2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

അമിക്കസ് ക്യൂറിയും പ്രളയവും

അമിക്കസ് ക്യൂറിയും  പ്രളയവും

അമിക്കസ്  ക്യൂറി  റിപ്പോർട്ട്‌ അന്തിമവാക്കല്ല  എന്ന് ഓർക്കുമ്പോഴും, പ്രളയം ചിന്തകൾ പ്രസക്തമാണ്. പ്രബുദ്ധരായ ജനതയുടെ ഒത്തൊരുമയുടെ പേരിൽ സർക്കാർ കയ്യടി വാങ്ങിയതിന് പുറമേ ശബരിമല വിഷയത്തിൽ വെള്ളപ്പൊക്കം ഒലിച്ചു പോയി എന്നതാണ് സത്യം.

എന്നിരുന്നാലും സർക്കാർ പ്രതി സ്ഥാനത്തു തന്നെയാണ്. പ്രളയം മനുഷ്യ നിർമ്മിതം ആണെന്ന് ഉറപ്പിക്കുമ്പോൾ അത് മുൻകണ്ട് മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നത്  വാസ്തവമാണ്. ഓരോ സമയം മുഴുവൻ അണക്കെട്ട് തുറന്ന് വിട്ടതു  ഉദ്യോഗസ്ഥ സമൂഹത്തിന്റെ പിഴവാണ്  എന്ന് പറഞ്ഞാൽ എതിര് പറയാൻ ആവില്ല. ഗാഡ്ഗിൽ റിപ്പോർറ്റിനെതിരെ പട  നയിച്ചവരും മൂന്നാറിലെ കയ്യേറ്റത്തിന് കൂട്ട് പിടിച്ചവരും മറക്കരുത് മഴയെക്കാൾ വില്ലനായത് തുടർന്ന് വന്ന മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ആയിരുന്നെന്ന്.

പ്രളയാനന്തര പ്രകടനം ആണ് വിലയിരുത്തേണ്ടത്. സർക്കാർ ഉദ്യോഗസ്ഥരിൽ  നിന്നുള്ള നിർബന്ധ പിരിവ്  വലിയ വിവാദം ആയിരുന്നു. എന്നാൽ ഈ പണം എങ്ങനെ ചിലവഴിച്ചു, അർഹർക്ക്  ലഭ്യമാക്കിയോ, പുനർ നിർമ്മാണം എവിടെ എത്തി
നിൽക്കുന്നു  തുടങ്ങി ദുരന്ത നിവാരണ പ്രോഗ്രസ്സ്  കാർഡ് സർക്കാർ നൽകാൻ ഈ സാഹചര്യത്തിൽ സർക്കാർ ബാദ്ധ്യസ്ഥരാണ്.

അതിവർഷത്തിന് ശേഷം കൊടും ചൂടിലേക്ക് കേരളം വഴുതി വീഴുമ്പോൾ എല്ലാവരും ഒന്ന് ഓർത്താൽ നന്ന്. അധികാരവും പണവും മാത്രം  ലക്ഷ്യമാക്കി മുന്നോട്ട് പോയാൽ ഇവയൊന്നും നാളെ നമുക്ക് തുണയാകില്ല എന്ന്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ