2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

തെരുവിന്റെ കവിയുടെ വിലാപം

തെരുവിന്റെ കവി എന്നതിനേക്കാള്‍ തെരുവിലെ കവി എന്നതായിരിക്കും അയ്യപ്പന് യോജിക്കുക . തെരുവിനോട് കഥ പറഞ്ഞ് തെരുവില്‍ മയങ്ങിയ കവി തന്റെ അന്ത്യ ശ്വാസം വലിച്ചതും തെരുവില്‍ എന്ന് പറയുമ്പോള്‍ ;തെരുവ്' എന്നത് കവി അയ്യപ്പനെ സംബന്ധിച്ചിടത്തോളം എത്ര പ്രാധാന്യമര്‍ഹിക്കുന്നു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രക്യതിയുടെ പാട്ടിനൊത്ത് പാടിയ കൊമാരങ്ങള്‍ക്ക് വേണ്ടി തുലിക കൊണ്ട് കവിതകള്‍ തിര്‍ത്ത മലയാളത്തിന്റെ ഉറ്റ കവി. തുലികയിലുടെ അക്ഷരങ്ങള്‍ക്ക് പ്രാനനെകിയ കവി  തെരുവോരത്ത് പ്രാനനറ്റ്  കിടന്ന കാഴ്ച പ്രക്യതിയ്ക്ക് തന്നെ കണ്ണുനീര്‍ പൊഴിക്കാനുള്ള കാരണമായി. 

അയ്യപ്പന്‍ എല്ലായിടത്തും ഉണ്ടായിരുന്നു. എന്നാല്‍, എവിടെയാണുണ്ടാവുക എന്നു പറയുക അസാധ്യം. മലയാളത്തിലെ 'മേല്‍വിലാസമില്ലാത്ത' കവി. പക്ഷേ, അദ്ദേഹത്തിന്റെ കവിതകളുടെ അനുഭവത്തില്‍ നിന്നു ലഭിച്ച വിലാസത്തില്‍ ആസ്വാദകര്‍ കത്തുകളെഴുതി. മുളന്തണ്ടിനു രാജയേക്ഷ്മാവ്, യജ്ഞം, എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മമേ സഖീ, കറുപ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, ചിത്തരോഗാസ്​പത്രിയിലെ ദിനങ്ങള്‍, മാളമില്ലാത്ത പാമ്പ്, ഗ്രീഷ്മവും കണ്ണീരും, തെറ്റിയോടുന്ന സെക്കന്‍ഡ് സൂചി, കല്‍ക്കരിയുടെ നിറമുള്ളവര്‍, സുമംഗലി - അങ്ങനെ അനേകം രചനകള്‍.

ചേതനയറ്റ ആ ശരിരത്തിന് ജിവന്‍ നല്‍കിയത് ചില കവിത സ്നേഹികളും . തെരുവിന് വേണ്ടി കൊമാരമാടിയ അയ്യപനെ കൊമാരമാക്കി മാറ്റികൊണ്ട്‌ അദ്ദേഹത്തിന്റെ ശവസംസ്കാരം രാഷ്ടിയ തല്പര്യങ്ങലക്ക് വേണ്ടി വെറുതെ നിട്ടികൊണ്ട് പോയപ്പോള്‍ സമുഹത്തിന്റെ വിവിധകൊനുകളില്‍   നിന്ന് അയ്യപ്പന് വേണ്ടി ശബ്ദമുയര്‍ന്നു. ആദ്യം പ്രതികരിച്ചത് സുകുമാര്‍ അഴിക്കോട്ട് തന്നെ. എന്നാല്‍ പതിവിനു വിപരീതമായി തുടര്‍ന്ന്‍  നിരവധി പ്രതികരണങ്ങള്‍ ഒഴുകി തുടങ്ങി. ബേബിയുടെ സംസ്കാരം  അതിരുകടന്നു എന്ന് തന്ന പറയേണ്ടിയിരിക്കുന്നു. ഒടുവില്‍ ബാലച്ചന്ദ്രര്ന്‍  ചുള്ളിക്കാറ്റ് വിലപിച്ചത് - എന്‍റെ ശവസംസ്കാരം നടത്തുകപോലും അരുത് എന്നാ അര്‍ത്ഥത്തില്‍. ജീവിക്ചിരിക്കുന്ന  കാലത്ത് ബഹുമാനിക്കാത്തവര്‍ മരിച്ചപ്പോഴെങ്കിലും അപമാനിക്കാതിരിക്കണ്ടേ എന്ന് ചോദിച്ചു പോകുന്നു.   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ