അത്ഭുതം ബിജിയുടെ വീട് യാഥാർഥ്യമാകുന്നു.. ഒരു ചേച്ചിയുടെ കടമ നിർവഹിച്ചു എന്ന ചാരിതാർഥ്യം എനിക്ക്.. ഫ്രാൻസിസ് സാറിനും പൗലോസ് സാറിനും മറ്റ് ടീം അംഗങ്ങൾക്കും DMC യുടെയും എന്റെയും നന്ദിയും കടപ്പാടും.. ബിജിയുടെ മക്കൾ ചൈൽഡ് ലൈൻ ൽ ആണ്. Dr.K C ജോർജ് വഴി അവരുടെ ക്ഷേമം ഉറപ്പാക്കി..  അതുകൂടാതെ പലരും ചെറുതും വലുതുമായ സംഭാവന ഇക്കാര്യത്തിൽ ഉറപ്പ് തരുകയും ചെയ്തു. Raison, deepak ji, kurian joseph sir, Alphons sir, joby, samson, paulos ji, sainuddin ji അങ്ങനെ നന്മകൾ പൂത്തുലഞ്ഞു

നാലു മാസങ്ങൾ കൊണ്ടു ബിജിയുടെ വീടിന്റെ താക്കോൽദാനം നിർവഹിക്കാൻ കഴിയും എന്നാണ് പൗലോസ് ജി വാക്ക് തന്നിരിക്കുന്നത്.. ബിജിയുടെ മക്കൾ ഇനി അനാഥരല്ല.. അവർക്കും അവരുടെ അമ്മയ്ക്കും സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം പൂവണിയാൻ ഇനി 4 മാസങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.. ഇതിന്റ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കലൂടെ നന്ദിയും കടപ്പാടും

ഈ സന്തോഷം നിങ്ങളുടെ മുന്നിൽ പങ്കു വെക്കുന്നു.. അതേ എനിക്ക് മറ്റൊരു അനിയത്തി കൂടി.. ബിജി എന്റെ സ്വന്തം അനിയത്തി ആയി..

ഒത്തിരി സ്നേഹത്തോടെ
ദീപ മനോജ്‌ കൺവീനർ DMC

2020, മാർച്ച് 30, തിങ്കളാഴ്‌ച

ദില്ലിയിലെ നല്ല ശമര്യക്കാർ

വിശക്കുന്നവനു ആഹാരവും രോഗിക്ക് വൈദ്യനും മനസ്സ് തകർന്നവർക്ക് ആശ്വസവും ആണ് ദൈവം. കോവിഡ് വ്യാപനത്തെ തുടർന്ന് ഉണ്ടായ ലോക് ഡൗണിൽ പട്ടിണി മരണം ഭയന്ന് നിലവിളിക്കുന്നവർക്ക് സഹായം നൽകി മാതൃകയാവുകയാണ്  ഡൽഹി സെയിന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ പ്രവർത്തകർ. വൈറസ് ഭീതിയെ വകവയ്ക്കാതെ ദിവസവും അഞ്ഞൂറിൽപരം ആളുകൾക്കാണ് പ്രവർത്തകർ ഭക്ഷണം പാകം ചെയ്ത് വിളമ്പുന്നത് .


വികാരി ഷിജു ജോർജ് , ബിനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആണ് സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഡൽഹിയിൽ സമീപ കാലത്തു ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും പ്രവർത്തകർ വിവിധ സേവനങ്ങൾ എത്തിച്ചിരുന്നു. രാജ്യവ്യാപകമായി അടച്ചിടലിനെത്തുടർന്ന് ലക്ഷകണക്കിന് ആളുകളാണ് ദില്ലിയുടെ വിവിധ ഭാഗത്തു അകപ്പെട്ടു പോയത്. ഉപജീവനമാർഗ്ഗം നഷ്ട്ടപ്പെട്ട അന്യസംസ്ഥാനക്കാർ പട്ടിണി മരണം ഭയന്ന് സ്വന്തം വീട്ടിൽ എത്താൻ പലായനം തുടരുകയാണ്. ഭീതി ഒഴിവാക്കാൻ സർക്കാർ സംവിധാനങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്.

ലോക് ഡൌൺ അവസാനിക്കുന്നത് വരെ ഭക്ഷണ വിതരണം തുടരാനാണ് ആലോചന. ഇപ്പോൾ പള്ളിയോടു ചേർന്ന് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ വഴിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.  ദിവസവും പള്ളിയോടു ചേർന്നുള്ള സ്ഥലത്തു ആവശ്യക്കാർക്കായി ഭക്ഷണം നൽകുന്നുമുണ്ട് . ആവശ്യക്കാരന്റെ മുന്നിൽ അഭയമായി എത്തുന്ന നല്ല ശമര്യക്കാരാനാണ് ദൈവം. നിരവധി സഹായ മനസ്കരായവരുടെ സഹകരണത്തോടെയാണ്  സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനു ആറായിരത്തിൽ അധികം തുകയാണ് ചിലവ്‌ . ഫാ. ഷിജു ജോർജ് പറയുന്നു. ജസ്റ്റിസ് കുരിയൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരുടെ മാർഗ്ഗനിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന ഡൽഹി ഡിസ്ട്രെസ്സ് മാനേജ്‌മന്റ്
കളക്റ്റീവിന്റെ  ശ്കതമായ ഇടപെടലുകളാണ് ഇത്തരം വിവിധ സന്നദ്ധ  പ്രവർത്തനങ്ങളുടെ ഊർജ്ജം.
സഹകരിക്കാൻ താല്പര്യം ഉള്ളവർക്ക് പ്രവർത്തകരുമായി ബന്ധപ്പെടാവുന്നതാണ്. ഫാ. ഷിജു 8527649020, 8527649020

2020, മാർച്ച് 11, ബുധനാഴ്‌ച

കൊറോണ തടയുക

കൊറോണ ഒരു ചെറിയ മീനല്ല! പൊതുജനങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.
〰️〰️🔹〰️〰️🔹〰️〰️🔹〰️〰️
ഡോ . രാജീവ് ജയദേവൻ
പ്രെസിഡൻറ് IMA കൊച്ചി
10.3.20

വെറും മൂന്നു മാസം മുൻപ്  ചൈനയിൽ ഏതോ ഒരു വ്യക്തിയിൽ പ്രവേശിച്ച ഈ വൈറസ്, ഇന്ന് ലോകത്തെമ്പാടും പരന്ന് അനേകായിരം മരണങ്ങൾക്കിടയാക്കിക്കഴിഞ്ഞു, സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചു, പ്രതീക്ഷിച്ചതു പോലെ ഇതാ കേരളത്തിലും എത്തിക്കഴിഞ്ഞു. വെറും ജലദോഷമാണ്, ഉടൻ മാറും, നമ്മൾ സ്‌ട്രോങ്ങല്ലേ , നിപ്പയെ തുരത്തിയില്ലേ എന്നൊക്കെ പറഞ്ഞു നിസ്സാരവൽക്കരിക്കാൻ വരട്ടെ.

ഇന്ന്, ഇപ്പോൾ നാം ഓരോരുത്തരും ഇതിനായി എന്തു ചെയ്യുന്നു, ചെയ്യുന്നില്ല എന്നതനുസരിച്ചിരിക്കും വരും മാസങ്ങളിൽ എന്തു നടക്കാൻ പോകുന്നു, പോകുന്നില്ല എന്നുള്ളത്.

വളരെ ഗൗരവമേറിയ വിഷയമാണ്.    രാജ്യം ഇന്നു വരെ നേരിടാത്ത  ഒരു അടിയന്തിര സാഹചര്യമാണ്, സംശയമില്ല. നിർദ്ദേശങ്ങൾ പാലിക്കാത്ത ഒന്നോ രണ്ടോ വ്യക്തികളുടെ മണ്ടത്തരം (stupidity) പോലും രാജ്യത്തിനു ഭീഷണി ആയേക്കാവുന്ന അവസ്ഥയാണിത്.

ഈ ഘട്ടത്തിൽ വേണ്ടത് വീമ്പും അഭ്യൂഹവുമല്ല , മറിച്ച് ശാസ്ത്രീയമായ അറിവും സാമാന്യബുദ്ധിയുമാണ്.

കൃത്യതയോടെയുള്ള ഈ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കുക.

🟩 വിദേശത്തു നിന്നും നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വരാനിടയായാൽ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ:

1. COVID ബാധിത രാജ്യങ്ങളിൽ നിന്നും വന്നവരുമായി നേരിട്ടുള്ള  സമ്പർക്കം 28 ദിവസത്തേക്ക് ഒഴിവാക്കുക. എത്ര അടുപ്പമുള്ളവരായാലും ഒരു കാര്യം ഓർക്കുക: എല്ലാ രാജ്യങ്ങളിലും ഈ വൈറസ് പടർന്നു പിടിച്ചത്, പുറമെ നിന്നും വിമാനത്തിലും കപ്പലിലും വന്നവരിൽ നിന്നുമാണ്.  ഇറ്റലിയിൽ നിന്നും ചൈനയിൽ നിന്നും ധാരാളം മലയാളികൾ കേരളത്തിൽ എത്താറുണ്ട്.

ഈ വൈറസിന്റെ വ്യാപന ശേഷി (R-0) കൂടുതലാണ്. R-0 എന്നാൽ ഒരാളിൽ നിന്നും എത്ര പേർക്ക് രോഗം പകരുന്നു എന്നതാണ്. ഒന്നിൽ കൂടുതലായാൽ സമൂഹത്തിൽ അതിവേഗം പടർന്നു പിടിക്കും. COVID ന്റേത് 2 മുതൽ 4 വരയത്രേ. എന്നു വച്ചാൽ ഒരാളിൽ നിന്ന് രണ്ടു പേർക്ക്, അവരിൽ നിന്നും നാലു പേർക്ക്, ആ നാലു പേരിൽ നിന്നും എട്ടു പേർ, പിന്നെ പതിനാറു പേർ, പിന്നെ 32, 64, 128 അങ്ങിനെ അതിവേഗം സമൂഹത്തിലേക്ക് വൈറസ് വ്യാപിക്കുന്നതാണ് ചൈന , ജപ്പാൻ, ഇറാൻ, ഇറ്റലി ഇവിടങ്ങളിൽ കാണാൻ കഴിഞ്ഞത്.

ഇവരിൽ ചിലർ 'സൂപ്പർ spreaders' ആണെന്ന് പറയപ്പെടുന്നു, ഒരാൾ തന്നെ അനേകം പേർക്ക് അണുബാധ വരുത്തുന്ന അവസ്ഥയാണിത്. കാരണങ്ങൾ വ്യക്തമല്ല.

സമൂഹത്തിൽ  നൈസർഗികമായ പ്രതിരോധത്തിൻറെ (immunity) അഭാവം ഈ വൈറസിനെ ഏറെ അപകടകാരിയാക്കുന്നു. കാരണം, കൊറോണാ family യിൽ പുതിയ അംഗമായി എത്തിയ ഈ COVID19 ആർക്കും ഇതിനു മുൻപു വന്നിട്ടില്ല എന്നതു തന്നെ.

ചുരുക്കിപ്പറഞ്ഞാൽ, ആദ്യത്തെ കേസ് "index case" മാത്രമുള്ള സ്റ്റേജിൽ പിടിച്ചു കെട്ടാനായാൽ രക്ഷപെട്ടു, ഇല്ലെങ്കിൽ പ്രയാസമാണ്.  ലോകമെമ്പാടുമുള്ള  അനുഭവം ഇതു സാക്ഷ്യപ്പെടുത്തുന്നു.

🔴ഒരുദാഹരണം പറയാം. ചുവന്ന മഷിയുടെ ഒരു തുള്ളി ഒരു ഗ്ലാസ് വെള്ളത്തിൽ വീഴുന്നതു പോലെയാണ് COVID 19 പുതുതായി ഒരു ദേശത്ത് എത്തിച്ചേരുന്നത്.

ആദ്യം ഒറ്റ തുള്ളിയായിരിക്കും (index കേസ്). അതിനെ തക്ക സമയത്തു കണ്ടെത്തി മാറ്റി നിർത്തിയാൽ വെള്ളം മുഴുവൻ ചുകപ്പാകാതെ രക്ഷപ്പെടാം. നാമിപ്പോൾ കേരളത്തിൽ കാണുന്ന അവസ്ഥ, ആ മഷിത്തുള്ളി വെള്ളത്തിലേക്ക് പതിക്കാൻ പോകുന്ന, നിർണായകമായ ആ നിമിഷം ആണ്. ഈ ഘട്ടത്തിൽ തടഞ്ഞു നിർത്താനായാൽ നാം വിജയിച്ചു.

ഇപ്പോൾ തടയാനായില്ലെങ്കിൽ പിന്നെ, index case സ്റ്റേജ് എന്നത്‌ community spread സ്റ്റേജിലേക്കു പോകുന്നു. അതായത് ഗ്ലാസിലെ  വെള്ളം മൊത്തം ചുകപ്പായ അവസ്ഥ. അങ്ങനെ സംഭവിച്ചാൽ, വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പരിമിതികൾ ഏറെയുള്ള നമ്മുടെ ആരോഗ്യമേഖലയ്ക്ക് ഒരു പക്ഷേ കാര്യമായൊന്നും ചെയ്യാൻ സാധിച്ചെന്നു വരില്ല.

2. COVID ബാധിത രാജ്യങ്ങളിൽ നിന്നും അടുത്ത ദിവസങ്ങളിൽ നാട്ടിൽ വന്നവർ സമൂഹത്തിൽ ചുറ്റിത്തിരിഞ്ഞു നടക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.

ഇവർക്കു നൽകപ്പെട്ടിട്ടുള്ള പ്രത്യേക മാനദണ്ഡങ്ങൾ കർശനമായി ഇവർ പാലിക്കേണ്ടവരാണ്, അല്ലാതെ അവരവർക്ക് തോന്നിയതു പോലെ അലഞ്ഞു നടക്കുകയില്ല വേണ്ടത്‌.
ഇവരിൽ ഒരാളിൽ നിന്നും അനേകായിരം ആൾക്കാർക്ക് വൈറസ് പകരാം എന്നത് പാവം ഇറ്റലിയുടെ ദുരനുഭവം നമ്മെ പഠിപ്പിക്കുന്നു.

മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും പഠിക്കുന്നതാണല്ലോ  സ്വയം അപകടത്തിൽ ചാടുന്നതിലും നല്ലത്. ഇന്നു നമ്മൾ സൂക്ഷിച്ചാൽ ഇറ്റലിയുടേതു പോലെയുള്ള ദുരവസ്ഥ നമുക്ക് ഒരു പക്ഷെ ഒഴിവാക്കാൻ സാധിച്ചേക്കും.

COVID-19-ൻറെ case fatality rate ആയ 3.5% അല്പം കുറവല്ലേ എന്നു ചിലർക്ക് തോന്നാമെങ്കിലും, (നൂറു പേർക്കു രോഗം വന്നാൽ എത്ര പേർ മരണപ്പെടും എന്ന കണക്ക്) പിടി വിട്ടു പോയാൽ മൂന്നേകാൽ കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കൊച്ചു കേരളത്തിൽ മാത്രം എത്ര ജീവൻ ഈ വൈറസ് അപഹരിച്ചേക്കാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മാത്രവുമല്ല, പ്രായം ചെന്നവരിൽ മരണ സാധ്യത 15% വരെ ഏറുന്നു, അതായത് ആറു പേരിൽ ഒരാൾ മരണപ്പെടാം. പ്രമേഹരോഗികളിലും, ശ്വാസകോശരോഗമുള്ളവരിലും ഹൃദ്രോഗമുള്ളവരിലും മരണസാധ്യതയേറുന്നു.

🟩 പൊതുജനങ്ങൾ ഈ ഘട്ടത്തിൽ കണിശമായും ചെയ്യേണ്ട കാര്യങ്ങൾ:

1. ഓരോരുത്തരും, ഒഴിവാക്കാവുന്ന പൊതു ചടങ്ങുകൾ ഒഴിവാക്കുക. തിരക്കുള്ള എല്ലാ സ്ഥലത്തു നിന്നും വിട്ടു നിൽക്കുക.

2. ഹസ്‌തദാനം ഒഴിവാക്കുക; പനി സീസണിൽ ഷേക്ക് ഹാൻഡ് കൊടുക്കുന്നത് മറ്റൊരാളുടെ വിരലുകളിൽ പറ്റിയിരിക്കുന്ന രോഗാണുക്കൾ നമ്മുടെ കയ്യിൽ വന്നെത്താനുള്ള എളുപ്പ മാർഗമായാണ് വൈദ്യശാസ്ത്രം കാണുന്നത്.

3. പൊതുസ്ഥലങ്ങളിൽ പോകുന്നവർ കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകാൻ ശ്രദ്ധിക്കണം. ഇരുപതു സെക്കണ്ടെങ്കിലും എടുത്തു വേണം കഴുകാൻ. യാത്ര, ജോലി എന്നിവയ്ക്കിടയിൽ Alcohol based ആയിട്ടുള്ള hand sanitisers ഉപയോഗിക്കാവുന്നതാണ്. നിരന്തരം നാം സ്പർശിക്കുന്ന മൊബൈൽ ഫോൺ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാനും മറക്കരുത്.

4. വിരലുകൾ കൊണ്ട് മുഖത്ത് ഇടയ്ക്കിടയ്ക്ക് സ്‌പർശിക്കാതിരിക്കുക.

5. അനേകം പേർ പിടിക്കാനിടയുള്ള ഡോർ ഹാൻഡിലുകളിലും ഗോവണിപ്പടിയുടെ റൈലിങ്ങുകളിലും പൊതു സ്ഥലത്തുള്ള ടാപ്പുകളിലും മറ്റും കഴിവതും  സ്‌പർശിക്കാതിരിക്കുക

6. ചുമ, തുമ്മൽ മുതലായവ ഉള്ളവരിൽ നിന്നും പരമാവധി (മൂന്നടിയെങ്കിലും) അകലം പാലിക്കുക. അഥവാ പനി ചുമ ജലദോഷം എന്നിവ പിടിപെട്ടാൽ വീട്ടിൽ ഒതുങ്ങിക്കഴിയുക. പനി മാറി രണ്ടു ദിവസം കഴിയാതെ സ്‌കൂളിലോ ജോലിസ്ഥലത്തോ പൊതുസ്ഥലത്തോ പോകരുത്.

7. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ടു മടക്കി അതിലേക്കു തുമ്മുക, നമ്മുടെ ഉള്ളിലെ സ്രവങ്ങൾ മറ്റുള്ളവരുടെ ദേഹത്തോ നമ്മുടെ വിരലുകളിലോ പറ്റിയിരിക്കാതിരിക്കാൻ ഇതുപകരിക്കും. ഏതു വൈറൽ പനി വന്നാലും പാലിക്കേണ്ട ശീലങ്ങളാണിവ.

8. രോഗലക്ഷണങ്ങൾ ഇല്ലാത്ത പൊതുജനങ്ങൾ mask ധരിക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ല. മാത്രമല്ല , മാസ്ക് ഇടയ്ക്കിടകയ്ക്ക് അഡ്‌ജസ്‌റ് ചെയ്യുന്നതു മൂലം കൂടുതൽ തവണ മുഖത്തും  മറ്റും വിരലുകൾ സ്‌പർശിക്കാനിടയാകും, അതു വൈറസ് കയറാനുള്ള റിസ്‌ക് കൂട്ടുകയും ചെയ്യും.

9. എന്നാൽ, സാധാരണ പനി ജലദോഷം ചുമ ഉള്ളവർ പൊതുസ്ഥലത്തു പോകാൻ ഇടയായാൽ  സാധാരണ സർജിക്കൽ മാസ്ക് ധരിക്കുന്നത് മറ്റുള്ളവർക്ക് ഒരു സുരക്ഷയാണ്. രോഗിയുടെ droplets മറ്റുള്ളവർ ശ്വസിക്കാതിരിക്കാൻ ഉപകരിക്കും. ഇതിന്റെ നിറമുള്ള ഭാഗം പുറത്തു കാണത്തക്ക രീതിയിലാണ് ധരിക്കേണ്ടത്. Reuse ചെയ്യാൻ പാടുള്ളതല്ല.

10. COVID ബാധിത രോഗികളെ ശുശ്രൂഷിക്കുന്നവർ N 95 mask ധരിക്കേണ്ടതാണ്, PPE personal protective equipment -ൻറെ കൂടെ. നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് നൽകുന്നതാണ്. ഈ മാസ്‌ക്കുകളുടെ പ്രത്യേകത, അടുത്തു നിൽക്കുന്ന രോഗി ചുമയ്ക്കുമ്പോഴും മറ്റും പുറപ്പെടുവിക്കുന്ന droplets അഥവാ കണങ്ങൾ ഉള്ളിൽ കടത്തി വിടുകയില്ല എന്നതാണ്.

🟩 വിദേശത്തു നിന്നും വന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. COVID ബാധിത രാജ്യങ്ങളിൽ നിന്നും വന്നവർ കൃത്യമായി യാത്രാ വിവരം എയർപോർട്ട് സ്‌ക്രീനിങ്ങിലും പിന്നീട് ആരോഗ്യ പ്രവർത്തകരെ കാണുമ്പോഴും വെളിപ്പെടുത്തുക. നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക. രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും നിർബന്ധമായും 28 ദിവസം വീട്ടിനുള്ളിൽ ഒതുങ്ങിക്കഴിയുക. ഇതിന് home quarantine എന്നു പറയും. ഇവർ വീട്ടിലെ   കുടുംബാംഗങ്ങളുമായി ഇടപഴകുമ്പോൾ  കുറഞ്ഞത് മൂന്നടി  അകലം  പാലിക്കാൻ ശ്രദ്ധിക്കണം. ഈ കാലയളവിൽ വീട്ടിൽ പൊതു പരിപാടികൾ സംഘടിപ്പിക്കുകയോ അത്തരം പരിപാടികളിൽ പെങ്കടുക്കുകയോ  ചെയ്യരുത്. വീട്ടിൽ എത്തിയ വിവരം ജില്ലാ  കണ്ട്രോൾ  റൂമിൽ അറിയിക്കണം.

മാത്രവുമല്ല, ഒരു മുൻകരുതലായി ഈ വീടുകളിൽ താമസിക്കുന്ന കുട്ടികൾ 28 ദിവസത്തേക്ക് സ്‌കൂളിൽ പോകരുത് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

3.COVID ബാധിത രാജ്യങ്ങളിൽ നിന്നും രോഗ ലക്ഷണങ്ങളോടെ വന്നവർക്ക് എയർപോർട്ടിൽ നിന്നും ഉടൻ തന്നെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദ്ദേശങ്ങളുണ്ട്. പരിശോധനയ്ക്കു ശേഷം അഡ്മിറ്റ് ചെയ്യുകയോ സ്വന്തം വീട്ടിൽ 28 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിനു (home quarantine) വിടുകയോ ചെയ്യും. ടെസ്റ്റിംഗ് ഫലം ആലപ്പുഴ വൈറോളജി ഇന്സ്ടിട്യൂട്ടിൽ നിന്നും അടുത്ത ദിവസം തന്നെ ലഭിക്കും.

4. COVID രോഗിയുമായി സമ്പർക്കം വരാനിടയായ വ്യക്തികൾക്ക് 28 ദിവസത്തെ home quarantine വേണ്ടതാണ്.

5. COVID ബാധിത രാജ്യങ്ങളിൽ നിന്നും നല്ല ആരോഗ്യത്തോടെ, രോഗ ലക്ഷണങ്ങളില്ലാതെ നാട്ടിൽ വന്നവരിൽ പിന്നീട് രോഗ ലക്ഷണങ്ങൾ (പനി, ചുമ, ശ്വാസം മുട്ട്) പ്രത്യക്ഷപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുക, നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കുക.

വൈറസ് ബാധയുള്ളവരാണെങ്കിൽ സാധാരണ ഗതിയിൽ യാത്ര ചെയ്തത് 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും, എങ്കിലും 28 ദിവസം വരെ ജാഗ്രത വേണ്ടതാണ്.

മേല്പറഞ്ഞ രോഗ ലക്ഷണങ്ങൾ വന്നാൽ പ്രൈവറ്റ് ക്ലിനിക്കുകളിൽ ചെന്ന് സമയം കളയരുത്, ആരോഗ്യ വകുപ്പിൻറെ നിർദ്ദേശപ്രകാരം സജ്ജീകരിച്ചിട്ടുള്ള ആശുപത്രികളിലാണ് പോകേണ്ടത്. അല്ലാതെ പല സ്ഥലങ്ങളിൽ അലഞ്ഞു തിരിഞ്ഞാൽ പിന്നീട് track ചെയ്യേണ്ട contacts - ൻറെ  പട്ടിക ഏറെ നീണ്ടതാകും , പിടിച്ചാൽ കിട്ടാത്തയത്രയും ദൂരം വൈറസ് വ്യാപിക്കാനും ഇടയാകും.

ഈ നിർദ്ദേശങ്ങൾ ഉണ്ടാക്കിയത്, തങ്ങളേക്കാൾ ഏറെ അറിവും വൈദഗ്‌ധ്യവും ഉള്ളവരാണെന്നു മറക്കരുത്. അവനവൻറെ സൗകര്യത്തിനു വളച്ചൊടിക്കാനുള്ളതല്ല ഈ നിർദ്ദേശങ്ങൾ. രാജ്യത്തിൻറെ സുരക്ഷയാണ് ഇവിടെ വിഷയം എന്ന് ഓർമ വേണം.

പുതിയ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് വിദേശയാത്ര ചെയ്യുന്നവർക്കുള്ള നിർദ്ദേശങ്ങൾ മാറാനിടയുണ്ട് എന്നോർക്കുക.

🟩 COVID ബാധിത രാജ്യങ്ങളിൽ നിന്നും വരാത്തവർ, അത്തരം വ്യക്തികളുമായി യാതൊരു സമ്പർക്കവും ഇല്ലാത്തവർ ഈ അവസരത്തിൽ ആശങ്കപ്പെടേണ്ടതില്ല. എല്ലാ വർഷവും പനിയും ജലദോഷവും വരുന്ന പോലെ ഈ വർഷവും വന്നു പോകും. ശ്വാസം മുട്ട് , നിർത്താതെയുള്ള ചുമ ഇവ ഉണ്ടെങ്കിൽ മാത്രം ഡോക്ടറുടെ പക്കൽ  പോകുക.

🟩 Please note:

1.  UNICEF മുതലായ പേരുകൾ ചേർത്തുള്ള വ്യാജ സന്ദേശങ്ങൾ നിരാകരിക്കുക, ഫോർവേഡ് ചെയ്യാതിരിക്കുക.

2. DHS (Kerala Directorate of Health Services) CDC, WHO  വെബ്‌സൈറ്റിൽ എല്ലാ വിവരങ്ങളും ലഭ്യമാണ്.

3. COVID19 ന് മരുന്നോ വാക്‌സിനോ പ്രതിരോധമോ ഇന്നേ വരെ കണ്ടെത്തിയിട്ടില്ല, അഥവാ കണ്ടെത്തിയാൽ ആരോഗ്യവകുപ്പ് അന്നേ ദിവസം ജനങ്ങളെ അറിയിച്ചിരിക്കും. ഇല്ലാത്ത ചികിത്സയെ പറ്റി അഭ്യൂഹങ്ങൾ പരത്തുന്നത് വലിയ തെറ്റാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

🟩 അതിവേഗം പ്രചരിക്കുന്ന വ്യാജവാർത്തകൾ ഒരു പ്രശ്നം തന്നെ. വാസ്തവം ഇപ്രകാരം:

1. വെളുത്തുള്ളി, രസം, മദ്യം എന്നിവ ഫലപ്രദമല്ല

2. തൊണ്ട നനച്ചു കൊണ്ടിരുന്നാൽ യാതൊരു ഗുണവുമില്ല

3. ചൂടു കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ വൈറസ് വരില്ല എന്നുള്ളത് വ്യാജ പ്രചാരണമാണ്. COVID 19 ധാരാളം കണ്ടു വരുന്ന  സിങ്കപ്പൂർ മലേഷ്യ ഇവിടങ്ങൾ  കേരളത്തേക്കാൾ ചൂടുള്ള സ്ഥലങ്ങൾ ആണ് എന്നോർക്കുക

4. 'പ്രതിരോധം കൂട്ടാൻ' ഒരു മരുന്നും ഇന്നേ വരെ ശാസ്ത്രം കണ്ടെത്തിയിട്ടില്ല, അവകാശവാദങ്ങൾ അനവധിയുണ്ടെങ്കിലും.

5. ചൈനയിൽ നിന്നുമുള്ള പാക്കേജുകൾ കൈപ്പറ്റുന്നത് വൈറസ് ബാധ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല. 

6. ആന്റിബയോട്ടിക്കുകൾ കൊറോണയ്ക്ക് ഫലപ്രദമല്ല

🟩 ചില പ്രധാനപ്പെട്ട നമ്പറുകൾ:

Ernakulam District monitoring cell COVID19 04842368802
Ernakulam DMO Dr NK Kuttappan   9496545066
Ernakulam DSO Dr Sreedevi 9447811295
EKM Nodal Officer Dr A. Fathahudeen 98472 78924
DISHA helpline 1056 അല്ലെങ്കിൽ 0471 2552056

2020, ജനുവരി 17, വെള്ളിയാഴ്‌ച

മരടിലെ ആഹ്ലാദം

ആഘോഷമായി മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു. പൊളിക്കാൻ ചിലവാക്കുന്നത് രണ്ട് കോടിയോളം അവശിഷ്ടം നീക്കാൻ അന്പതു ലക്ഷം. മുന്നൂറോളം താമസക്കാർക്ക് നഷ്ട പരിഹാരം അന്പതു ലക്ഷം വീതം. ഇത് കൂടാതെ പഠന ചിലവ്, വഴിക്കാശ്, ഭക്ഷണം, ഭരണ ചിലവുകൾ. എല്ലാ തുകയും ഫ്ലാറ്റ് നിർമ്മാതാക്കൾ വഹിക്കണം അത്രേ? വഹിച്ചോ? ആർക്കറിയാം !
പാലാരിവട്ടം പാലത്തിന്റെയും അവസ്ഥ ഇത് തന്നെ. ചിലവ് അന്പതു കോടി. പൊളിക്കാൻ ചിലവ് . നിരവധി പഠനങ്ങൾ. ഇനി വീണ്ടും പണിയാനും ചിലവ്. ഇങ്ങനെ എത്ര പണിയലുകൾ, പൊളിക്കലുകൾ, നഷ്ടപരിഹാരങ്ങൾ ! പൊതു മേഖല സ്ഥാപനങ്ങൾ എല്ലാം തന്നെ നഷ്ടത്തിൽ. KSRTC 1500 കോടി നഷ്ടം. ഇതിന്റെ കാരണങ്ങൾ എല്ലാവർക്കും അറിയാം എന്നത് കൊണ്ട് വിവരിക്കുന്നില്ല. ഓരോ ദിവസവും നഷ്ടം കൂടുന്ന കണക്കുകൾ. എന്നാൽ എല്ലാം ചിലവാക്കുന്നത് പൊതു ഖജനാവിൽ നിന്ന്. എന്നുവച്ചാൽ പൊതുജനങ്ങളുടെ പണം. നിയമങ്ങൾ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ടവർ ചെയ്യാതിരിക്കുന്നതിനു,  നന്നാക്കാൻ നിയമിച്ചവർ നശിപ്പിക്കുന്നതിന്... പാവം ജനങ്ങൾ വില കൊടുക്കണം. തെറ്റ് ചെയ്യുന്നവരെ മാതൃകപരമായി ശിഷിക്കേണ്ടത് അല്ലെ? കണ്ണടച്ചു ഇരുട്ടാക്കാൻ വിധിക്കപ്പെട്ടവർ ആണ് നാം.

മരട് ഫ്ലാറ്റ് പൊളിച്ചതിൽ ആരും വിതുമ്പണ്ടെ?

മരട് ഫ്ലാറ്റ് പൊളിച്ചതിൽ ആരും വിതുമ്പണ്ടെ?

അവസാനം കോടതി വരെ വിതുമ്പി. ഏറെ വേദനാജനകം എന്ന് ! ഒപ്പം അഴിമതിക്കാരെ പിടിക്കുന്ന കാര്യം പിന്നെ നോക്കാമെന്നും. അപ്പോൾ ഒരു മന്ത്രി തട്ടിവിട്ടു. "ഇതിൽ ആരും വിതുമ്പണ്ട" എന്ന്. എന്തിനു വിതുമ്പണം? നഷ്ടം ഒന്നും ഇല്ലല്ലോ. ചിലപ്പോൾ ലാഭവും ഉണ്ടായിരിക്കും. ഇതിനു ആരാണ് ഉത്തരവാദി എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി നിയമസഭയിൽ  പറഞ്ഞത് അത്രേ. എന്നാണ് നിർമ്മിച്ചത് എന്നും ആരാണ് അനുമതി നൽകിയത് എന്നും അറിയില്ല. അനുമതി നൽകിയ സമയത്ത് ആരാണ് ആ തദ്ദേശ സ്ഥാപനം ഭരിച്ചിരുന്നത് എന്നു പോലും അറിയില്ല. ശരിയാണ് തികച്ചും ശരിയാണ്. അറിയും എന്ന്  പറഞ്ഞാൽ നിയമ വിരുദ്ധം ആവില്ലലോ. എന്നാൽ അറിഞ്ഞില്ല എന്ന് പറഞ്ഞാൽ രജിസ്റ്റർ ചെയ്തതും ടാക്സ് മേടിച്ചതും എന്തിനാണ് എന്ന് ചോദിച്ചാലോ? ബാങ്ക് വയ്പ അനുവദിച്ചതോ? തെറ്റ് ചെയ്തവരെ ശിക്ഷിക്കേണ്ട വന്നാലോ? അല്ല അത് വല്ല വേണ്ടപ്പെട്ടവരും ആയാൽ പൊല്ലാപ്പ് അല്ലെ. എന്തായാലും തലസ്ഥാനത്തു നിന്നാലും കാണാവുന്ന ഫ്ലാറ്റ് ഇനി ആരും കണ്ടില്ല എന്ന് പറയില്ലല്ലോ.

ഒരു ഫ്ലാറ്റ് ഉടമയും വിതുമ്പിയതായി കണ്ടില്ല. വല്യ ഭാഗ്യം. അവർക്ക് ഇല്ലാത്ത വിതുമ്പൽ നമുക്ക് എന്തിനാ അല്ലെ. ഇനി അവർ വല്ലോ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ ? എന്തായാലും എല്ലാവരും അങ്ങനെ ചെയ്യുമോ?     ഫ്ളാറ്റിന്മേൽ ഉള്ള 200 കോടി ബാങ്ക് വായ്പാ കിട്ടാക്കടം ആയി എഴുതി തള്ളുമോ ആവോ? വിവരങ്ങൾ പരിശോധിച്ച് വരികയാണ് എന്നാണ് സർക്കാർ വാദം. എന്തായാലും ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്ന് ചിന്തിക്കുന്നവർ ഒന്നു ഓർക്കുക വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ തകർന്നടിഞ്ഞപ്പോൾ ഫ്ലാറ്റിലുള്ളവർ സുരക്ഷിതർ ആണ് എന്ന് കരുതി. എന്നാൽ അതും വീണു. മറ്റുള്ളവരെ ബാധിക്കുന്ന വിഷയം എന്നെയും ബാധിക്കും എന്നതാണ് ശരിയായ രാഷ്ട്രീയം.