2020, ജൂൺ 15, തിങ്കളാഴ്‌ച

കോവിടിനിടയിൽ കാണാതെ പോകരുത് .


കോവിടിനിടയിൽ രാജ്യത്ത് പലതും സംഭവിക്കുന്നുണ്ട്. അതിർത്തി പ്രശ്നങ്ങളും നുഴഞ്ഞു കയറ്റങ്ങളും ചാക്കിട്ടുപിടുത്തവും എല്ലാം വലിയ കാര്യങ്ങൾ ആണെങ്കിലും കൊറോണ എന്ന വില്ലൻ അതെല്ലാം മറയ്ക്കു കയാണ് . മനസ്സിൽ ഉണ്ടായിരുന്ന പല തൊട്ടുകൂടായ്മയും ഇപ്പോൾ പ്രവർത്തിയിലും കാണിക്കേണ്ടതായി വന്നു എന്ന വസ്തുതയും കാണാതിരിക്കാൻ വയ്യ.
ലോകം ചിന്തിക്കേണ്ട മറ്റൊരു മുന്നേറ്റമാണ് അമേരിക്കയിലും ബ്രിട്ടനിലും എല്ലാം നടക്കുന്നത്. ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരന്റെ കുലപാതകത്തിനു ശേഷം വർണ്ണ വെറിക്കെതിരെ വലിയ മുറവിളിയാണ് കേൾക്കുന്നത് . തിരിച്ചു വരുന്ന വർണ്ണ വിവിചനത്തെ എതിർക്കാൻ , കോവിട് ഭീഷണി പോലും വകവയ്ക്കാതെ  ജനം തെരുവിൽ ഇറങ്ങി. കൊളോണിയൽ മനോഭാവം ഇപ്പോഴും വച്ച് പുലർത്തുന്നവർക്ക് ബ്രിട്ടന്റെ പോരാളിയായ ചർച്ചിലിന്റെ പ്രതിമ വരെ മറച്ചു സംരക്ഷിക്കേണ്ട അവസ്ഥ വന്നു.
അടുത്ത കാലത്തായി ഇന്ത്യ ഉൾപ്പെടെ പല  രാജ്യങ്ങളിലും അനാരോഗ്യകരമായ ഒരുവിധത്തിലുള്ള ഏകീകരണം അല്ലെങ്കിൽ  മതം , ജാതി , വർഗ്ഗം, തുടങ്ങി ഭൂരിപക്ഷ - ന്യൂനപക്ഷ പ്രീണനകൾ വിവിധ തരത്തിൽ പ്രകടമാണ്. ഇത് പുരോഗമന സമൂഹത്തിനു ഒരിക്കലും യോജിച്ചതല്ല . അതിനെ തച്ചുടയ്ക്കുവാൻ പുതിയ നേതാക്കന്മാർ ഉണർന്ന് വരേണ്ട സമയം അതിക്രമിച്ചു. ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണി കഴിഞ്ഞ ദിവസം എഴുതിയത് ഇങ്ങനെയാണ് .  ''വര്‍ണ്ണ വിവേചനമാണ് അമേരിക്കയുടെ മഹാമാരി. കഴിഞ്ഞ 400 കൊല്ലമായി ഇതിനൊരു വാക്സിന്‍ നമ്മള്‍ കണ്ടുപിടിച്ചിട്ടില്ല.''
ഒരു വിധത്തിലുമുള്ള വിവേചനവും വകവെക്കാത്ത ഒരു സമൂഹമാണ് നമുക്ക് ആവശ്യം. ഗാന്ധിക്കുശേഷം ഇന്ത്യ കണ്ട മഹാന്മാരിൽ ഒന്നാമനാണ് ഡോ. ബി.ആര്‍.അംബദ്കര്‍. അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സേവനം വിപ്ലവകരമായ മാറ്റമാണ് രാജ്യത്ത് ഉണ്ടാക്കിയത് . എബ്രഹാം ലിംകനും അബ്ദേക്കറും എല്ലാം തുറന്നു വച്ച പോരാട്ടമുഖം ഫലം കണ്ട് തുടങ്ങാൻ  കാലങ്ങൾ എടുത്തു എന്നതാണ് ഒരു യാഥാർഥ്യം. ആരെല്ലാം അടിച്ചമർത്താൻ ശ്രമിച്ചാലും ഉയർന്നു വരാൻ ശക്തിയുള്ള ധീരനായിരുന്നു അംബ്ദേക്കർ എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് .എല്ലാ  വിവേചനകൾക്കെതിരെയും  പോരാടുന്ന മനുഷ്യനെ മനുഷ്യനായി കാണുന്ന  നേതാക്കന്മാർ നമ്മെ രക്ഷിക്കുവാൻ കടന്നു വരുമെന്ന്  പ്രതീക്ഷിക്കാം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ